നെടുമ്പാശ്ശേരി വിമാനത്താവളം ഉൾപ്പെടെ കൂടുതൽ ഇടങ്ങളിലേക്ക് കൊച്ചി വാട്ടർ മെട്രോ; നീക്കങ്ങൾ ഇങ്ങനെ
കൊച്ചി: നഗരത്തിലെ മുഖമുദ്രയായി മാറിയിരിക്കുകയാണ് ഇപ്പോൾ വാട്ടർ മെട്രോ. വിദേശികൾ ഉൾപ്പെടെ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കി കാണുന്നത്. ഇപ്പോഴിതാ കൊച്ചി വാട്ടർ മെട്രോയുടെ സേവനങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ നഗരത്തിലെ കൂടുതൽ പ്രാന്തപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
ഇതിന്റെ ഭാഗമായി നിലവിലുള്ള ബോട്ട് ശൃംഖല വികസിപ്പിക്കാനാണ് നീക്കം. നിലവിൽ, 20 ബോട്ടുകളാണ് വാട്ടർ മെട്രോ സർവീസിനായുള്ളത്. മൂന്ന് പുതിയ ബോട്ടുകൾ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അവയായിരിക്കും പുതിയ റൂട്ടുകളിൽ സേവനത്തിന് ഉപയോഗിക്കുക.

ഈ ബോട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് വക്താവ് അറിയിച്ചു. നേരത്തെ ഉയർന്ന ചെലവ് കാരണം ഒരു ശ്രമം പരാജയപ്പെട്ടതിനാൽ, അടുത്ത മാസം 15 ബോട്ടുകൾക്കായി വീണ്ടും ടെൻഡറുകൾ ക്ഷണിക്കുമെന്നാണ് മെട്രോ അധികൃതർ തന്നെ പറയുന്നത്. വാട്ടർ മെട്രോ ബോട്ടുകളുടെ എണ്ണം ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
ആകെ 78 ബോട്ടുകൾ വാട്ടർ മെട്രോയ്ക്ക് വേണ്ടി വേണമെന്നാണ് അധികൃതരുടെ കണക്ക്. ഇതിനായി ശേഷിക്കുന്നത് 40 ബോട്ടുകളാണ്. ഇവ പൊതു-സ്വകാര്യ പങ്കാളിത്തം വഴി സഹകരണം തേടാൻ വാട്ടർ മെട്രോ ആലോചിക്കുന്നതായാണ് വിവരം. അങ്ങനെയെങ്കിൽ ഭാരിച്ച ചിലവിനെ കുറിച്ച് ചിന്തിക്കാതെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികൃതർക്ക് സാധിക്കും.
നഗരപ്രാന്തപ്രദേശങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും വിനോദസഞ്ചാര റൂട്ടുകൾ അവതരിപ്പിച്ച് വരുമാനം വർധിപ്പിക്കുന്നതിനുമുള്ള കൊച്ചി വാട്ടർ മെട്രോയുടെ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് പുതിയ ബോട്ടുകൾ കൊണ്ട് വരുന്നത്. ഈ വേനൽക്കാലത്ത് ആരംഭിക്കാനിരിക്കുന്ന കടമക്കുടി, പാളിയംതുരുത്ത് സർവീസുകൾ പ്രധാനമായും ഈ ലക്ഷ്യം വെച്ചുള്ളതാണ്.
ഹൈക്കോടതി-ഫോർട്ട് കൊച്ചി പോലുള്ള റൂട്ടുകളിലെ തിരക്ക് കുറയ്ക്കാനും അധിക ബോട്ടുകൾ സഹായിക്കുമെന്നാണ് കരുതുന്നത്. വികസനം മുന്നോട്ട് കൊണ്ടുപോകുമ്പോൾ യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കാനാണ് തീരുമാനം. പുതിയ ബോട്ടുകളും റൂട്ടുകളും സർവീസുകളിലെ യാത്രക്കാരുടെ തിരക്ക് കുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രോ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി, പെരിയാറിലൂടെയുള്ള ആലുവ-നെടുമ്പാശ്ശേരി റൂട്ടിനായുള്ള ഹൈഡ്രോളജിക്കൽ പഠനം ഈ ആഴ്‌ച തന്നെ തുടങ്ങും. കനാൽ വികസന ആവശ്യകതകൾ വിലയിരുത്തുന്നതിനും, സർവീസ് ജലപ്രവാഹത്തിൽ മാറ്റങ്ങളുണ്ടാക്കുമോ, സമീപ പ്രദേശങ്ങളെ ബാധിക്കുമോ എന്നൊക്കെയാണ് ഇതിൽ പരിശോധിക്കുന്നത്.
ശേഷം മൂന്നാഴ്‌ചയ്ക്കുള്ളിൽ ഹൈഡ്രോളജിക്കൽ പഠനം പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഈ പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സാധ്യതാ റിപ്പോർട്ടും പിന്നീട് വിശദമായ പ്രോജക്റ്റ് റിപ്പോർട്ടും തയ്യാറാക്കും. ആലുവയിൽ നിന്ന് വിമാനത്താവളം വരെ എട്ട് കിലോമീറ്റർ ദൂരമാണ് ഈ സർവീസ് ദൈർഘ്യമുണ്ടാവുക. കൂടുതൽ വേഗതയേറിയ ബോട്ടുകളാണ് ഈ റൂട്ടിലേക്ക് നോക്കുന്നത്.
കൂടാതെ ഇതിനെ നെടുമ്പാശ്ശേരിയിൽ വരാനിരിക്കുന്ന റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കാനും പദ്ധതികൾ അണിയറയിലാണ്. അങ്ങനെയെങ്കിൽ കൊച്ചിയിൽ മൂന്ന് സുപ്രധാന ഗതാഗത സൗകര്യങ്ങളും ഒരുമിച്ച് ചേരുന്ന ഇടമായി ഇത് മാറും. ഭാവിയിൽ വിനോദ സഞ്ചാരത്തിനും അല്ലാതെയുള്ള യാത്രക്കാർക്കും വലിയ രീതിയിൽ ഇത് ഗുണമാവുകയും ചെയ്യും.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം












Click it and Unblock the Notifications