'പ്രളയാശ്വാസം പകര്‍ന്നോ സര്‍ക്കാര്‍': ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് എന്ത്? ചിലവിട്ടത് എത്ര? കണക്കുകള്‍
തിരുവനന്തപുരം:സംസ്ഥാനം മറ്റൊരു പ്രളയ സാഹചര്യം നേരിടുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും സമാഹരിച്ച തുകയാണിത്.ദുരന്ത സഹായമടക്കം നൽകാനുണ്ടെന്ന ഒട്ടേറെ പരാതികൾ നിലനിൽക്കുമ്പോഴാണ് ചിലവാക്കാത്ത വലിയൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കിടക്കുന്നത്.
കെയർഹോം പദ്ധതിക്കായി സഹകരണവകുപ്പിൽ നിന്ന് ലഭിച്ച 52.69 കോടി മാത്രമാണ് മുഴുവൻ ചെലവഴിച്ചത്.
റീബിൽഡ് കേരളയ്ക്കുൾപ്പെടെയാണ് ദുരിതാശ്വാസനിധിയിലേക്ക് 2018 ജൂലായ് 27 മുതൽ 2020 മാർച്ച് മൂന്നുവരെ ധനസഹായം സ്വീകരിച്ചത്.2018, 2019 പ്രളയകാലത്ത് 31,000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സർക്കാർ കണക്ക്.

റീബിൽഡ് കേരളയ്ക്കായി ലോക ബാങ്കിൽ നിന്നടക്കം സര്‍ക്കാര്‍ ധനസഹാവും തേടിയിരുന്നു.1780 കോടിയാണ് ലോകബാങ്ക് ആദ്യഗഡുവായി നല്‍കിയത്.ഏറ്റെടുത്ത പദ്ധതികളുടെ പ്രോജക്ട് പൂർത്തീകരണ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് രണ്ടാം ഗഡു നൽകാമെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. 5000 കോടിയായിരുന്നു ലോകബാങ്കില്‍ നിന്നുള്ള വാഗ്‌ദാനം. റിപ്പോർട്ട് നൽകാത്തതിനാൽ തുക കിട്ടിയില്ല.പൊതുജനങ്ങളില്‍ നിന്നും 230.93 കോടിയാണ് സമാഹരിച്ചത്.

സർക്കാർ പൊതുസ്ഥാപനങ്ങൾ, പെൻഷൻകാര്‍ എന്നിവടങ്ങളില്‍ നിന്നും 2,865.4 കോടി രൂപയും , ജീവനക്കാരുടെ സാലറി ചലഞ്ച് വഴി 1,229.89 കോടി രൂപയും സമാഹരിച്ചു. ഉത്സവബത്ത -117.69 കോടിരൂപ ,സഹകരണവകുപ്പ്. 52.69 കോടിരൂപ ,മദ്യവില്പനയിലെ അധികനികുതി- 308.68 കോടിരൂപ , സംസ്ഥാന ദുരന്തനിവാരണ വിഹിതം-107.17 കോടിരൂപ എന്നിങ്ങനെയാണ് മറ്റ് സമാഹരണ കണക്കുകള്‍. അതായത് ആകെ 4912.45 കോടി രൂപ സമാഹരിച്ചു.

ഇതില്‍ സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 2,356.46 കോടി രൂപയാണ് നല്‍കിയത്.ഇത്തരക്കാർക്ക് ട്രഷറി അക്കൗണ്ടിൽ നിന്ന് പ്രത്യേകം 135.85 കോടി രൂപ, കുടുംബത്തിന് (6200രൂപ വീതം) നല്‍കി. അടിയന്തര സഹായം 457.58 കോടി രൂപ, കുടുംബശ്രീ 336.19 കോടി രൂപ, പുനർഗേഹം 250 കോടി രൂപ, തദ്ദേശറോഡ് നിർമ്മാണം 224.34 കോടി രൂപ, കൃഷിവകുപ്പ് മുഖേന കർഷകർക്ക് 85.6 കോടി രൂപ, സൗജന്യ കിറ്റ് 54.46 കോടി രൂപ, അരി 9.4 കോടി രൂപ,കർഷകർക്ക് 54 കോടി രൂപ, കെയർഹോം പ്രോജക്ട് 52.69 കോടി രൂപ,

കെ.എസ്.എഫ്.ഇ ഷെൽട്ടർഹോം 35.99 കോടി രൂപ, സപ്ലൈകോ 30.46 കോടി രൂപ, ചെറുകിട വ്യാപാരികൾക്ക് 20.96 കോടി രൂപ, എൻജിനിയർമാരുടെ ശമ്പളത്തിനും 20.28 കോടി രൂപ, വ്യാപാരി ക്ഷേമനിധി 5.4 കോടി രൂപ, മരുന്ന് 2.87 കോടി രൂപ, ടെക്സ്റ്റ്ബുക്കുകളുടെ നഷ്ടത്തിന് 47ലക്ഷം, വീട് നഷ്ടപ്പെട്ടവർക്ക് അധികധനം 10ലക്ഷം
മത്സ്യബന്ധനവകുപ്പിന് 7ലക്ഷം എന്നിങ്ങനെയാണ് ചിലവാക്കിയ തുകയുടെ കണക്ക്. അതായത് ആകെ 4140.07 കോടിരൂപ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിക്കുന്നത് ധനകാര്യ അഡി. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ്. നടത്തിപ്പ് ചുമതല റവന്യു ദുരന്തനിവാരണ വകുപ്പിന്. ധനസെക്രട്ടറിയുടെ ഇഷ്ടത്തിനനുസരിച്ച് തുക കൈകാര്യം ചെയ്യാനാവില്ല.കൊവിഡ് കാല ദുരിതാശ്വാസത്തിന് ഈ മാസം അഞ്ചുവരെയുള്ള കണക്കിൽ സമാഹരിച്ചതിനെക്കാൾ നൂറുകോടിയിലധികം ചെലവിട്ടു. സമാഹരിച്ചത് 831.67കോടി. ചെലവിട്ടത് 941.07കോടി.
ചിത്രശലഭം പോലെ സുന്ദരിയായി വർഷ ബൊല്ലമ്മ, നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications