Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: മൂന്നാറില്‍ ഉരുള്‍പൊട്ടല്‍, 2 കടകളും ഒരു അമ്പലവും മണ്ണിനടിയില്‍, 141 കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ വന്‍ ദുരന്തമാണ് ഒഴിഞ്ഞ് പോയത്. മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ 450 ജീവനുകളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തതാണ് വന്‍ ദുരന്തത്തില്‍ നിന്ന് സംസ്ഥാനം ഒഴിവായത്. താഴെ കുണ്ടള എസ്റ്റേറ്റിലടക്കം 141 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. നിരവധി എസ്റ്റേറ്റുകളാണ് താഴെയുണ്ടായിരുന്നത്.

dsd

രാത്രി ഇതുവഴി വാഹനത്തില്‍ സഞ്ചരിച്ച ആളുകളാണ് ഉരുള്‍പൊട്ടി റോഡിലേക്ക് പതിച്ചത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ കുടുംബങ്ങളെ പൂര്‍ണമായും അടുത്തുള്ള സ്‌കൂളുകളിലേക്കും മറ്റും മാറ്റുകയായിരുന്നു.

141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുറച്ച് പേരെ ബന്ധു വീടുകളിലേക്കും മാറ്റിയിരിക്കുകയാണ്. ദേവികുളം എം എല്‍ എ എ രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂര്‍ണമായും മണ്ണിനടിയിലായിട്ടുണ്ട് എന്നും എന്നാല്‍ ആളപായമില്ല എന്നും എം എല്‍ എ എ രാജ അറിയിച്ചു.

അതേസമയം വട്ടവട-മൂന്നാര്‍ റോഡില്‍ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാല്‍ റോഡ് പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂര്‍ണമായും ഒറ്റപ്പെട്ടു. റോഡില്‍ നിന്ന് മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂ എന്നും എം എല്‍ എ എ രാജ അറിയിച്ചു. എല്ലാവരും നല്ല ഉറക്കമായതിനാല്‍ ഉരുള്‍പൊട്ടിയ കാര്യം ആരും അറിഞ്ഞിരുന്നില്ല.

ചൈനീസ് ഹെയര്‍സ്റ്റൈലാണോ..? കിടിലന്‍ ചിത്രവുമായി സ്വാസിക, ഏറ്റെടുത്ത് ആരാധകര്‍

2020 ഓഗസ്റ്റ് 6-ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ച് വന്‍ ദുരന്തമുണ്ടായത്. അന്ന് നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരാണ് മരിച്ചത്. 12 പേര്‍ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴക്ക് ശക്തി കുറയും. ഇന്ന് നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+