മധുവിന്റെ കൊലയാളികള്‍ എല്ലാവരെയും പിടിച്ചു, എല്ലാ സഹായവും ചെയ്തത് ഫോറസ്റ്റുകാരാണെന്ന് പ്രതികള്‍
പിടിയിലായ പ്രതികളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
അഗളി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധം കനത്തിന്റെ തുടര്‍ന്ന് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മധുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടയുകയും മുഴുവന്‍ പ്രതികളെയും പിടിക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തതോടെയാണ് മധുവിന്റെ കൊലയാളികളെ മുഴുവന്‍ പിടിക്കാന്‍ പോലീസിന് തയ്യാറായത്.
അതേസമയം സംഭവത്തില്‍ ഫോറസ്റ്റ്കാര്‍ക്ക് പങ്കില്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

എല്ലാവരെയും പിടിച്ചു
മധുവിനെ ക്രൂരമായി മര്‍ദിച്ച കൊന്ന 15 പ്രതികളെയും പിടിച്ചതായി തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. ഇതില്‍ നാലുപേരുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് ്ദ്ദേഹം പറഞ്ഞു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തിരിക്കുന്നത്. എസ്സി എസ്ടി ആക്ടും ഇവര്‍ക്കെതിരെ ചുമത്തും.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍
ഫോറസ്റ്റുകാര്‍ക്ക് പങ്കില്ലെന്ന മന്ത്രി എകെ ബാലന്റെ പരാമര്‍ശവും അതിനിടെ പാളിപോയി. പിടിയിലായ പ്രതികളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. മധുവിനെ ആക്രമിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും മധുവിന്റെ താമസസ്ഥലം പറഞ്ഞ് തന്നെ ഇവരാണെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

അന്വേഷണം
സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് വനംമന്ത്രി കെ രാജു വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനംവകുപ്പ് തയ്യാറായിരുന്നില്ല. ദൃക്സാക്ഷികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥറുടെ പങ്ക് ആവര്‍ത്തിച്ച പറഞ്ഞതോടെയാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. പോലീസ് അന്വേഷണവും വിഷയത്തില്‍ നടക്കുന്നുണ്ട്.

സഹോദരി പറഞ്ഞത്
ആദിവാസികള്‍ അല്ലാത്ത ആരെയും സാധാരണ കാട്ടിനകത്തേക്ക് വനംവകുപ്പ് പ്രവേശിപ്പിക്കാറില്ല. എന്നാല്‍ മധുവിനെ കാണിച്ചു കൊടുക്കാനായി വന്‍ ജനക്കൂട്ടത്തെയാണ് ഫോറസ്റ്റുകാര് കാട്ടിനകത്തേക്ക് കടത്തിവിട്ടത്. ഇതിന് എല്ലാ ഒത്താശയും ചെയ്തത് വനംവകുപ്പാണ്. അവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു മധുവിന്റെ സഹോദരി പറഞ്ഞിരുന്നത്.

സംസ്കരിച്ചു
മധുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വമ്പന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. മൃതദേഹവുമായി വന്ന ആംബുലന്‍സ് ആദിവാസി സംഘടനകള്‍ തുടക്കത്തില്‍ തടഞ്ഞെങ്കിലും പിന്നീട് ചര്‍ച്ച നടത്തി ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളുടെ മുഴുവന്‍ വിവരങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്.

പൊതുദര്‍ശനം
മൃതദേഹം അഗളിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ആ സമയത്ത് തന്നെ ആളുകള്‍ പ്രശ്നമുണ്ടാക്കുന്നുണ്ടായിരുന്നു. കൊലയാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം മധുവിന്റെ അമ്മയും സഹോദരിയും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മൃതദേഹം വന്‍ പോലീസ് അകമ്പടിയോടെയാണ് കൊണ്ടുപോയത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications