കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്
കോഴിക്കോട്: ജില്ലയിൽ ഇക്കുറി തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊടുവള്ളിയെന്ന് നിസംശയം പറയാം. കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവുമധികം സ്ഥാനാർത്ഥികൾ (13 പേർ) മത്സര രംഗത്തുള്ള മണ്ഡലം കൂടിയാണിത്. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടെ രണ്ട് തവണ വിള്ളൽ വീഴ്ത്താൻ ഇടത് പക്ഷത്തിന് കഴിഞ്ഞിരുന്നു.
രണ്ട് തവണയും ഇടത് സ്വാതന്ത്രന്മാർ ആയിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇക്കുറി അത് ആവർത്തിക്കാൻ സാധിക്കുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. കാരണം ആർജെഡി നേതാവായ സലീം മടവൂരിനെയാണ് ഇടത് പക്ഷം ഇക്കുറി രംഗത്ത് ഇറക്കിയത്. എന്നാൽ ആർജെഡിക്ക് വേണ്ടിയല്ല ഇടത് സ്വതന്ത്രൻ എന്ന നിലയിലാണ് സലീം മടവൂർ മത്സരിക്കുന്നത്.

നേരത്തെ അദ്ദേഹത്തെ വടകരയിൽ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ താൽപര്യമില്ലെന്നും കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായാണ് മത്സരിക്കാൻ താൽപര്യമെന്നും അറിയിച്ചിരുന്നു. അതിന് പിന്നാലെ മറ്റൊരു പരീക്ഷണത്തിന് കൂടി എൽഡിഎഫ് മുതിരുന്നത്. ഇവിടെ എതിർ സ്ഥാനാർത്ഥിയായി ലീഗിന്റെ യുവ മുഖം പികെ ഫിറോസാണ് രംഗത്തുള്ളത്.
ജയസാധ്യത ഉള്ള സീറ്റ് വേണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം കണക്കിലെടുത്താണ് കോഴിക്കോടുകാരൻ കൂടിയായ ഫിറോസിനെ ഇവിടെ പരിഗണിച്ചത്. എന്നാൽ ഇക്കുറി ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ. കാരാട്ട് റസാഖ് അടക്കമുള്ള വിമതർ ലീഗ് പാളയത്തിലേക്ക് തിരികെ എത്തിയത് മാത്രമാണ് ആകെയുള്ള ആശ്വാസം. എങ്കിലും പോരാട്ടം കനക്കുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ.
കൊടുവള്ളിയുടെ 20 വർഷത്തെ തിരഞ്ഞെടുപ്പ് ചരിത്രം
2006ൽ അഡ്വ. പിടിഎ റഹീം മണ്ഡലം ലീഗിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
അന്ന് വിജയിച്ച അദ്ദേഹം 65,302 വോട്ടുകൾ നേടി. കെ മുരളീധരൻ (ഡിഐസി-കെ) ആയിരുന്നു പ്രധാന എതിരാളി. 57,796 വോട്ടുകൾ അദ്ദേഹം നേടി. അതവണത്തെ ഭൂരിപക്ഷം: 7506 വോട്ടുകൾ ആയിരുന്നു. ഇടത് മുന്നണി മണ്ഡലത്തിൽ ആദ്യമായി കരുത്ത് കാട്ടിയത് ഇവിടെ ആയിരുന്നു.
ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിടിഎ റഹീം, യുഡിഎഫ് പിന്തുണയോടെ മത്സരിച്ച കെ. മുരളീധരനെ പരാജയപ്പെടുത്തിയതോടെ ഇവിടം ബാലി കേറാമല അല്ലെന്ന് ഇടത് പക്ഷം തെളിയിച്ചു. കൊടുവള്ളിയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക തിരഞ്ഞെടുപ്പായിരുന്നു അത്.
പിന്നീടുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ
2011: വിജയി: വിഎം ഉമ്മർ മാസ്‌റ്റർ (മുസ്‌ലിം ലീഗ്) - 60,365 വോട്ടുകൾ.
മുഖ്യ എതിരാളി: എം. മെഹബൂബ് (സിപിഐഎം) - 43,813 വോട്ടുകൾ.
ഭൂരിപക്ഷം: 16,552 വോട്ടുകൾ.
2016: വിജയി കാരാട്ട് റസാഖ് (എൽഡിഎഫ് സ്വതന്ത്രൻ)- 61,033 വോട്ടുകൾ.
മുഖ്യ എതിരാളി: എം.എ. റസാഖ് മാസ്‌റ്റർ (മുസ്‌ലിം ലീഗ്) - 60,460 വോട്ടുകൾ.
ഭൂരിപക്ഷം: 573 വോട്ടുകൾ.
2021: ഡോ. എംകെ മുനീർ (മുസ്‌ലിം ലീഗ്) - 72,336 വോട്ടുകൾ
മുഖ്യ എതിരാളി: കാരാട്ട് റസാഖ് (ഇടതുപക്ഷ സ്വതന്ത്രൻ) - 65,992 വോട്ടുകൾ.
ഭൂരിപക്ഷം: 6,344 വോട്ടുകൾ.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ












Click it and Unblock the Notifications