Kerala Budget 2025: പുതിയ ഐടി നിയമം വരുന്നു; എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും, 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഐടി നിയമം നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പുതിയ ഐടി നിയമങ്ങൾക്ക് രൂപം നൽകുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. പുതിയ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കാനും മറ്റ് ഐടി അധിഷ്ഠിത വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍വര്‍ഷത്തേക്കാളും 20 കോടി രൂപ അധികമായി വകയിരുത്തി. സംസ്ഥാന ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ട്രിപ്പിള്‍ ഐടിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 16.95 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ വിപ്ലവത്തില്‍ കേരളത്തെ ആഗോളനേതൃനിരയിലേക്ക് നയിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി. ഈ ലക്ഷ്യം കൈവരിക്കുന്ന വിധം വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 517.64 കോടി വകയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു.

ഇതിനായി മുന്‍വര്‍ഷത്തേക്കാള്‍ 10.5 കോടി രൂപ അധികമായി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഐടി മിഷന് 134.03 കോടി രൂപയും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 16.85 കോടി രൂപ അധികമാണ് ഈ തുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ ഐടി മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ അടങ്ങിയിരിക്കുന്നത്.
ഭാവിയുടെ സാങ്കേതിക വിദ്യ എന്നറിയപ്പെടുന്ന എഐയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ അടങ്ങിയിരുന്നു. കൂടാതെ അധിക തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എഐയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഷന് ഏഴ് കോടിയാണ് സർക്കാർ ഇക്കുറി അനുവദിച്ചത്. തിരുവനന്തപുരത്ത് പ്രത്യേക കേന്ദ്രം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്താനും തീരുമാനമായിട്ടുണ്ട്.
മാത്രമല്ല സാങ്കേതിക രംഗത്ത് കൂടുതൽ പണം അനുവദിക്കാനും സർക്കാർ ബജറ്റിൽ മടി കാട്ടിയിട്ടില്ലെന്ന് പ്രഖ്യാപനങ്ങളിൽ നിന്ന് വ്യക്തമാണ്. കേരളത്തിൽ അധികമായി 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി സ്ഥാപിക്കാന്‍ 15 കോടിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
കൂടാതെ വർധിച്ചുവരുന്ന സൈബർ അധിക്ഷേപ വാർത്തകൾക്ക് ഇടയിൽ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന സന്ദേശവും സർക്കാർ ബജറ്റിലൂടെ നൽകിയിട്ടുണ്ട്. സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഇതിന്റെ ഭാഗമായി സൈബര്‍ വിങ്ങിനായി രണ്ട് കോടി രൂപ വകയിരുത്താനും തീരുമാനമായിട്ടുണ്ട്.
മാത്രമല്ല ഊർജമേഖലയിലും കാര്യമായ നേട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉത്പാദനത്തിനായി ഹൈഡ്രജന്‍വാലി പദ്ധതി ആരംഭിക്കാന്‍ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിന് 10,000 കോടിയുടെ ബയോ എഥനോള്‍ ആവശ്യം വരുമെന്നും. ഇതിന്റെ ഉത്പാദനം കര്‍ഷകര്‍ക്ക് ഗുണകരമാണ്. ബയോ എഥനോള്‍ ഗവേഷണത്തിനും ഉത്പാദനത്തിനുമായി 10 കോടിയും രൂപ അനുവദിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ
Download











Click it and Unblock the Notifications