കെ സുരേന്ദ്രൻ വരും മഞ്ചേശ്വരം പിടിക്കാൻ; നിർബന്ധം കേന്ദ്ര നേതൃത്വത്തിന്, വട്ടിയൂർക്കാവ് മോഹം ഉപേക്ഷിക്കും?
തിരുവനന്തപുരം: വട്ടിയൂർക്കാവ് മോഹം ഉപേക്ഷിച്ച് മറ്റൊരു മണ്ഡലത്തിൽ കെ സുരേന്ദ്രൻ മത്സരിച്ചേക്കുമെന്ന് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യ പ്രകാരമാണ് സുരേന്ദ്രന് ഈ മോഹം ഉപേക്ഷിക്കേണ്ടി വരുന്നത്. മുൻപ് പലതവണ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ ഒരുകൈ കൂടി നോക്കാനാണ് സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ഇതോടെ സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി.
കാസർഗോഡ് ജില്ലയുടെ തിരഞ്ഞെടുപ്പ് ഏകോപന ചുമതല അടക്കമുള്ള ഉത്തരവാദിത്തങ്ങൾ കെ സുരേന്ദ്രന് നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബിജെപി ഇത്തവണയും ഏറ്റവും അധികം ജയപ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേശ്വരം. പ്രത്യേകിച്ച് 2016 നൂറിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയം സമ്മതിച്ചത്.

അവിടം കൊണ്ട് തീർന്നില്ല. കഴിഞ്ഞ തവണ 2021ലും സുരേന്ദ്രൻ ശക്തമായ പ്രകടനമാണ് മണ്ഡലത്തിൽ കാഴ്‌ച വച്ചത് കേവലം ആയിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷമാണ് എകെഎം അഷ്‌റഫ് എംഎൽഎയ്ക്ക് മണ്ഡലത്തിൽ ലഭിച്ചത്. അതുകൊണ്ട് കൂടിയാണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം ശ്രദ്ധ നേടുന്നത്. സമീപകാലത്ത് ഒരേ മണ്ഡലത്തിൽ ഇത്രയധികം സ്ഥിരത പുലർത്തിയ മറ്റൊരു ബിജെപി സ്ഥാനാർത്ഥി ഉണ്ടായിട്ടില്ല.
അതുകൊണ്ട് തന്നെ നാലാം അങ്കത്തിൽ ഇവിടെ വിജയക്കൊടി നാട്ടാൻ സുരേന്ദ്രന് സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. 2011 മുതൽ ഇവിടെ തുടർച്ചയായി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു വന്നത് കൊണ്ട് തന്നെ സുരേന്ദ്രൻ മണ്ഡലത്തിൽ സുപരിചിതനാണ്. ഇതിനിടയിൽ 2019ൽ ഉപതിരഞ്ഞെടുപ്പ് നടന്ന വേളയിൽ മാത്രമാണ് കെ സുരേന്ദ്രൻ മാറി നിന്നത്. അന്ന് രവീശതന്ത്രി കുണ്ടാർ ആയിരുന്നു ബിജെപി സ്ഥാനാർത്ഥി.
എല്ലാവരും തെക്കൻ, മധ്യ കേരളത്തിൽ കൂടുതലായി ശ്രദ്ധ പതിപ്പിക്കുന്നത് പാർട്ടിയിൽ ചർച്ചയായിരുന്നു. അതിനിടയിലാണ് ഇങ്ങനെയൊരു നിർദ്ദേശം കേന്ദ്രത്തിൽ നിന്ന് തന്നെ വന്നത്. വടക്കൻ കേരളത്തിൽ മുതിർന്ന നേതാക്കളുടെ അഭാവം ഉണ്ടെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചത്. ബിജെപി കർണാടക ഘടകവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ മത്സരിച്ചാൽ നന്നാവുമെന്ന് അഭിപ്രായപ്പെട്ടു.
ഇതോടെയാണ് ഒരിക്കൽ കൂടി മഞ്ചേശ്വരത്ത് സുരേന്ദ്രൻ മത്സര രംഗത്തേക്ക് ഇറങ്ങുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായാണ് മഞ്ചേശ്വരത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പ്രമുഖരും ജനകീയരുമായ സംസ്ഥാന നേതാക്കൾ തന്നെ ഇവിടെ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. അതിന് ഏറ്റവും അനുയോജ്യൻ കെ സുരേന്ദ്രൻ തന്നെയാണെന്ന് ദേശീയ നേതൃത്വം വിലയിരുത്തുകയായിരുന്നു.
അതിനിടെ സ്ഥാനാർത്ഥി നിർണയ ചർച്ചകളും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും മുറുകുന്ന സമയത്ത് സുരേന്ദ്രൻ ഉന്നയിച്ച ആവശ്യം മറ്റൊന്നായിരുന്നു. ഇത്തവണ ഏറ്റവും അധികം ജയ സാധ്യതയുള്ള വട്ടിയൂർക്കാവ്, തൃശൂർ മണ്ഡലങ്ങളിൽ ഒരിടത്ത് മത്സരിക്കാനായിരുന്നു കെ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ താൽപര്യം അറിയിച്ചത്. എന്നാൽ മഞ്ചേശ്വരം മതിയെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്.
-
തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്ര്യമോ! സമ്മതിച്ച് എംവി ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനവും -
കോൺഗ്രസുമായി വടംവലി തുടരുന്നു; പി സി തോമസിനായി പൂഞ്ഞാർ നോട്ടമിട്ട് ജോസഫ് വിഭാഗം -
'കെകെ ജയചന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ്', എംഎം മണിയെ ഒഴിവാക്കിയതിൽ ഭിന്നതയില്ലെന്ന് സിപിഎം -
‘ആ പാലം’ ഇങ്ങോട്ടു വേണ്ട; ജി സുധാകരൻ ഇടഞ്ഞുതന്നെ, മഞ്ഞുരുക്കാൻ ചെല്ലാതെ പിണറായി -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
മഞ്ഞുരുക്കാൻ പിണറായി നേരിട്ട് എത്തുമോ? പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ജി സുധാകരന് മൗനം തന്നെ, അനുനയ നീക്കങ്ങൾ -
വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ തന്നെ ഇറക്കാൻ ബിജെപി; പ്രചാരണം നാളെ തുടങ്ങും, ഇനി ത്രികോണ മത്സരം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
'കോട്ട'യം നിലനിർത്താൻ തിരുവഞ്ചൂർ, 'റെഡ് ഫോർട്ട്' ആക്കാൻ എൽഡിഎഫ് -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില












Click it and Unblock the Notifications