വരുമാനം കൂട്ടാനുറച്ച് സംസ്ഥാനം; ഫീസുകളും പിഴകളും ബജറ്റില്‍ വര്‍ധിപ്പിക്കും
സംസ്ഥാനത്ത് ധനപ്രതിസന്ധി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ധനമന്ത്രി ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. ഫീസുകളും, പിഴകളും വലിയ തോതില്‍ തന്നെ വര്‍ധിപ്പിക്കാനാണ് സാധ്യത.
നേരത്തെ തന്നെ വരുമാനം വര്‍ധിപ്പിക്കണമെന്ന തരത്തില്‍ ധനമന്ത്രിയില്‍ നിന്നടക്കം പരാമര്‍ശങ്ങള്‍ വന്നതാണ്. ധനപ്രതിസന്ധി സര്‍ക്കാര്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. ചെലവുകളൊന്നും നടക്കാതെയും, ശമ്പള കൊടുക്കാനുമില്ലാത്ത അവസ്ഥ വന്നാല്‍ സര്‍ക്കാരിന് അത് വലിയ പ്രതിസന്ധിയായി മാറും. അതെല്ലാം മുന്നില്‍ കണ്ടാണ് വരുമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം.
അതേസമയം സര്‍ക്കാരിന് മുന്നോട്ട് പോകണമെങ്കില്‍ വരുമാനം വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ധനമന്ത്രി കരുതുന്നത്. അതിനായി സാധ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് ധനമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ചില കാര്യങ്ങളാണ് വര്‍ധിക്കുക.
ഭൂമിയുടെ ന്യായവില പത്ത് ശതമാനമാണ് വര്‍ധിപ്പിക്കാന്‍ സാധ്യത. അതോടൊപ്പം തന്നെ മോട്ടോര്‍ വാഹന നികുതിയിലും വര്‍ധനവുണ്ടായേക്കും. കഴിഞ്ഞ ബജറ്റില്‍ 602 കോടിയായിരുന്നു അധിക വിഭവ സമാഹരണമായി പറഞ്ഞത്.
പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവരുണ്ടോ; എങ്കില്‍ അറിയണം ഗുണങ്ങള്‍, ശരീരത്തിന് ഈ ഗുണങ്ങള്‍ ഉറപ്പ്
ഇത്തവണ അതിലും ഏറെ മുന്നോട്ട് പോകും. ബജറ്റില്‍ അത്തരം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് തയ്യാറാക്കുന്നത്. അത് എന്തൊക്കെയായിരിക്കും എന്നുള്ള ആശങ്കയും ജനങ്ങള്‍ക്കുണ്ട്.
സര്‍ക്കാരിന്റെ ധൂര്‍ത്താണ് ധനപ്രതിസന്ധിക്ക് പ്രധാന കാരണമായി പ്രതിപക്ഷം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിച്ച്, എല്ലാം പൂര്‍വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധി തന്നെ സര്‍ക്കാരിന് നേരിടേണ്ടി വരും.
ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാലും, തദ്ദേശസ്ഥാപനങ്ങളെ ഇത്തവണ അവഗണിക്കാനാണ് സാധ്യത. ഇവരുടെ വിഹിതം വെട്ടിക്കുറയ്ക്കാനാണ് സാധ്യത.
ഇത്തരത്തില്‍ വരുമാനം തദ്ദേശസ്ഥാപനങ്ങള്‍ കുറയുന്നത് പരിഹരിക്കാന്‍, അവരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം. വസ്തു നികുതി, വിനോദ നികുതി, പരസ്യനികുതി, ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്, ക്രമവല്‍ക്കരണ ഫീസ്, ലൈസന് ഫീസ് എന്നിവയില്‍ ചിലതും വര്‍ധിപ്പിക്കാം.
പിഴകളുടെ കാര്യത്തിലും കടുത്ത നടപടി തന്നെയുണ്ടാവും. വനം, പോലീസ്, റവന്യൂ, എക്സൈസ്, വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളും സര്‍ക്കാരിന്റെ മുന്നിലുണ്ട്.
ഇതില്‍ പലതും ഇത്തവണ വര്‍ധിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. അഞ്ച് ശതമാനം വരെ വര്‍ധനവാണ് ഫീസുകളില്‍ ഉണ്ടാവുമെന്ന് കരുതുന്നത്. മറ്റൊരു ഭൂമിയുടെ ന്യായവിലയാണ്. ഇത് അഞ്ച് ശതമാനം വര്‍ധിപ്പിച്ചേക്കാം.
രജിസ്ട്രേഷന് നിരക്കുകളും മാറാനാണ് സാധ്യത. പെട്രോള്‍, ഡീസല്‍, മദ്യം, എന്നിവയുടെ വില്‍പ്പന നികുതി കൂട്ടാനുള്ള സാധ്യത കറവാണ്. വര്‍ധിപ്പിക്കണമെന്ന നിര്‍ദശം ധനമന്ത്രാലയത്തിന് മുന്നിലുണ്ട്. പൊതുവില്‍പ്പന നികുതി മദ്യത്തിന് 251 ശതമാനമാണ് ഉയര്‍ന്ന പൊതുവില്‍പ്പന നികുതി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications