കൊച്ചിയിലെ കെഎസ്ആർടിസിയുടെ പുതിയ ടെർമിനൽ; നിർമ്മാണം വൈകുന്നു, യാത്രക്കാരുടെ ദുരിതം തുടരുന്നു
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് തിരക്കുകൾ മാറിയിട്ടും കരിക്കാമുറിയിൽ കെഎസ്ആർടിസിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ അത്യാധുനിക ബസ് ടെർമിനലിന്റെ നിർമ്മാണം ഇനിയും ആരംഭിക്കാത്തതിൽ വിമർശനം. വിശാലമായ ബസ് ബേകളും യാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങളും വാഗ്‌ദാനം ചെയ്യുന്ന ഈ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി അടുത്ത വർഷം പകുതിയോടെ പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി മാറുകയാണ് എന്നാണ് ആക്ഷേപം.
ഈ വർഷം ഓഗസ്‌റ്റ് 30-ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദ്ദിഷ്‌ട സ്ഥലം സന്ദർശിച്ച വേളയിൽ, രൂപകൽപ്പന പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എട്ടുമാസത്തിനുള്ളിൽ, അതായത് അടുത്ത വർഷം ഏപ്രിലോടുകൂടി, പദ്ധതി പൂർത്തിയാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിരുന്നു.

എന്നാൽ, പൊതുമരാമത്ത് വകുപ്പ് ഇപ്പോഴും രൂപകൽപ്പന അന്തിമമാക്കിയിട്ടില്ല. 'ഇതുവരെ ആർക്കിടെക്ച്ചർ ഡ്രോയിംഗ് മാത്രമാണ് പൂർത്തിയായത്. രൂപകൽപ്പനയുടെ പണി നടന്നുവരികയാണ്. രണ്ടാഴ്‌ചയ്ക്കുള്ളിൽ, ഈ മാസം അവസാനത്തോടെ, ഇത് പൂർത്തിയാക്കി കെഎസ്ആർടിസി വഴി ധനകാര്യ വകുപ്പിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്' പദ്ധതിയുടെ ചുമതലയുള്ള ഒരു മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ അറിയിക്കുന്നു.
നിർമ്മാണത്തിനായി ധനമന്ത്രി നേരത്തെ വൻ തുക വകയിരുത്തിയിരുന്നു. ആദ്യം 12 കോടി രൂപ പ്രഖ്യാപിച്ചതിന് ശേഷം പിന്നീട് അത് 15 കോടി രൂപയായി ഉയർത്തി. വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിനായി നിർമ്മാണ സ്ഥലവും സമീപ റോഡുകളും ഹൈ ഫ്ലഡ് ലൈനിന് (HFL) മുകളിലേക്ക് ഉയർത്തുന്നതാണ് നിർദ്ദിഷ്‌ട രൂപകൽപ്പനയുടെ പ്രധാന സവിശേഷതകളിലൊന്നാണ്. ഒപ്പം വിശാലമായ ബസ് ബേകളും യാത്രക്കാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും ആധുനിക സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
നിലവിലുള്ള ബസ് സ്‌റ്റേഷന് സമീപം കരിക്കാമുറിയിലുള്ള കെഎസ്ആർടിസിയുടെ മൂന്നേക്കർ സ്ഥലത്തിന്റെ ഒരു ഭാഗത്താണ് പുതിയ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി. 'ഈ മാസം അവസാനത്തോടെ അന്തിമ രൂപകൽപ്പന സമർപ്പിക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഈ അനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ വിളിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും, അതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും' എന്നാണ് പൊതുമരാമത്തു ഉദ്യോഗസ്ഥൻ പറയുന്നത്.
അതേസമയമാ, ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് യാത്രക്കാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ ഒരന്തരീക്ഷം സൃഷ്‌ടിക്കും. സൗത്ത് റെയിൽവേ സ്‌റ്റേഷനും മെട്രോ ലൈനുമായുള്ള ഇതിന്റെ അടുപ്പം കൊച്ചിയിലെ നഗര ഗതാഗതത്തിന് ഇത് വലിയ ഉണർവ് നൽകുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ എറണാകുളം കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത് മഴവെള്ളത്തിൽ മുങ്ങുന്ന ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിലാണ്.
പുതിയ ടെർമിനൽ ഉദ്‌ഘാടനം കൂടാതെ നിലവിലുള്ള കെട്ടിടത്തിന്റെ നവീകരണവും ഇഴഞ്ഞുനീങ്ങുകയാണ്. ടൈൽ പാകൽ, പെയിന്റിംഗ്, സ്‌റ്റീൽ റൂഫിംഗ് ജോലികൾ എന്നിവ ഇനിയും പൂർത്തിയാകാനുണ്ട്. സ്‌റ്റാൻഡിന്റെ ഇരുവശത്തും പുതിയ ഡ്രെയിനേജ് നിർമ്മിക്കുകയും കെട്ടിടത്തിന്റെ തറയുടെ ഉയരം കൂട്ടുകയും ചെയ്‌തിട്ടുണ്ട്. എങ്കിലും മറ്റ് പണികൾ ഇനിയും അവശേഷിക്കുന്നുണ്ട്. ഇതും വേഗത്തിൽ പൂർത്തിയാക്കണം എന്ന ആവശ്യവും ശക്തമാണ്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്












Click it and Unblock the Notifications