Get Updates
Get notified of breaking news, exclusive insights, and must-see stories!

'30 കിലോമീറ്ററിലധികം നടത്തിക്കരുത്, 3 മണിക്കൂറിലധികം നിർത്തരുത്'; ആന എഴുന്നള്ളിപ്പിന് കർശന മാർഗനിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങളിലും മതപരിപാടികളിലും മറ്റ് ചടങ്ങുകളിലും ആനകളെ എഴുന്നള്ളിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളോട് കൂടി മാർഗനിർദ്ദേശം പുറത്തിറക്കി ഹൈക്കോടതി. പാലിക്കേണ്ട ചട്ടങ്ങളെ കുറിച്ച് കൃത്യമായി പറയുന്ന വിശദമായ മാർഗനിർദ്ദേശങ്ങളാണ് കേരള ഹൈക്കോടതി ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. കൃത്യമായി അനുമതി വാങ്ങുന്നതും ആനകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതുമാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ.

ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുന്ന സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും കൃത്യമായി ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലാതല സമിതികൾ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷമായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടതെന്നും ഹൈക്കോടതി അറിയിച്ചു.

elephantprocessionkeralahcorder

ഇത് കൂടാതെ ആനകളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കാനും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. ആനയും തീവെട്ടി, പന്തങ്ങൾ എന്നിവ പോലെയുള്ളവയുമായി കുറഞ്ഞത് അഞ്ച് മീറ്റര്‍ ദൂര പരിധി എങ്കിലും ഉണ്ടായിരിക്കണം എന്നാണ് മാർഗനിർദ്ദേശത്തിൽ പറയുന്നത്.

ജനങ്ങളും ആനയും തമ്മിൽ എട്ട് മീറ്റർ ദൂരപരിധിയാണ് നിഷ്‌കർഷിക്കുന്നത്. ആനകളെ നിർത്തുന്ന സ്ഥലത്ത് ബാരിക്കേഡ് ഒരുക്കണം. തുടർച്ചയായി മൂന്ന് മണിക്കൂറിലധികം ആനകളെ നിർത്തരുതെന്നും ദിവസം 30 കിലോമീറ്ററിലധികം ആനകളെ നടത്തിക്കരുതെന്നും നിർദ്ദേശമുണ്ട്. രാത്രി 10 മുതൽ പുലർച്ചെ നാല് മണി വരെയുള്ള സമയത്ത് ആനകളെ നടത്തിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ദിവസം 125 കിലോമീറ്റർ ദൂരത്തിൽ അധികം ആനയെ യാത്ര ചെയ്യിക്കരുതെന്ന് നിർദ്ദേശമുണ്ട്. ഇതിന് പുറമേ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുതെന്നും വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധിയെങ്കിലും വേണമെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, നേരത്തെ തന്നെ താങ്കളുടെ എഴുന്നള്ളത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. കൊടിയ ദുരിതമാണ് ആനകൾ എഴുന്നള്ളത്തിന്റെ പേരിൽ സഹിക്കേണ്ടി വരുന്നതെന്നും കാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ മണിക്കൂറുകൾ ഒരേനിലയിൽ ഇങ്ങനെ നിൽക്കേണ്ടി വരികയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ ചങ്ങലയിട്ട നിലയിലാണ് ആനകളെ നിർത്തുന്നത്. ഇതൊരിക്കലും ആചരമല്ലെന്നും മനുഷ്യന്റെ അഹങ്കാരവും ക്രൂരതയുമാണെന്നും കോടതി പറഞ്ഞിരുന്നു. എഴുന്നള്ളത്തിന്റെ സമയത്തിലും മറ്റും നിയന്ത്രണങ്ങൾ വേണമെന്നും അതുമായി ബന്ധപ്പെട്ട് കോടതി ചട്ടങ്ങൾ പുറപ്പെടുവിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ വിശദമായ മാർഗ നിർദ്ദേശം കോടതി പുറപ്പെടുവിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+