Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിണറായി ഉരുക്ക് ടാ..'; സതീശന് ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ: ഇപി ജയരാജന്‍

കോഴിക്കോട്: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും താന്‍ കേമനും ആണ് എന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉഗ്രമൂര്‍ത്തിയായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വി ഡി സതീശനൊപ്പം കെ. സുധാകരനും കൂടി ചേര്‍ന്നപ്പോള്‍ നല്ല ജോഡിയായി എന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിയെ രാജിവെപ്പിക്കാനാണ് ഇവരുടെ ശ്രമം എന്നും എന്നാല്‍ നല്ലവണ്ണം ആലോചിച്ച് കളിച്ചാല്‍ മതി എന്നും ഇ പി ജയരാജന്‍ കോണ്‍ഗ്രസ് നേതാക്കളോടായി പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു ഡി എഫ്-സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരേ എന്ന മുദ്രാവാക്യവുമായി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച എല്‍ ഡി എഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.

1

ഇപ്പോഴുള്ളത് പഴയ കോണ്‍ഗ്രസ് അല്ല എന്നും കൊലപാതകങ്ങളും അക്രമങ്ങളും നടത്തുന്ന പാര്‍ട്ടിയാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇപ്പോഴുള്ളത് ക്രിമിനല്‍ സംഘമാണ്, ഗുണ്ടാ കോണ്‍ഗ്രസാണ് ഇത് എന്നും ഇ പി ജയരാജന്‍ ആരോപിച്ചു. രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കിയ 20 തവണ സ്വര്‍ണം കടത്തി എന്ന് കോടതിയില്‍ മൊഴി നല്‍കിയ ഒരു സ്ത്രീയെ ആണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ട് പിടിച്ചിരിക്കുന്നത് എന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.

2

സോണിയാ ഗാന്ധിക്ക് പകരം അവരുടെ ഫോട്ടോയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഓഫീസുകളില്‍ വെച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ തകര്‍ക്കാന്‍ ചെമ്പുമായി വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും വി ഡി സതീശന് ചെമ്പും വട്ടളവും ചുമക്കുന്ന പണിക്കേ കൊള്ളൂ എന്നും ഇ പി ജയരാജന്‍ പറഞ്ഞു. അദ്ദേഹത്തിന് രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

3

കെ കരുണാകരന്‍ ലീഡറാണ്. അവിടെ എത്താന്‍ വി ഡി സതീശന്‍ കുറെ കാലം പിടിക്കും എന്നും പിണറായി വിജയന്‍ ഇരുമ്പല്ല, ഉരുക്കാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. പിണറായി വിജയന്‍ നടന്ന് പോയ വഴിയിലൂടെ പോവാന്‍ വി ഡി സതീശന്‍ അഞ്ച് തവണ ജനിച്ചിട്ട് വരേണ്ടി വരും എന്നും ഇ പി ജയരാജന്‍ പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പരിപാടിയുടെ അധ്യക്ഷനായിരുന്നു.

4

ബിനോയ് വിശ്വം എം.പി., മുക്കം മുഹമ്മദ്, പി.എം. സുരേഷ്ബാബു, സി.കെ. നാണു, മനയത്ത് ചന്ദ്രന്‍, ജോയ്‌സ് പുത്തന്‍പുര, എ.ജെ. ജോസഫ്, സാലി കൂടത്തായി, നൈസ് മാത്യു എന്നിവരും പരിപാടിയില്‍ സംസാരിച്ചു. നേരത്തേയും മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. വയനാട്ടിലെ സംഭവത്തെ പൊക്കിപ്പിടിച്ച് നാട്ടിലാകെ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

5

ജനങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളി കോണ്‍ഗ്രസിന് തന്നെ ആപത്തായിരിക്കുമെന്നത് മനസ്സിലാക്കിയാല്‍ നല്ലത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം എന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഗുണ്ടായിസം അവസാനിപ്പിച്ച് അക്രമങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. സമാധാനം ഉറപ്പുവരുത്താന്‍ ജനങ്ങളുടെ സര്‍ക്കാരും പൊതുസമൂഹവും നിര്‍ബന്ധിതരാകും എന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമ്മ യോഗത്തിനെത്തിയ സ്വാസികയുടെ ക്യാന്‍ഡിഡ് ക്ലിക്ക്; വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+