വീണ്ടും ഭീതി പരത്തി ചൂരൽമലയ്ക്ക് അരികിലായി ഉരുൾപൊട്ടൽ; സർക്കാർ അറിയാൻ വൈകി! പിന്നാലെ പരിശോധന
വയനാട്: നാടിനെയാകെ പിടിച്ചുകുലുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കം മാറും മുൻപേ ചൂരൽമലയ്ക്ക് അടുത്തായി വീണ്ടും ഉരുൾപൊട്ടൽ. ചൂരൽമലയുടെ നാല് കിലോമീറ്റർ മാത്രം അകലെയുള്ള കരിമറ്റം മലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ശക്തമായ മഴയെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്, മെയ് 28നായിരുന്നു സംഭവം. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഇക്കാര്യം അറിയാൻ രണ്ട് ദിവസം വേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതീവ ജാഗ്രതാ മേഖലയിൽ ഇത്രയും വലിയ സംഭവവികാസം ഉണ്ടായിട്ടും അറിയാൻ വൈകി സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ശക്തമാവുകയാണ്. മുണ്ടക്കൈയിൽ നിന്ന് കിലോമീറ്ററുകൾ മാത്രം ദൂരമുള്ള കരിമറ്റം മലയിൽ ഇത്രയും വലിയ പ്രകൃതി ദുരന്തം ഉണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ അലംഭാവം കാട്ടിയതോടെ ആശങ്ക ശക്തമാവുകയാണ്.

വായനാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. വനമേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്ത് കൂടി ഒഴുകുന്ന അരണപ്പുഴയിലേക്കാണ് ഉരുൾപൊട്ടലിന്റെ അവശിഷ്‌ടങ്ങൾ ഒലിച്ചിറങ്ങിയത്. തുടർന്നാണ് മെയ് മുപ്പതിന്, ദുരന്തമുണ്ടായി രണ്ട് ദിവസത്തിന് ശേഷം ഉദ്യോഗസ്ഥർ ഇവിടെയെത്തി പ്രാഥമിക പരിശോധനകൾ നടത്തിയത്.
മേപ്പാടി റേഞ്ചിലെ ഫോറസ്‌റ്റ് ഓഫീസർമാരാണ് ഇവിടെ പരിശോധന നടത്തിയതെന്നാണ് റിപ്പോർട്ട്. ജനവാസമേഖലയിൽ നിന്ന് അകലെയായി, മുകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. എങ്കിലും ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന ആരോപണം ശക്തമാണ്.
കാലവർഷം നേരത്തെ എത്തിയതോടെ മെയ് മാസത്തെ അവസാനത്തെ ആഴ്‌ച ശക്തമായ മഴയാണ് വയനാട് അടക്കമുള്ള വടക്കൻ ജില്ലകളിൽ പെയ്‌തത്. എന്നാൽ സാധാരണഗതിയിൽ നൽകുന്ന മഴ മുന്നറിയിപ്പുകൾക്ക് അപ്പുറം കരിമറ്റം മലയിലോ സമീപ പ്രദേശങ്ങളിലോ ഉരുൾപൊട്ടൽ സാധ്യത ഉണ്ടെന്ന യാതൊരു മുന്നറിയിപ്പും നൽകിയതായി വിവരമില്ല.
അതേസമയം, കരിമറ്റം മലയും ഉരുൾപൊട്ടൽ സാധ്യത ഏറെയുള്ള മേഖലയാണെന്നാണ് വിവരം. നേരത്തെ 1984ൽ ഇവിടെ ഉണ്ടായ വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 18 പേർക്ക് ജീവൻ നഷ്‌ടമായിരുന്നു. വീണ്ടും നാല് പതിറ്റാണ്ടിന് ശേഷം ഇവിടെ ഉരുൾപൊട്ടിയെങ്കിലും കാര്യമായ നാശനഷ്‌ടങ്ങൾ ഒന്നും ഉണ്ടാക്കാതെ അകന്നുപോയതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ വർഷം ജൂലൈ മുപ്പതിനാണ് എല്ലാവരെയും നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായത്. മുണ്ടക്കൈ, ചൂരൽമല, അട്ടമല, പുഞ്ചിരിമറ്റം എന്നിങ്ങനെയുള്ള പ്രദേശങ്ങളിലാണ് ദുരന്തം നാശം വിതച്ചത്. നാന്നൂറിലധികം പേർ പ്രകൃതി ദുരന്തത്തിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ വീടുകളും കെട്ടിടങ്ങളും സ്‌കൂളുകളും ഉൾപ്പെടെ ഒരു ടൗൺ തന്നെ അപ്രത്യക്ഷമാവുകയും ചെയ്‌തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications