കാസര്‍കോട് സ്വദേശിയായ സ്റ്റുഡിയോ ഉടമ ഗോവയില്‍ മരിച്ചു
കാഞ്ഞങ്ങാട്: വിനോദയാത്ര പോയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗോവയില്‍ മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും കാഞ്ഞങ്ങാട് യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ പ്രണവം അശോക(45)നാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗോവയിലെ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ പുലര്‍ച്ചെ മുംബൈയിലേക്ക് പോകാനിരിക്കെയാണ് അപകടം.
വീപ്പയ്ക്കുള്ളിൽ യുവതിയുടെ അസ്ഥികൂടം.. അന്വേഷണത്തിൽ വഴിത്തിരിവ്.. ശകുന്തളയ്ക്ക് പിന്നാലെ പോലീസ്!
കുളിക്കാന്‍ പോയപ്പോള്‍ കുളിമുറിയില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഗോവ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നു. 24ന് രാത്രിയാണ് കാഞ്ഞങ്ങാട്ടെ വ്യാപാരികള്‍ കുടുംബസമേതം വിനോദയാത്ര പോയത്. 23 കുടുംബങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. അശോകന്റെ കൂടെ ഭാര്യ മിനിയും ഉണ്ടായിരുന്നു. നെല്ലിക്കാട് പൈരടുക്കം സ്വദേശിയാണ് അശോകന്‍. പരേതരായ കുഞ്ഞമ്പുവിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. മക്കള്‍: അരുണ്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കാഞ്ഞിരപ്പള്ളി), വിമല്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), അരവിന്ദ് (വിദ്യാര്‍ത്ഥി എന്‍എംഐടി കോട്ടപ്പാറ). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (റിട്ട. ജീവനക്കാരന്‍, കാഞ്ഞങ്ങാട് പാല്‍ വിതരണ സഹകരണ സംഘം), മാണി, തമ്പായി, പരേതയായ നന്ദിനി.
കാഞ്ഞങ്ങാട് മെരിലാന്റ് സ്റ്റുഡിയോയിലൂടെയാണ് അശോകന്‍ ഫോട്ടോഗ്രാഫി രംഗത്തെത്തുന്നത്. പിന്നീട് നീലേശ്വരം രാഗം സ്റ്റുഡിയോയിലും ജോലി ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടായി കാഞ്ഞങ്ങാട് പ്രണവം സ്റ്റുഡിയോ നടത്തി വരികയാണ്. അശോകന്റെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. മൃതദേഹം രാത്രി 8 മണിക്ക് കാസര്‍കോട്ടെ ജില്ലാ വ്യാപാര ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.