കൊച്ചി വാട്ടർ മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടാൻ നടപടി ആരംഭിച്ചു; 8 കി.മീ പാത പരിഗണനയിൽ
കൊച്ചി: രാജ്യത്തിന് ഒന്നാകെ മാതൃകയാവുന്ന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. നിലവിൽ ഇത് പലയിടത്തേക്കും നീട്ടുകയും കേരളത്തിന് പുറത്തേക്ക് പോലും വ്യാപിപ്പിക്കാൻ ഒരുങ്ങുകയും ചെയ്യുകയാണ്. കൊച്ചിക്കാരെ സംബന്ധിച്ച് മെട്രോ പോലെ തന്നെ ഇപ്പോൾ ഏറ്റവുമധികം പേർ പ്രയോജനപ്പെടുത്തുന്ന ഒന്നായി വാട്ടർ മെട്രോയും മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കൂടുതൽ മേഖലകളിലേക്ക് സർവീസ് നീട്ടുന്നത് അധികൃതർ പരിഗണിക്കുന്നത്.
ഇപ്പോഴിതാ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് നീട്ടണമെന്ന ദീർഘകാല ആവശ്യത്തിന് പരിഹാരം കാണാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്. സമഗ്ര സാധ്യതാ പഠനത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) നേതൃത്വത്തിൽ ട്രാഫിക് സ്‌റ്റഡി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് സർവീസ് നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ഈ പാതയായിരിക്കും പരിഗണിക്കുക. നിലവിൽ പ്രാഥമിക നടപടികൾ മാത്രമാണ് ഈ വിഷയത്തിൽ കൈകൊണ്ടിട്ടുള്ളൂ. ട്രാഫിക് പഠനത്തിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിയാൽ മാത്രമേ തുടർ നടപടികൾ വ്യക്തമാവൂ. റിപ്പോർട്ട് വിലയിരുത്തിയ ശേഷമേ ആലുവ- നെടുമ്പാശ്ശേരി എയർപോർട്ട് റൂട്ടിനെക്കുറിച്ച് അന്തിമ തീരുമാനം അധികൃതർ സ്വീകരിക്കുകയുള്ളൂ.
ബോട്ട് സർവീസ് നടത്താൻ അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ, യാത്രക്കാരുടെ പ്രതീക്ഷിത എണ്ണം എത്ര എന്നത് ഉൾപ്പെടെ വിവിധ ഘടകങ്ങളായിരിക്കും ട്രാഫിക് സർവേയുടെ ഭാഗമായി പരിശോധിക്കുക. ആലുവയിൽ നിന്ന് പെരിയാർ വഴി വിമാനത്താവളത്തിലേക്കുള്ള ദൂരം ഏകദേശം എട്ട് കിലോമീറ്ററായാണ് കണക്കാക്കുന്നത്. അത്രയും ദൂരത്തിലായിരിക്കും സർവീസ് നടത്തുക.
പദ്ധതി യാഥാർഥ്യമായാൽ ഇത് ഒരുപാട് യാത്രക്കാർക്ക് ഗുണകരമായി ഭവിക്കുമെന്നാണ് കരുതുന്നത്. പ്രധാനമായി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും അതുപോലെ തന്നെ കേരളത്തിന് പുറത്ത് നിന്നുൾപ്പെടെ വരുന്ന വിനോദ സഞ്ചാരികൾക്കും ഇത് ഗുണകരമാവും എന്നാണ് വിലയിരുത്തൽ. എങ്കിലും പദ്ധതിക്ക് മുന്നിൽ ഇനിയും ഒട്ടേറെ കടമ്പകൾ ഉണ്ടെന്നതാണ് യാഥാർഥ്യം.
നിലവിൽ 20 ബോട്ടുകളാണ് വാട്ടർ മെട്രോ സർവീസിനായി ഉപയോഗിച്ച് വരുന്നത്. കൂടാതെ മൂന്ന് പുതിയ ബോട്ടുകൾ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അവയായിരിക്കും പുതിയ റൂട്ടുകളിൽ സേവനത്തിന് ഉപയോഗിക്കുകയെന്നാണ് വിവരം. എയർപോർട്ടിലേക്കുള്ള സർവീസിന്റെ ഭാവി തീരുമാനം ആവും മുൻപ് തന്നെ കൂടുതൽ ഇടങ്ങളിലേക്ക് മെട്രോ വ്യാപിക്കുന്നുണ്ട്.
കൊച്ചി നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും വിനോദസഞ്ചാര റൂട്ടുകൾ അവതരിപ്പിച്ച് വരുമാനം വർധിപ്പിക്കുന്നതിനുമുള്ള കൊച്ചി വാട്ടർ മെട്രോയുടെ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് പുതിയ ബോട്ടുകൾ കൊണ്ട് വരുന്നതും ടെർമിനലുകൾ അവതരിപ്പിക്കുന്നതും. ഈ വേനൽക്കാലത്ത് ആരംഭിക്കാനിരിക്കുന്ന കടമക്കുടി, പാളിയംതുരുത്ത് സർവീസുകൾ പ്രധാനമായും ഇത് ലക്ഷ്യമിട്ടുള്ളതാണ്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്












Click it and Unblock the Notifications