പാലായില്ലെങ്കില്‍ എല്‍ഡിഎഫും വേണ്ട, പുറത്തേക്കെന്ന് പറഞ്ഞ് കാപ്പന്, പവാര്‍ ഞായറാഴ്ച്ചയെത്തും
തിരുവനന്തപുരം: എന്‍സിപി എല്‍ഡിഎഫില്‍ നിന്ന് പുറത്തേക്കെന്ന സൂചനയുമായി മാണി സി കാപ്പന്. പാലാ സീറ്റ് തന്നില്ലെങ്കില്‍ പിന്നെ എല്‍ഡിഎഫില്‍ ഉണ്ടാവില്ലെന്ന് കാപ്പന് വ്യക്തമാക്കി. അതേസമയം സീറ്റ് ചര്‍ച്ച പിന്നീടാകാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോയിട്ടില്ല. പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയില്‍ തുടരില്ലെന്ന് കാപ്പന് വ്യക്തമാക്കി. അതേസമയം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഞായറാഴ്ച്ച കേരളത്തിലെത്തും. ഇതിലാണ് ഇനി പ്രതീക്ഷയുള്ളത്. പവാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

സഖ്യം വിടാമെന്ന് തന്നെയാണ് പവാറും പറയുന്നത്. കാരണം സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കുന്നത് എല്‍ഡിഎഫില്‍ പഴക്കമില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ എന്‍സിപിയോട് അനുനയ സമീപനമില്ലാതെ സിപിഎം പെരുമാറുന്നത് ശരത് പവാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ടിരുന്നു പവാര്‍. അതുകൊണ്ട് പകരം സീറ്റുകള്‍ എന്ന ഓപ്ഷന് ലഭിക്കാനാണ് സാധ്യത. പക്ഷേ കാപ്പനെ അനുനയിപ്പിക്കുന്ന ദുഷ്കരമായ കാര്യമാണ്. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് കാപ്പന് ഈ സീറ്റ് പിടിച്ചെടുത്തത്.
പാലാ സീറ്റില്‍ അടക്കം അനുകൂല തീരുമാനമുണ്ടായിട്ടില്ലെങ്കില്‍ പീതാംബരവും കാപ്പനും ഉള്‍പ്പെടുന്ന വിഭാഗം എല്‍ഡിഎഫ് വിടും. ഇവര്‍ക്കായി പാലാ സീറ്റ് യുഡിഎഫ് കാത്തിവെച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കാമെന്നാണ് ശശീന്ദ്രന് സിപിഎമ്മിനെ അറിയിച്ചത്. അതേസമയം യുഡിഎഫിലേക്ക് പോയാലും എല്‍ഡിഎഫില്‍ ലഭിച്ച നാല് സീറ്റ് നല്കാന് സാധിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. പാലാ സീറ്റ് വിട്ടുകൊടുക്കും. പക്ഷേ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും അടങ്ങുന്ന മുന്നണിയില്‍ മലബാര്‍ മേഖലയില്‍ സീറ്റ് നേടിയെടുക്കുക എന്‍സിപിക്ക് ബുദ്ധിമുട്ടായിരിക്കും.
അതേസമയം പീതാംബരനുമായുള്ള ചര്‍ച്ചയില്‍ പാലാ സീറ്റില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടില്ല. ആലോചിച്ച ശേഷം മാത്രം ഉറപ്പെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ പാര്‍ട്ടി നാല് സീറ്റിലും മത്സരിക്കുമെന്ന നിലപാട് മാറില്ലെന്ന് പീതാംബരന് പറഞ്ഞു. പാലാ സീറ്റ് അടക്കം ആര്‍ക്കും നല്‍കില്ല. ഇത് സംബന്ധിച്ച് വിട്ടുവീഴ്ച്ചയും പ്രതീക്ഷിക്കേണ്ട. മത്സരിക്കുന്ന നാല് സീറ്റിലും വിജയിക്കേണ്ടതുണ്ട്. സിപിഎം ജയിച്ച സീറ്റ് അവര്‍ വിട്ടുകൊടുക്കുമോ. അവിടേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ ആരും നിര്‍ത്തില്ല. ജോസ് വിഭാഗത്തിന് വലിയ വോട്ട് ബാങ്ക് ഉള്ളതായി തോന്നിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിജയമാണ് ലഭിച്ചതെന്നും പീതാംബരന് പറഞ്ഞു.
Recommended Video
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications