Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടി ജലീൽ തവനൂർ മണ്ഡലം വിടുന്നു; പെരിന്തൽമണ്ണയിൽ പരിഗണിച്ചേക്കും, പകരം എത്തുക ഈ യുവനേതാവ്?

മലപ്പുറം: ഇടത് സഹയാത്രികനും മുൻ മന്ത്രിയുമായ കെടി ജലീൽ തവനൂർ മണ്ഡലം വിട്ടേക്കുമെന്ന് സൂചന. കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തിൽ വിജയിച്ച കെടി ജലീലിനെ പാർട്ടി ഒഴിവാക്കുകയല്ല മറിച്ച് കൂടുതൽ ഉത്തരവാദിത്തം നൽകാനായി മണ്ഡലം മാറ്റുകയാണ് എന്നാണ് ലഭ്യമായ വിവരം. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തിൽ ജലീലിന് ഉണ്ടായിരുന്ന മേൽകൈ ഇക്കുറി ഇല്ലെന്നതാണ്.

2011 മുതൽ ഇവിടെ ജയിച്ചു കയറിയിട്ടുള്ള കെടി ജലീലിന് പക്ഷേ ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നാണ് പൊതുവെ ഉണ്ടായിരുന്ന വിലയിരുത്തൽ. ജലീൽ ആണെങ്കിൽ ഒരിക്കൽ കൈവിട്ടുപോയ മേഖലയിലെ സ്വാധീനം തിരിച്ചുപിടിക്കാമെന്നും ജയം ഉറപ്പാക്കാമെന്നും മുസ്ലീം ലീഗും ഇക്കുറി കണക്ക് കൂട്ടിയിരുന്നു. അതായത് ജലീൽ ആണ്‌ തവനൂരിൽ മത്സരിക്കുന്നതെങ്കിൽ ഇക്കുറി ജയിക്കാം എന്ന ലീഗിന്റെ കണക്ക് കൂട്ടലിന് ഏറ്റ കനത്ത തിരിച്ചടി കൂടിയാണിത്.

ktjaleelcpm

നേരത്തെ മത്സരിക്കാൻ താൽപര്യം ഇല്ലെന്ന് കെടി ജലീൽ ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് നിലപാട് മയപ്പെടുത്തിയിരുന്നു. പാർട്ടിയോ മുന്നണിയോ ഒരുപോലെ ആവശ്യപ്പെടുകയാണെങ്കിൽ ഇത്തവണയും മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതുമാണ്. എന്നാൽ മണ്ഡലത്തിൽ നിലനിൽക്കുന്ന നെഗറ്റീവ് മാറ്റയെടുക്കാനാണ് ജലീലിന് പകരം മറ്റൊരാളെ തവനൂരിൽ പരീക്ഷിക്കാൻ എൽഡിഎഫ് ഒരുങ്ങുന്നത്.

പകരം എത്തുക യുവനേതാവ് വിപി സാനു ആയിരിക്കുമെന്നാണ് വിവരം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സാനുവിന് ഇക്കുറി വിജയ സാധ്യതയുള്ള മണ്ഡലം നൽകണമെന്ന ആവശ്യം ശക്തമാണ്. തവനൂരിൽ അതിനുള്ള സാഹചര്യം ഉണ്ടെന്നാണ് വിലയിരുത്തൽ. മൂന്ന് തവണയായി ജലീൽ ജയിച്ചു കയറിയതിനെ ആലസ്യം മാറ്റാനും മണ്ഡലം നിലനിർത്താനും സാനുവിന്റെ വരവിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

എന്നാൽ ജലീലിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താൻ എൽഡിഎഫും സിപിഎമ്മും തയ്യാറല്ലെന്നാണ് വിവരം. കൂടുതൽ ചുമതലകളാണ് ഇക്കുറി ജലീലിനായി പാർട്ടി കാത്തു വച്ചിരിക്കുന്നത്. നിലവിൽ ലീഗിന്റെ കൈവശമുള്ള പെരിന്തൽമണ്ണ മണ്ഡലത്തിൽ ജലീൽ മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. കഴിഞ്ഞ മൂന്ന് തവണയായി മണ്ഡലം ലീഗിന്റെ കൈവശമാണ്.

കഴിഞ്ഞ തവണയാവട്ടെ നേരിയ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം മണ്ഡലത്തിൽ ജയിച്ചു കയറിയത്. 2011 മുതലുള്ള ട്രെൻഡ് മാറ്റി ഇക്കുറി മണ്ഡലം പിടിച്ചെടുക്കാൻ ജലീലിലൂടെ കഴിയുമെന്നാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. ഇത് ലീഗ് കേന്ദങ്ങളിൽ കാര്യമായ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. കേവലം 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ മണ്ഡലം യുഡിഎഫ് നിലനിർത്തിയത്.

എന്നാൽ കെടി ജലീൽ വരുന്നതോടെ ആ മാന്ത്രിക സംഖ്യ മറികടക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 2006ൽ മുസ്ലീം ലീ​ഗിന്റെ സമുന്നതനായ നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പാർട്ടി കോട്ടയിൽ വച്ച് 8781 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജലീൽ ആ​ദ്യമായി സഭയിലെത്തിയത്. രണ്ട് പതിറ്റാണ്ടിന് ശേഷം മറ്റൊരു ലീഗ് മണ്ഡലം കൂടി ജലീലിലൂടെ പിടിച്ചെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+