കൊച്ചിയുടെ മുഖം മാറും; പുതിയ കെഎസ്ആർടിസി ടെർമിനൽ സൗത്ത് റെയിൽവേ സ്‌റ്റേഷനോട് ചേർന്ന്, കൂടുതൽ സൗകര്യങ്ങൾ
കൊച്ചി: കഴിഞ്ഞ ഒരുപാട് വർഷങ്ങളായി കൊച്ചിക്കാർ ഒരുപോലെ ഉന്നയിച്ച ആവശ്യമായിരുന്നു പുതിയ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് എന്നത്. പല തരത്തിൽ ഈ പദ്ധതി നടപ്പിലാക്കാൻ മുൻപ് ആലോചനകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടപ്പിലാവാതെ പോവുകയായിരുന്നു. എന്നാൽ ആയിരക്കണക്കിന് യാത്രക്കാർ പ്രതിദിനം ആശ്രയിക്കുന്ന കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് ഒടുവിൽ ശാപമോക്ഷം ലഭിക്കുമ്പോൾ എന്തൊക്കെ സൗകര്യങ്ങൾ ഇവിടെ ഉണ്ടാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കാരിക്കാമുറിയിൽ പുതിയ കെഎസ്ആർടിസി ടെർമിനലിനായുള്ള 13 കോടി രൂപയുടെ ഒന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെ നടപ്പിലാവുന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കാലപ്പഴക്കം ചെന്ന സൗകര്യങ്ങൾക്ക് പകരം ആധുനികവും സുസ്ഥിരവുമായ ഒരു നിർമ്മിതിയാണ് ഇവിടെ ഒരുങ്ങുന്നതെന്ന് അധികൃതർ തന്നെ പറയുമ്പോൾ യാത്രക്കാർക്ക് പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാവണം എന്നതാണ് ആഗ്രഹം.

നിലവിലെ കെഎസ്ആർടിസി ടെർമിനലിന് തെക്ക് ഭാഗത്തുള്ള 3.5 ഏക്കർ കെഎസ്ആർടിസി ഭൂമിയിലാണ് പുതിയ ടെർമിനൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഈ മാറ്റം നഗരത്തിലെ റെയിൽ ഗതാഗതത്തെ കൂടി ആശ്രയിക്കുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാനുള്ള സൗകര്യം ഉറപ്പാക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിന്റെ ഭാഗമായി ചില മാറ്റങ്ങളും വരാനിരിക്കുന്ന കെഎസ്ആർടിസി ടെർമിനലിൽ ഒരുക്കും.
'പുതിയ ടെർമിനൽ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനുമായി വളരെ അടുത്തായിട്ടാവും നിർമ്മിക്കുക. സ്‌റ്റേഷന് സമീപം യാത്രക്കാർക്ക് പ്രത്യേക പ്രവേശന/പുറത്തുകടക്കൽ സൗകര്യങ്ങളുമുണ്ടാകും. പഴയ ടെർമിനൽ നിലവിലുള്ളത് പോലെ തുടരും, അതിന്റെ ഭാവി സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും' എന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് ഓൺ മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ഇത്രയൊക്കെ ആണെങ്കിലും പദ്ധതിക്ക് പലവിധ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാരിക്കാമുറിയിലെ ചതുപ്പുനിലം നിർമ്മാണത്തിലെ ഒരു പ്രധാന വെല്ലുവിളിയാണ്. ഇത് നേരിടാൻ നൂതനമായ അടിത്തറ സംവിധാനമാണ് ഒരുക്കാൻ ഉദ്ദേശിക്കുന്നത്. ബസ് ബേ 19 മീറ്റർ ആഴത്തിൽ ഉറപ്പിച്ച 32 അണ്ടർ റീംഡ് പൈലുകളിന്മേലായിരിക്കും. കൂടാതെ പ്രധാന ഓഫീസ് കെട്ടിടം 33 മീറ്റർ ആഴത്തിലുള്ള 44 പൈലുകളിലും നിർമ്മിക്കും. ഭാവി കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിൽ 465.5 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ബസ് ബേ, സ്‌റ്റീൽ മേൽക്കൂര, യാത്രക്കാർക്ക് ആധുനിക ഇരിപ്പിട സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കുക. ജീവനക്കാർക്കുള്ള ഓഫീസുകൾ, എയർകണ്ടീഷൻ ചെയ്‌ത കാത്തിരിപ്പ് കേന്ദ്രം, റിസർവേഷൻ കൗണ്ടറുകൾ, ശുചിമുറികൾ തുടങ്ങിയവ അടങ്ങിയ 472 ചതുരശ്ര മീറ്റർ കെട്ടിടവും പദ്ധതിയുടെ ഭാഗമായി കാരിക്കാമുറിയിലെ സ്ഥലത്ത് നിർമ്മിക്കും.
അതിനിടെ പഴയ കെഎസ്ആർടിസി ടെർമിനലിന് 1.5 കോടി രൂപയുടെ നവീകരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ടിജെ വിനോദ് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ബിപിസിഎലിന്റെ സിഎസ്ആർ സംരംഭത്തിൽ നിന്നുമാണ് ഈ പദ്ധതിക്ക് ധനസഹായം ലഭിക്കുക. ഇവിടെ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് സ്ഥിരമായതിനാൽ അതുൾപ്പെടെ കണക്കിലെടുത്ത് കൊണ്ടാവും നവീകരണം നടത്തുക.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications