'കൊടി സുനിക്ക് ജയിലില്‍ സുഖവാസം; ക്വട്ടേഷന്‍ ഫോണ്‍ സൗകര്യവും, റഹീമിന് പണി ന്യായീകരണം'
തിരുവനന്തപുരം: എത്ര കഴുകിക്കളയാന്‍ ശ്രമിച്ചാലും സിപിഎമ്മിന്റെ സ്വര്‍ണക്കടത്ത് കഥകള്‍ പുറത്തുവരുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. എത്രയോ പേരെ ക്രൂരമായി കൊലപ്പെടുത്തിയവരാണ് അവര്‍. ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിക്ക് അവിടെ സുഖവാസമാണ്. ജയിലിലിരുന്ന് ക്വട്ടേഷന്‍ ആസൂത്രണം ചെയ്യുകയാണ്. സ്വര്‍ക്കടത്ത് മാഫിയ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളും. എഎ റഹീമിനെ പോലുള്ളവര്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ പോയി പാര്‍ട്ടിയെ ന്യായീകരിക്കുക എന്നതാണ് ഏല്‍പ്പിക്കപ്പെട്ട ജോലി. കൊടി സുനിയും അര്ജുന് ആയങ്കിമാരുമാണ് പാര്‍ട്ടിയല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

Recommended Video
പട്ടാപ്പകല്‍ പയ്യന്നൂര്‍ ടൗണില്‍ വച്ച് ബോംബെറിഞ്ഞും വെട്ടിയും ഇജങ ക്രിമിനലുകള്‍ ഇല്ലാതാക്കിയതാണ് പ്രിയപ്പെട്ട സജിത്ത് ലാലിനെ. ശരിയുടെ രാഷ്ട്രീയ പക്ഷത്ത് നിന്ന് ജനാധിപത്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടി അവസാന ശ്വാസം വരെ പൊരുതിയ പോരാളിയായിരുന്നു സജിത്ത് ലാല്‍.
അന്ന് സജിത്ത് ലാലിനെ ഇല്ലാതാക്കിയ കണ്ണൂരിലെ ക്രിമിനല്‍ രാഷ്ട്രീയമാണ് സ്വര്‍ണ്ണക്കടത്ത് മാഫിയയും കൊട്ടേഷന്‍ സംഘങ്ങളുമായി മാറിയിരിക്കുന്നത്. പാര്‍ട്ടിയുടെ തണലിലും പിന്തുണയിലുമാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ അഴിഞ്ഞാടുന്നത്. ടി പി ചന്ദ്രശേഖരന് വധത്തില്‍ അകത്തായ കൊടി സുനിയെ ജയിലില്‍ സന്ദര്‍ശിക്കാത്ത ഇജങ നേതാക്കന്മാരുണ്ടോ കണ്ണൂരില്‍ ? ഒരു മനുഷ്യനെ ജീവനോടെ 51 വെട്ട് വെട്ടി കൊന്ന കൊടി സുനിക്ക് 'മാനുഷിക പരിഗണന'യുടെ പേരില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നത് വലിയ സൗകര്യങ്ങളാണെന്ന റിപ്പോര്‍ട്ടുകള്‍ പലതവണ പുറത്ത് വന്നതാണ്. 5 പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ ഒന്നര വര്‍ഷമായി ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുത്തിരിക്കുന്നതും സര്‍ക്കാര്‍ ഒത്താശയോടെയാണ്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക് ഇപ്പോഴും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരിധിയില്‍ ആണ്. സിപിഎം കണ്ണൂര്‍ പാര്‍ട്ടി നേതൃത്വത്തില്‍ തുടങ്ങി കരിപ്പൂര്‍ വിമാനത്താവളം വഴി മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്നതാണ് കേരളത്തിലെ സ്വര്‍ണകടത്ത് മാഫിയ ഇടപാടുകള്‍.
റഹീമിനെ പോലുള്ള യുവജന നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇരിക്കുന്നു എന്നേയുള്ളൂ. ചാനല്‍ ചര്‍ച്ചകളില്‍ പോയിരുന്ന് പാര്‍ട്ടിയെ ന്യായീകരിക്കല്‍ മാത്രമാണ് അവരെ ഏല്‍പ്പിച്ചിട്ടുള്ള പണി. കൊടി സുനിയും അര്ജ്ജുന് ആയങ്കിമാരുമാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് സ്വന്തമായി കോടതിയും പോലീസും മാത്രമല്ല, സമാന്തര സാമ്പത്തിക ഇടപാടുകളും കൊട്ടേഷന്‍ സംഘങ്ങളും വരെ ഉണ്ട്.
എത്ര കഴുകിക്കളയാന്‍ ശ്രമിച്ചാലും ചോരപുരണ്ട സിപിഎമ്മിന്റെ സ്വര്‍ണ്ണക്കടത്ത് കഥകള്‍ പുറത്തു വരുക തന്നെ ചെയ്യും. രാഷ്ട്രീയമായും നിയമപരമായും ആ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു.
-
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം












Click it and Unblock the Notifications