'വളരെക്കാലമായി സ്നേഹബന്ധം പുലർത്തുന്നവർ'; സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി
തൃശൂർ: വിവാദങ്ങൾക്ക് വിരാമമിട്ട് കൊണ്ട് നടനും തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് കഥകളിയാചാര്യൻ കലാമണ്ഡലം ഗോപി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം സുരേഷ് ഗോപിക്ക് സ്വാഗതം അറിയിച്ചത്. വളരെക്കാലമായി സ്നേഹബന്ധം പുലർത്തിപോരുന്നവരാണ് താനും സുരേഷ് ഗോപിയുമെന്നും അദ്ദേഹം പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.
തന്നെ കാണാൻ വരാൻ സുരേഷ് ഗോപിക്ക് ആരുടേയും അനുവാദം കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും, എന്നും എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. സ്നേഹിക്കുന്നവർക്ക് തന്നെ കാണാൻ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. നേരത്തെ സുരേഷ് ഗോപി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കലാമണ്ഡലം ഗോപിയുടെ മകന്റെ ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

അടുത്തിടെ ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ രാധാകൃഷ്‌ണന് വേണ്ടി കലാമണ്ഡലം വോട്ട് അഭ്യർത്ഥിച്ചതോടെ വിവാദം കൂടുതൽ കനത്തിരുന്നു. എന്നാൽ ഈ വിവാദങ്ങൾ അവസാനിപ്പിക്കാൻ ഉതകുന്നതാണ് ഏറ്റവും ഒടുവിൽ ഗോപിയാശാൻ ഫേസ്‌ബുക്കിലൂടെ പങ്കുവച്ച ഈ കുറിപ്പ്. ഇനി സുരേഷ് ഗോപി ക്ഷണം സ്വീകരിക്കുമോ എന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം, സുരേഷ് ഗോപിയുടെ പേരിൽ ഒരു പ്രമുഖ ഡോക്‌ടർ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കലാമണ്ഡലം ഗോപിയുടെ മകൻ രഘു പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. പിതാവിനെ കാണാൻ വരണമെന്ന് സുരേഷ് ആഗ്രഹം പ്രകടപ്പിച്ചതായും പറ്റില്ലെന്ന് പറഞ്ഞപ്പോൾ തന്നെ വിളിച്ച ഡോക്‌ടർ ഗോപിയാശാന് പത്‌മഭൂഷൺ കിട്ടണ്ടേ എന്ന് ചോദിച്ചതായും ആരോപണം ഉയർന്നു. അങ്ങനെയുള്ള പത്മഭൂഷൺ വേണ്ടെന്ന് അച്ഛൻ മറുപടി നൽകിയതായി രഘുവിന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയം ലക്ഷ്യമിട്ട് വലിയ രീതിയിൽ പ്രവർത്തനം നടത്തി വന്നിരുന്ന ബിജെപി ക്യാംപിന് ഈ വിവാദം ഉണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. സാംസ്ക്കാരിക രംഗത്തെ പ്രമുഖൻ എന്നതിലുപരി തൃശൂരിലെ ഒരു ഐക്കണായ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന ഭയത്തിലാണ് പാർട്ടി കേന്ദ്രങ്ങൾ.
എന്നാൽ ഏറ്റവും ഒടുവിൽ സുരേഷ് ഗോപിയെ കലാമണ്ഡലം ഗോപിയാശാൻ ക്ഷണിച്ചതോടെ ഇത് ഉയർത്തിക്കാട്ടി പ്രചാരണം നടത്താനാവും ബിജെപിയുടെ ശ്രമം. പത്മഭൂഷണുമായി ഉയർന്നുവന്ന വിവാദങ്ങളും പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കി എന്നാണ് അവർ കരുതുന്നത്. ഈ സാഹചര്യത്തിൽ ഏത് വിധേനയും കാര്യങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി പ്രവർത്തകർ.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications