Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി ഔട്ടർ റിംഗ് റോഡ് എന്ന് യാഥാർഥ്യമാവും? നഗരത്തിലെ ഗതാഗതകുരുക്ക് അഴിയും, 64 കി.മീ വേണം..!

കൊച്ചി: മെട്രോയും വാട്ടർ മെട്രോയും ദേശീയപാത വികസനവും ഒക്കെയായി കൊച്ചിയുടെ മുഖം തന്നെ മാറുകയാണ്. ഇത് കൂടാതെ പ്രാദേശിക തലത്തിൽ വിവിധ ഇടങ്ങളെ ബന്ധിപ്പിക്കുന്ന നല്ല റോഡുകളും ധാരാളമായി വരുന്നുണ്ട്. എന്നാൽ ഇത്രയൊക്കെ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുമ്പോഴും കഴിഞ്ഞ എത്രയോ വർഷങ്ങളായി കൊച്ചിക്കാർ ഉന്നയിക്കുന്ന സുപ്രധാന ആവശ്യങ്ങളിൽ ഒന്നിന് പരിഹാരം കാണാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല.

അതാണ് കൊച്ചി ഔട്ടർ റിംഗ് റോഡ്. തിരുവനന്തപുരത്ത് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് വാർത്തകളിൽ നിറയുമ്പോഴാണ് കൊച്ചിയിലും സമാനമായ ഒന്നിന്റെ ആവശ്യകതയെ കുറിച്ച് നഗരവാസികൾ ഊന്നിപ്പറയുന്നത്. തിരുവനന്തപുരത്ത് പണി തകൃതിയായി നടക്കുകയാണ്. നഗരത്തിൽ ഇത്രയൊക്കെ വികസന പ്രവർത്തനങ്ങൾ വന്നിട്ടും വാഹനങ്ങൾ നിറയുന്നതും വലിയ ഗതാഗതകുരുക്ക് പലയിടത്തും രൂപപ്പെടുന്നതും പതിവ് കാഴ്‌ചയായി മാറിയിരിക്കുകയാണ്.

kochiouterringroadproject

കൊച്ചി മെട്രോപൊളിറ്റൻ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന് നിലയിലാണ് ഏറെ നാളായി ഔട്ടർ റിംഗ് റോഡ് ആവശ്യം ഉയരുന്നത്. ദേശീയപാത 66-ൽ കൊടുങ്ങല്ലൂരിനെയും ദേശീയപാത 544-ൽ അങ്കമാലിയെയും ബന്ധിപ്പിക്കുന്ന പുതിയ ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്ക് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഔപചാരികമായി തുടക്കം കുറിച്ചപ്പോൾ ഈ പാതയുടെ കാര്യം ആളുകൾ വീണ്ടും ഉന്നയിക്കുകയാണ്.

അടുത്തിടെ ദേശീയപാത 66-ലെ കൊടുങ്ങല്ലൂരിൽ നിന്ന് ദേശീയപാത 544-ലെ അങ്കമാലിയിലേക്ക് പുതിയ ഹൈവേയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ മാസം ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എൻഎച്ച്എഐ അധികൃതർ പറയുന്നതനുസരിച്ച്, നിർദ്ദിഷ്‌ട 20 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴി ഒരു ഗ്രീൻഫീൽഡ് ഹൈവേയായി വികസിപ്പിക്കും.

നിർമ്മാണത്തിലിരിക്കുന്ന 44.7 കിലോമീറ്റർ കുണ്ടന്നൂർ-അങ്കമാലി കൊച്ചി ബൈപാസിന്റെ വിപുലീകരണമായാണ് ഈ പുതിയ പാത രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. അങ്കമാലിയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് ബൈപാസ് നീളുന്നതോടെ, ഈ പുതിയ റോഡ് കൊച്ചിക്ക് ചുറ്റും അർധവൃത്താകൃതിയിലുള്ള ഒരു ഔട്ടർ റിംഗ് റോഡായി മാറും. ഇതിന്റെ പണി പെട്ടെന്ന് പൂർത്തിയാക്കണം എന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.

ഈ പദ്ധതി കൊച്ചി നഗരത്തിന്റെ വളർച്ചയ്ക്കും നഗരവികസനത്തിനും വലിയ രീതിയിൽ ഉത്തേജനം നൽകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. 2006-ൽ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി കൊച്ചി നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി 64 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഔട്ടർ റിംഗ് റോഡ് നിർദ്ദേശിച്ചിരുന്നു. എന്നാൽ അത് നടപ്പായിരുന്നില്ല.

പത്തൊൻപത് വർഷങ്ങൾക്ക് ശേഷവും ഈ പദ്ധതി പെട്ടിയിലാണ്. എങ്കിലും പുതിയ ഗ്രീൻഫീൽഡ് ഹൈവേ ഇതിന് ബദലാവും. വടക്കൻ പറവൂർ, പുത്തൻവേലിക്കര എന്നിവയുൾപ്പെടെ വടക്കൻ മേഖലയിലെ നിരവധി പട്ടണങ്ങൾക്ക് പുറമേ, ഗ്രീൻഫീൽഡ് ഹൈവേ അങ്കമാലി മേഖലയിലും വലിയ വികസനം കൊണ്ടുവരുമെന്ന് തന്നെയാണ് കരുതുന്നത്.

നിലവിൽ, കുണ്ടന്നൂർ-അങ്കമാലി ബൈപാസ് ആറ് വരി പാതയായി വികസിപ്പിക്കാനാണ് എൻ‌എച്ച്‌എ‌ഐ പദ്ധതിയിടുന്നത്. എന്നാൽ എം‌ഒ‌ആർ‌ടി‌എച്ചിന്റെ പ്രാഥമിക പദ്ധതി പ്രകാരം, അങ്കമാലി-കൊടുങ്ങല്ലൂർ ഭാഗം നാലുവരി പാതയായിരിക്കും. ഇതിന് പിന്നാലെ രണ്ട് ഭാഗങ്ങളും ആറ് വരി പാതകളായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ പാത വന്നാൽ കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ രീതിയിൽ പരിഹാരമാവും.

നിലവിൽ രണ്ട് റോഡ് പദ്ധതികളും സംയോജിപ്പിക്കാൻ ദേശീയപാത അതോറിറ്റി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് ചിലർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഔട്ടർ റിംഗ് റോഡ് എന്ന പ്രധാന ആവശ്യത്തിന് ബദലായി മാറും. മാത്രമല്ല അങ്കമാലിയിലെയും കുണ്ടന്നൂരിലെയും ഫ്ലൈഓവറുകളെ കുറിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+