Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടകര കുഴൽപ്പണക്കേസ്; പിന്നിൽ കർണാടകയിലെ ഉന്നതൻ? മൂന്ന് ബിജെപി നേതാക്കളുടെ പേരും റിപ്പോർട്ടിൽ

തൃശൂർ: കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ഉന്നതരുടെ പങ്ക് വെളിപ്പെടുത്തുന്ന പോലീസ് റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കർണാടകയിലെ ഒരു ഉന്നതന്റെ പങ്കിനെ സൂചിപ്പിക്കുന്ന വിവരങ്ങൾ പോലീസ് ഇഡിക്ക് നൽകിയ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. കൂടാതെ സംസ്ഥാനത്ത് മൂന്ന് ഉന്നത നേതാക്കളുടെ പേരുകളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. എങ്കിലും ഇഡി റിപ്പോർട്ടിൽ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ധർമ്മരാജന്റെ മൊഴി അടിസ്ഥാനമാക്കിയാണ് പോലീസ് റിപ്പോർട്ട് തയാറാക്കിയത്. 41 കോടിയിലധികം രൂപ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കേരളത്തിലേക്ക് എത്തിയ തുകയുടെ കണക്കുകകളാണ് ഇത്.

hawalamoneykodakaracase

ബെംഗളൂരുവിൽ നിന്നാണ് ഈ പണമെത്തിയത്. ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയതാണ് ഇതുവരെ പുറത്തുവരാത്ത പോലീസ് റിപ്പോർട്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരാണ് ഈ പണം കൈകാര്യം ചെയ്‌തതെന്ന് റിപ്പോർട്ടിൽ പറയുന്നതായി ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കർണാടകയിൽ നിന്ന് പണമെത്തിച്ചു നൽകിയ ഉന്നതന്റെ പേര് വിവരങ്ങൾ ഉൾപ്പെടെ പോലീസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പണം എങ്ങനെയാണ് കേരളത്തിലേക്ക് എത്തിച്ചത്, എത്ര തുക വച്ചാണ് ഓരോ ദിവസവും കൊണ്ട് വന്നത്, ഏതൊക്കെ വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചത് എന്നിവ ഉൾപ്പെടെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെങ്കിലും ഇഡി ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നതാണ് ശ്രദ്ധയമായ കാര്യം.

വിശദമായ അന്വേഷണ റിപ്പോർട്ടാണ് ഈ കേസിൽ എസ്ഐടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകിയത്. കർണാടകയിലെ ഹവാല ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീഴുന്ന കാര്യങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഹവാല ഓപ്പറേറ്റർമാരുടെ വിവരങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളോടെ പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകും എന്നാണ് വിലയിരുത്തൽ, പ്രത്യേകിച്ച് സംസ്ഥാന അധ്യക്ഷൻ കൂടി ഉൾപ്പെടെ വിവാദമായതും പാർട്ടിക്ക് ചില്ലറ ക്ഷീണമല്ല ഉണ്ടാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+