'ലണ്ടനിൽ നിന്ന് വരെ വിളി വന്നു, മാധ്യമങ്ങളുടെ കരുതലിന് നന്ദി'; സിപിഎം സമ്മേളന വേദിയിൽ മുകേഷ്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളന വേദിയിലെത്തി മുകേഷ് എംഎൽഎ. സ്വന്തം മണ്ഡലത്തിൽ നടന്ന സമ്മേളനമായിരുന്നിട്ട് കൂടി മൂന്നാം ദിവസമാണ് മുകേഷ് ഇവിടേക്ക് എത്തിയത്. നേരത്തെ മുകേഷിന്റെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു. മുകേഷിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സമ്മേളനത്തിന് എത്തിയ മുകേഷ് മാധ്യമങ്ങളെ പരിഹസിക്കുകയും ചെയ്തു.
ജോലി സംബന്ധമായ തിരക്കുകള്‍ കാരണമാണ് താൻ രണ്ട് ദിവസം മാറനിന്നതെന്നും ഇക്കാര്യം മുന്‍കൂട്ടി പാര്‍ട്ടിയെ അറിയിച്ചിരുന്നെന്നുമാണ് മുകേഷ് നൽകുന്ന വിശദീകരണം. തന്നോട് മാധ്യമങ്ങള്‍ക്കുള്ള കരുതലിന് നന്ദിയെന്നും മുകേഷ് പരിഹാസ രൂപേണ പറഞ്ഞു. കൊല്ലത്ത് നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോ നല്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം.

കഴിഞ്ഞ രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ; എന്നായിരുന്നു മുകേഷ് പറഞ്ഞത്.
നമ്മൾ ഇല്ലാതെ കൊല്ലമില്ലെന്നും മുകേഷ് പറഞ്ഞു. ലണ്ടനിൽ നിന്ന് വരെ തനിക്ക് ഫോൺ കോൾ വന്നെന്നും മുകേഷ് ചൂണ്ടിക്കാട്ടി. ബ്രാഞ്ച് സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ഒരാള്‍ ഇന്ന് രാവിലെ ലണ്ടനില്‍ നിന്ന് വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനില്‍ പോയതെന്ന് ചോദിച്ചപ്പോള്‍ ജോലിയാണെന്നായിരുന്നു മറുപടി; മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ടൗൺ ഹാളിലെ സംസ്ഥാന സമ്മേളന വേദയിലെത്തിയ മുകേഷ് നേരെ മാധ്യമങ്ങൾക്ക് മുൻപിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെയായിരുന്നു അസാന്നിധ്യം ചർച്ചയാക്കിയ മാധ്യമങ്ങളെ പരിഹസിച്ചും വിമർശിച്ചും എംഎൽഎ രംഗത്ത് വന്നത്. ലൈംഗികാരോപണ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മുകേഷിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി എന്നായിരുന്നു പ്രധാനമായും വന്ന വാർത്തകൾ.
എന്നാൽ വിവാദം അവസാനിപ്പിക്കൻ പാർട്ടിയുടെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഇവിടേക്ക് എത്തിയതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അവസാനമായി സമ്മേളനത്തിന്റെ ലോഗോ പ്രകാശന ചടങ്ങിലായിരുന്നു മുകേഷ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ലൈംഗിക പീഡന കേസിൽ താരത്തിനെതിരെ കുറ്റപത്രം വന്നിരുന്നു. ഇതോടെ രാജി ആവശ്യവും ശക്തമായിരുന്നു.
-
അബ്ദുറഹ്മാന് രണ്ടത്താണിയെ ചാക്കിടാന്‍ സിപിഎം; കളത്തില്‍ 3 പേര്, സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
കലങ്ങി മറിഞ്ഞ് എറണാ‘കുളം’; വിശ്വസ്തരെയും വാക്ക് കൊടുത്തവരെയും എവിടെ നിർത്തും? -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
"നുണകൾ പൊളിക്കണം, വീടുകളിൽ എത്തണം!"പ്രചാരണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ












Click it and Unblock the Notifications