മൂന്നാം റോ-റോ സർവീസും കാത്ത് കൊച്ചിക്കാർ; ജൂണിൽ തുടങ്ങുമെന്ന് അറിയിച്ചത് വെറുതെയായി, വിമർശനം

കൊച്ചി: ഈ വർഷം ജൂണിൽ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചെങ്കിലും ഇത് ഇതുവരെ പ്രവർത്തനം തുടങ്ങാത്തതിനെതിരെ വിമർശനം ശക്തമാവുന്നു.ഫോർട്ട് കൊച്ചിയിലും വൈപ്പിൻ ദ്വീപുകളിലും താമസിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ പ്രധാന യാത്രാമാർഗമാണ് റോ-റോ സർവീസ്. കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സർവീസ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് നടത്തുന്നത്.

ദിവസേന യാത്ര ചെയ്യുന്നവർക്ക് ഏകദേശം ഒരു മണിക്കൂർ വരെ യാത്രാസമയം ലാഭിക്കാൻ ഈ സർവീസ് സഹായിക്കുന്നു. റോ-റോ സർവീസുകൾ മെച്ചപ്പെടുത്തുന്നതിനും മൂന്നാമത്തെ സർവീസ് എത്രയും വേഗം പ്രവർത്തനക്ഷമമാക്കുന്നതിനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് വൈപ്പിൻ-ഫോർട്ട് കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ കോർപ്പറേഷന് അടുത്തിടെ കത്ത് നൽകിയിരുന്നു.

kochi

യാത്രക്കാർക്ക് വെറും 3 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും മാത്രമാണ് സർവീസ് നിരക്ക് എന്നതാണ് റോ-റോയെ ജനപ്രിയമാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ആരംഭിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി വനിതാ യാത്രക്കാർക്ക് കോർപ്പറേഷൻ അടുത്തിടെ സർവീസ് സൗജന്യമാക്കുകയും ചെയ്‌തു.

മൂന്നാമത്തെ റോ-റോ ഇപ്പോഴും സർവീസ് നടത്താതെ കിടക്കുന്നതിനിടെ, ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു. റോ-റോ സർവീസുകൾക്കായി എസ്‌പിവി രൂപീകരിക്കാൻ ഏകദേശം മൂന്ന് വർഷം മുമ്പ് അനുമതി ലഭിച്ചിരുന്നു. എന്നാൽ കോർപ്പറേഷനും മുൻ മേയർമാരും അതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

മൂന്നാമത്തെ റോ-റോ തയ്യാറായിക്കഴിഞ്ഞു. ഇനി യാതൊരു കാലതാമസവും കൂടാതെ ഇത് സർവീസ് ആരംഭിക്കണം. നിരവധി ആളുകളുടെ ദൈനംദിന യാത്രയ്ക്ക് സഹായിക്കുന്ന പൊതുഗതാഗത സംവിധാനമാണിതെന്ന് ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ റോ-റോ സർവീസിന്റെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിൽ കെഎസ്ഐഎൻസി ആശങ്ക അറിയിച്ചിട്ടുണ്ട്. സർവീസിന്റെ ഓഡിറ്റും മേൽനോട്ടവും സംബന്ധിച്ച് കെഎസ്ഐഎൻസിയും കൊച്ചി കോർപ്പറേഷനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇതിനെത്തുടർന്ന് സർവീസ് നടത്തിപ്പിനായി മറ്റ് മാർഗങ്ങൾ തേടാൻ കോർപ്പറേഷൻ നിർബന്ധിതമായി.

റോ-റോ സർവീസ് നടത്തുന്നതിനായി കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിനെയും കോർപ്പറേഷൻ സമീപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ആദ്യ റോ-റോ സർവീസ് 2018-ലാണ് ആരംഭിച്ചത്. ഇതിന്റെ എഞ്ചിൻ അറ്റകുറ്റപ്പണിക്കുള്ള കാലാവധിയും ഇതിനകം വൈകിയിട്ടുണ്ട്. മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചതിന് ശേഷം അറ്റകുറ്റപ്പണി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

രാത്രി വൈകിയും യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ റോ-റോ സർവീസിന്റെ പ്രവർത്തന സമയം നീട്ടണമെന്ന ആവശ്യവും ശക്തമാണ്. അതിനിടെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മൂന്നാമത്തെ റോ-റോ എത്രയും വേഗം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് കൊച്ചി മേയർ വികെ മിനിമോൾ പറഞ്ഞു.

റോ-റോ നടത്തിപ്പിനായി ഒരു എസ്‌പിവി രൂപീകരിക്കുന്നതിനെക്കുറിച്ച് അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കുമെന്നും മേയർ പറഞ്ഞു. കെഎസ്ഐഎൻസിയുടെ പ്രവർത്തനത്തിൽ കോർപ്പറേഷന് തൃപ്‌തിയില്ലാത്തതിനാൽ മൂന്ന് റോ-റോ സർവീസുകളും പുതിയതായി രൂപീകരിക്കുന്ന എസ്‌പിവിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+