ശൈലജ മുഖ്യമന്ത്രിയാവണമെന്ന് കണ്ണൂര്‍, പിണറായി രണ്ടാമത്; പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുലിന് പിന്തുണ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന് ജനപ്രീതി ഇടിഞ്ഞോ? ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ മെഗാ പ്രീ പോള്‍ സര്‍വേ. കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയനെ ജനപ്രീതിയില്‍ പിന്നിലാക്കിയിരിക്കുകയാണ് കെകെ ശൈലജ.
മുന്‍ ആരോഗ്യ മന്ത്രിയായ ശൈലജ മുഖ്യമന്ത്രിയാവണമെന്നാണ് കണ്ണൂരില്‍ കൂടുതല്‍ പേര് അഭിപ്രായപ്പെട്ടത്. 41.4 ശതമാനം പേരാണ് കണ്ണൂരില്‍ കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. അതേമയം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് കോട്ടയം ജില്ലയിലാണ്.

വിഡി സതീശന് മുഖ്യമന്ത്രിയാവണമെന്ന് കോട്ടയത്ത് അഭിപ്രായപ്പെട്ടത് 23.1 ശതമാനം പേരാണ്. അതേസമയം കണ്ണൂരില്‍ ഏറ്റവും വലിയ സര്‍പ്രൈസാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം തട്ടകത്തില്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് സര്‍വേയില്‍. പിണറായി മുഖ്യമന്ത്രി ആകട്ടെയെന്ന് നിര്‍ദേശിച്ചത് 13.4 ശതമാനം ആളുകളാണ്.
അതേസമയം കോണ്‍ഗ്രസ് നേതാക്കളെല്ലാം വളരെ പിന്നിലാണ്. 11.2 ശതമാനം പേരാണ് വിഡി സതീശനെ പിന്തുണച്ചത്. കെ സുധാകരനെ 9.5 ശതമാനവും, സുരേഷ് ഗോപിയെ 9.4 സതമാനവും ശശി തരൂരിനെ 7.2 ശതമാനവും, രമേശ് ചെന്നിത്തലയെ 2.5 ശതമാനവും. കെസി വേണുഗോപാലിനെ 1.7 ശതമാനവും, എംവി ഗോവിന്ദനെ 1.4 ശതമാനവും, കെ സുരേന്ദ്രനെ 1.2 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു.
കോട്ടയത്ത് സതീശന് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഒരു സര്‍പ്രൈസ് നേതാവിനെയാണ് സുരേഷ് ഗോപിയാണ് ആ നേതാവ്. 22 ശതമാനം ആളുകള്‍ സുരേഷ് ഗോപി മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. കെകെ ശൈലജയെ 17.6 ശതമാനവും, പിണറായി വിജയനെ 12.8 ശതമാനവും പിന്തുണയ്ക്കുന്നു. ശശി തരൂര്‍ 11.6, രമേശ് ചെന്നിത്തല 6.8 ശതമാനം, കെ സുരേന്ദ്രന് 1.7 ശതമാനം, എന്നിങ്ങനെയാണ് പിന്തുണയ്ക്കുന്നത്.
കെ സുധാകരനെയും, കെസി വേണുഗോപാലിനെയും ആരും പിന്തുണച്ചില്ല. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണയില്‍ മുന്നിലുള്ളത് രാഹുല്‍ ഗാന്ധിയാണ്. കണ്ണൂരില്‍ 41.9 ശതമാനം പേര് രാഹുലിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. നരേന്ദ്ര മോദിയെ 34 ശതമാനം പേരും പിന്തുണച്ചു.
കോട്ടയത്തും കൂടുതല്‍ പേര് രാഹുല്‍ ഗാന്ധിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. 34.2 ശതമാനം പേരുടെ പിന്തുണയാണ് രാഹുലിന് ലഭിച്ചത്. നരേന്ദ്ര മോദിക്ക് 33.1 ശതമാനം പേരുടെ പിന്തുണയും ലബിച്ചു. അതേസമയം കണ്ണൂരില്‍ ഇത്തവണ യുഡിഎഫ് പരാജയപ്പെടുമെന്നാണ് റിപ്പോര്‍ട്ട് സര്‍വേ പ്രവചിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 45.9 ശതമാനം എല്‍ഡിഎഫിനൊപ്പമെന്ന് അഭിപ്രായപ്പെട്ടു.
40 ശതമാനം യുഡിഎഫിനാപ്പമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ കോട്ടയത്ത് ഇത്തവണ യുഡിഎഫ് തന്നെ വെന്നിക്കൊടി പാറിക്കുമെന്നുംസര്വേ പ്രവചിച്ചു. 40 ശതമാനം പേര് യുഡിഎഫ് വിജയിക്കുമെന്നും 38 ശതമാനം എല്‍ഡിഎഫ് വിജയിക്കുമെന്നും അഭിപ്രായപ്പെട്ടു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications