Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഭീതി പരത്തി ചൂരൽമലയ്ക്ക് അരികിലായി ഉരുൾപൊട്ടൽ; സർക്കാർ അറിയാൻ വൈകി! പിന്നാലെ പരിശോധന

വയനാട്: നാടിനെയാകെ പിടിച്ചുകുലുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കം മാറും മുൻപേ ചൂരൽമലയ്ക്ക് അടുത്തായി വീണ്ടും ഉരുൾപൊട്ടൽ. ചൂരൽമലയുടെ നാല് കിലോമീറ്റർ മാത്രം അകലെയുള്ള കരിമറ്റം മലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്, മെയ് 28നായിരുന്നു സംഭവം. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഇക്കാര്യം അറിയാൻ രണ്ട് ദിവസം വേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതീവ ജാഗ്രതാ മേഖലയിൽ ഇത്രയും വലിയ സംഭവവികാസം ഉണ്ടായിട്ടും അറിയാൻ വൈകി സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ശക്തമാവുകയാണ്. മുണ്ടക്കൈയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം ദൂരമുള്ള കരിമറ്റം മലയിൽ ഇത്രയും വലിയ പ്രകൃതി ദുരന്തം ഉണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ അലംഭാവം കാട്ടിയതോടെ ആശങ്ക ശക്തമാവുകയാണ്.

karimattammalalandslide

വായനാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. വനമേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്ത് കൂടി ഒഴുകുന്ന അരണപ്പുഴയിലേക്കാണ് ഉരുൾപൊട്ടലിന്റെ അവശിഷ്‌ടങ്ങൾ ഒലിച്ചിറങ്ങിയത്. തുടർന്നാണ് മെയ് മുപ്പതിന്, ദുരന്തമുണ്ടായി രണ്ട് ദിവസത്തിന് ശേഷം ഉദ്യോഗസ്ഥർ ഇവിടെയെത്തി പ്രാഥമിക പരിശോധനകൾ നടത്തിയത്.

മേപ്പാടി റേഞ്ചിലെ ഫോറസ്‌റ്റ് ഓഫീസർമാരാണ് ഇവിടെ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. ജനവാസമേഖലയിൽ നിന്ന് അകലെയായി, മുകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. എങ്കിലും ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ആരോപണം ശക്തമാണ്.

കാലവർഷം നേരത്തെ എത്തിയതോടെ മെയ് മാസത്തെ അവസാനത്തെ ആഴ്‌ച ശക്തമായ മഴയാണ് വയനാട് അടക്കമുള്ള വടക്കൻ ജില്ലകളിൽ പെയ്‌തത്‌. എന്നാൽ സാധാരണഗതിയിൽ നൽകുന്ന മഴ മുന്നറിയിപ്പുകൾക്ക് അപ്പുറം കരിമറ്റം മലയിലോ സമീപ പ്രദേശങ്ങളിലോ ഉരുൾപൊട്ടൽ സാധ്യത ഉണ്ടെന്ന യാതൊരു മുന്നറിയിപ്പും നൽകിയതായി വിവരമില്ല.

അതേസമയം, കരിമറ്റം മലയും ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള മേഖലയാണെന്നാണ് വിവരം. നേരത്തെ 1984ൽ ഇവിടെ ഉണ്ടായ വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 18 പേർക്ക് ജീവൻ നഷ്‌ടമായിരുന്നു. വീണ്ടും നാല് പതിറ്റാണ്ടിന് ശേഷം ഇവിടെ ഉരുൾപൊട്ടിയെങ്കിലും കാര്യമായ നാശനഷ്‌ടങ്ങൾ ഒന്നും ഉണ്ടാക്കാതെ അകന്നുപോയതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

കഴിഞ്ഞ വർഷം ജൂലൈ മുപ്പതിനാണ് എല്ലാവരെയും നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം എന്നിങ്ങനെയുള്ള പ്രദേശങ്ങളിലാണ് ദുരന്തം നാശം വിതച്ചത്. നാന്നൂറിലധികം പേർ പ്രകൃതി ദുരന്തത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ വീടുകളും കെട്ടിടങ്ങളും സ്‌കൂളുകളും ഉൾപ്പെടെ ഒരു ടൗൺ തന്നെ അപ്രത്യക്ഷമാവുകയും ചെയ്‌തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+