Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്‍മജന്‍

തിരുവനന്തപുരം: കേരളത്തില്‍ പരസ്യപ്രചാരണം അവസാനിച്ചു. മണ്ഡല കേന്ദ്രത്തില്‍ വലിയ ആവേശമാണ് കാണാന്‍ കഴിഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ ഴേ് മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. എല്ലാ മണ്ഡലങ്ങിലും പ്രവര്‍ത്തകര്‍ നൃത്തച്ചുവടുകളുമായി കളം നിറഞ്ഞിരുന്നു. എറണാകുളത്ത് ഹൈബി ഈഡനൊപ്പം ധര്‍മജന്‍ അടക്കമുള്ള താരങ്ങളും എത്തിയിരുന്നു.

ചെണ്ടക്കൊടിയാണ് ആരാധകരെ ധര്‍മജന്‍ ആവേശക്കൊടുമുടിയിലെത്തിച്ചത്. ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം അരങ്ങേറിയത്. വടകരയില്‍ ആവേശകരമായിരുന്നു കൊട്ടിക്കലാശം. ഷാഫി പറമ്പിലും കൈ ശൈലജയും വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിയത്.

lok sabha election 2024

കൊല്ലത്ത് ധനമന്ത്രി കെ ബാലഗോപാലിനൊപ്പമായിരുന്നു മുകേഷ് എത്തിയത്. വലിയ ആവേശമാണ് മണ്ഡലത്തില്‍ നിലനിന്നിരുന്നത്. അതുപോലെ ആലപ്പുഴയില്‍ എം ലിജുവിനൊപ്പമായിരുന്നു കെസി വേണുഗോപാല്‍ എത്തിയത്. ഇത്തവണ ഇരുപത് സീറ്റിലും ഇടതുതരംഗമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഉന്നയിച്ചത്.

എന്നാല്‍ 2019ല്‍ നിന്ന് മുന്നേറി മുഴുവന്‍ സീറ്റും വിജയിക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ച് പറയുന്നു. അതേസമയം ബിജെപിയും ആവേശത്തിലാണ്. ക്രെയനിലിലറെയാണ് ബിജെപിയുടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിനെത്തിയത്. ഇത്രയും വീറും വാശിയും ആദ്യമായിട്ടായിരിക്കും കൊട്ടിക്കലാശത്തില്‍ പ്രകടമാകുന്നത്.

കലാശക്കൊട്ടിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം കലാശക്കൊട്ട ്‌കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ മുന്നണികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും വലിയ ആവേശത്തോടെയായിരുന്നു. തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിന് ആവേശമായി മഴയും എത്തിയിട്ടുണ്ട്.

ആവേശം മഴയ്ക്കും പക്ഷേ ചോര്‍ത്താനായിട്ടില്ല. അതേസമയം ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേറ്റവുമുണ്ടായിട്ടുണ്ടായി. ആറ്റിങ്ങലില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു വാക്കേറ്റം. പത്തനംതിട്ടയിലും ആവേശകരമായിരുന്നു തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ കാഴ്ച്ച. വാഹനത്തിലേറിയായിരുന്നു ഇടതുസ്ഥാനാര്‍ഥി ഡോ തോമസ് ഐസക് എത്തിയത്.

lok sabha election 2024

അതേസമയം മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ പിന്നീടും സംഘര്‍ഷമുണ്ടായി. ഇവിടെ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ചെങ്ങന്നൂരില്‍ തൊടുപുഴയിലും നെയ്യാറ്റിന്‍കരയിലും പ്രശ്‌നങ്ങളുണ്ടായി. ചെങ്ങന്നൂരില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലായിരുന്നു ഉന്തും തള്ളും.

എംസി റോഡില്‍ നിന്ന് കൊട്ടിക്കലാശം ആഘോഷിച്ച പ്രവര്‍ത്തകരെ റോഡില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചതാണ് കാരണം. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. തൊടുപുഴയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയുണ്ടായി. ഇത് പിന്നീട് പോലീസ് പരിഹരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+