Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം-നവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് വരുന്നു; കേന്ദ്ര അനുമതി ഉടനെന്ന് റിപ്പോര്‍ട്ട്

വിഴിഞ്ഞം-നവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കിയേക്കും. പദ്ധതിക്ക് നേരത്തെ തന്നെ പരിസ്ഥിതി അനുമതി ലഭിച്ചിരുന്നു. നിലവില്‍ പദ്ധതിയുടെ ഫയല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലും ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയൂ.

ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!
ഇന്ന് മുതല്‍ ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഐശ്വര്യവും സമൃദ്ധിയും ആവോളം!

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് ഏകദേശം 12,549.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അപ്രൈസല്‍ കമ്മിറ്റി ഈ പദ്ധതിക്ക് ഇതിനകം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം-തെക്കട, തെക്കട-നവായിക്കുളം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി നിര്‍മ്മിക്കാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 62.7 കിലോമീറ്റര്‍ നീളമുള്ള ഒറ്റ പദ്ധതിയായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Kerala Road

ജിഎസ്ടി ഒഴികെയുള്ള പദ്ധതിയുടെ നിര്‍മ്മാണച്ചെലവ് ഏകദേശം 6,857 കോടി രൂപയാണ്. നിര്‍മ്മാണത്തിന് മുന്നോടിയായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകദേശം 1,267 കോടി രൂപ ചെലവ് വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 4,450 കോടി രൂപ ആവശ്യമാണ്. ഇതിന്റെ പകുതി തുകയായ ഏകദേശം 2,225 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക.

സ്വര്‍ണവില കൂടിയിടത്ത് നിന്ന് കുറയാന്‍ കാരണമെന്ത്? ഇനി തിരികെ കയറില്ലേ?
സ്വര്‍ണവില കൂടിയിടത്ത് നിന്ന് കുറയാന്‍ കാരണമെന്ത്? ഇനി തിരികെ കയറില്ലേ?

സര്‍വീസ് റോഡിന്റെ നിര്‍മ്മാണച്ചെലവായ ഏകദേശം 434 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരിക്കും വഹിക്കുന്നത്. 4.625 കി.മീ നീളം വരുന്ന 17 തുരങ്കങ്ങള്‍, 10.53 കി.മീ വരുന്ന 50 വയഡക്റ്റുകള്‍, 6 ഫ്‌ലൈഓവറുകള്‍, 2 വലിയ പാലങ്ങള്‍, 17 ചെറിയ പാലങ്ങള്‍, 144 ബോക്‌സ് കള്‍വെര്‍ട്ടുകള്‍, 128 ക്രോസ്-റോഡ് കള്‍വെര്‍ട്ടുകള്‍, 1 റെയില്‍വേ ഓവര്‍പാസ്, 103 കി.മീ സര്‍വീസ് റോഡ്, പ്രധാന റോഡിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും 7 സ്ഥലങ്ങളില്‍ റാമ്പുകള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്.

ആഗസ്റ്റ് 13 നാണ് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പാരിസ്ഥിതികാനുമതി നല്‍കിയത്. വയനാട്ടിലെ ഇരട്ട തുരങ്ക പാത നിര്‍മ്മാണ സ്ഥലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍, ഈ പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നല്‍കുന്നത് സമിതി നേരത്തെ മാറ്റിവെച്ചിരുന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന് 67000 രൂപയോ..!!? ഞെട്ടേണ്ട, പൊന്നുവില പറപറക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്
ഒരു ഗ്രാം സ്വര്‍ണത്തിന് 67000 രൂപയോ..!!? ഞെട്ടേണ്ട, പൊന്നുവില പറപറക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്

എന്നാല്‍, ഔട്ടര്‍ റിംഗ് റോഡിനായി നിര്‍ദ്ദേശിച്ച പുതുക്കിയ പാതയുടെ ഭൂമിശാസ്ത്രപരവും സുരക്ഷാപരവുമായ വശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറുപടിയായി നാഷണല്‍ ഹൈവേ അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം, സമിതിയുടെ ഏറ്റവും പുതിയ യോഗം പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കുകയായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിന് പുതിയ സാധ്യതകള്‍ തുറന്നുനല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹൈവേയ്ക്ക് 45 മീറ്റര്‍ വീതിയുണ്ടാകും. എന്നാല്‍ ഏഴ് ജംഗ്ഷനുകളില്‍ വീതി 60 മീറ്ററായി വര്‍ധിപ്പിക്കും. വിഴിഞ്ഞത്തും നവായിക്കുളത്തും രണ്ട് 'ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ചുകളും' ഇതില്‍ ഉണ്ടാകും. ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്മെന്റ് പ്രോഗ്രാം, കേന്ദ്ര സര്‍ക്കാരിന്റെ ഭാരത്മാല ഹൈവേ പദ്ധതി എന്നിവയുടെ ഭാഗമായി വര്‍ഷങ്ങളായി ഈ പദ്ധതി പരിഗണനയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+