വരുമാനം കൂട്ടാൻ കെഎസ്ആർടിസിയുടെ പതിനെട്ടാമത്തെ അടവ്; ഇനി ഇത്തരം റൂട്ടുകളിൽ ബസ് കുറയും
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി നാൾക്കുനാൾ വർധിച്ചു വരുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ല. ജീവനക്കാർക്കുള്ള ശമ്പളം കൊടുക്കാൻ പോലും കോർപറേഷൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. സർക്കാർ സഹായത്തോടെയാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതും. എന്നാൽ വരുമാനം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികളുമായി കെഎസ്ആർടിസി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.
ദിവസ വരുമാനം 9 കോടി രൂപയായി ഉയർത്താനാണ് കോർപറേഷന്റെ ഇപ്പോഴത്തെ ശ്രമം. ഇതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ വിവിധ യൂണിറ്റ് മേധാവികള്‍ക്ക് നല്‍കി കഴിഞ്ഞു. നിലവിൽ 7-8 കോടി രൂപ വരെയാണ് കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം. ഇത് 9 കോടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കോർപറേഷന്റെ വരുമാനത്തിന്റെ 90 ശതമാനവും ടിക്കറ്റിലൂടെയാണ് കിട്ടുന്നത്. കോവിഡിന് ശേഷം വരുമാനത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്.

വിവിധ തരത്തിലുള്ള ചിലവ് ചുരുക്കൽ പരിപാടികളിലൂടെയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത് എന്ന കാര്യം പ്രത്യേകം ഓർക്കണം. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്താൻ ജനറല്‍ മാനേജര്‍മാരായി മൂന്ന് കെഎഎസുകാരെയും ചീഫ് ഓഫീസില്‍ ജനറല്‍ മാനേജരായി(പ്രോജക്ട്‌സ്) മറ്റൊരു കെഎഎസ് ഓഫീസറെയും നിയമിച്ചിട്ടുണ്ട്.
വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി യാത്രക്കാർ അധികമുള്ള റൂട്ടുകളിലാകും ബസുകള്‍ ഇനി കുടുതലായി ക്രമീകരിക്കുക. ബസ് സ്‌റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാകും അധിക സര്‍വീസ് ഏർപ്പാടാക്കുന്നതും. യാത്രക്കാരില്ലാതെ, ബസുകള്‍ ഒരേ റൂട്ടിൽ ഒന്നിനുപുറകെ മറ്റൊന്നായി ഓടുന്നത് അവസാനിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്.
യാതൊരു കാരണവശാലും ട്രിപ്പ് മുടക്കവും സര്‍വീസ് റദ്ദാക്കലും ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. ഇക്കാര്യത്തിൽ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരേയുള്ള കൃത്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലധികാരികള്‍ നല്‍കുകയും വേണമെന്ന് നിർദ്ദേശത്തിൽ അറിയിക്കുന്നു.
ഓണ്‍ലൈന്‍ റിസര്‍വേഷനുള്ള സര്‍വീസുകള്‍ റദ്ദാക്കരുതെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പകരം ബസ് ക്രമീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ശബരിമല സീസണിലെ സര്‍വീസുകളുടെ കണക്കെടുക്കുമ്പോള്‍ ഇക്കുറി വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോര്‍പറേഷന്‍.
അതേസമയം, കഴിഞ്ഞ ദിവസം കെഎസ്ആർടിസി എന്ന പേരുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിന് തിരിച്ചടി നേരിട്ടിരുന്നു. കർണാടക നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസി എന്ന പേര് രണ്ട് കൂട്ടർക്കും ഉപയോഗിക്കാമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications