മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമെന്ന വാഗ്ദാനം; ട്രോളുകള്‍ക്ക് മറുപടി: ജനങ്ങളും ചോദിക്കാന്‍ തുടങ്ങി
പാലക്കാട്: ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ താര സ്ഥാനാര്‍ത്ഥിയാണ് പാലക്കാട് മത്സരിക്കുന്ന രമേഷ് പിഷാരടി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നതും പാലക്കാട്ടേക്കായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. ടെലിവിഷന്‍ കലാകാരന്, നടന്, സംവിധായകന്, മികച്ച വാഗ്മി എന്നീ നിലകളില്‍ ജനങ്ങളിലുള്ള രമേഷ് പിഷാരടിയുടെ സ്വാധീനം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
മമ്മൂട്ടിയുടെ സന്തത സഹചാരി എന്ന നിലയില്‍ മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമോ എന്ന് രമേഷ് പിഷാരടിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുന്നതിനിടെ താന്‍ വിജയിച്ചാല്‍ പാലക്കാട് മമ്മൂട്ടിയെ കൊണ്ടുവരുമെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്നും എല്ലാ കാര്യങ്ങളിലും തനിക്ക് നിര്‍ദേശവും അഭിപ്രായങ്ങളും നല്‍കാറുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ ട്രോളായും ചര്‍ച്ചയായും മാറി. എതിര് പാര്‍ട്ടിക്കാരും ഇതൊരു ആയുധമായി ഏറ്റെടുത്തു. ഈ പ്രസ്താവനയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.

എന്നാല്‍ ഈ പരിഹാസങ്ങള്‍ക്കെല്ലാം രമേഷ് പിഷാരടി മറുപടി പറഞ്ഞിരിക്കുകയാണ്. നമ്മളെപ്പറ്റി പറയാന്‍ വേറെ വലിയ കുറ്റങ്ങള്‍ ഒന്നും കിട്ടാനില്ലാത്തപ്പോള്‍ കിട്ടുന്നത് ഉണ്ടാക്കിയെടുക്കുകയാണ്. മമ്മൂട്ടിയെ പ്രചാരണത്തിന് കൊണ്ടുവരുമോ എന്ന് ഒരാള്‍ ചോദിച്ചു. ഞാനാരെയും നിര്‍ബന്ധിക്കുന്നില്ല എന്നാണ് പറഞ്ഞത്. വിജയിച്ചാല്‍ മമ്മൂട്ടിയെ കൊണ്ടുവരാന്‍ ശ്രമിക്കാം. കാരണം ഷാഫി അദ്ദേഹത്തെ ഒരു മെറിറ്റ് അവാര്‍ഡിന് കൊണ്ടുവരാന്‍ ശ്രമിച്ചതായി എനിക്കറിയാം.
മണ്ഡലത്തിലെ ഒരാള്‍ ഇങ്ങനെ ഒരു കാര്യം ചോദിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് ഇല്ലെന്നു പറയുന്നത്. ഞാന്‍ ശരി എന്ന് പറഞ്ഞു. അത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ആക്രമിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. ഇവര്‍ ട്രോള്‍ ആയിട്ടാണ് ആക്രമിക്കുന്നതെങ്കിലും ആളുകള്‍ മമ്മൂട്ടി വരുമോ എന്ന് ശരിക്കും ചോദിക്കുന്നുണ്ട്. ഇവിടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്ത് ആരോപണമാണ് ഇവര്‍ക്ക് പറയാനുള്ളത്. ഒന്നും തന്നെ പറയാനില്ല. നല്ല കാര്യങ്ങള്‍ തുടരുമെന്ന് പറഞ്ഞതില്‍ നല്ലതെടുത്ത് മാറ്റിയിട്ട് തെറി വിളിക്കുകയാണ് - രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.
-
ഒടുവില്‍ വഴങ്ങി സുധാകരന്; 'കോണ്‍ഗ്രസില്‍ തുടരും, പാര്‍ട്ടി എത്രയോ ഭേദം.. ഞാനെത്രയോ ചെറുത്' -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
കെ സുധാകരൻ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രം; പട്ടികയിൽ മാറ്റമുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
രാഹുല്‍ ചെയ്ത നല്ല കാര്യങ്ങള്‍ തുടരുമെന്ന് പിഷാരടി; പ്രചരണത്തിന് രാഹുല്‍ വരുമോ? മറുപടി -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
അബ്ദുറഹ്മാന് രണ്ടത്താണിയെ ചാക്കിടാന്‍ സിപിഎം; കളത്തില്‍ 3 പേര്, സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ -
താനൂരല്ല... അബ്ദുറഹ്മാന് തിരൂരില്‍ മത്സരിക്കും; കൊണ്ടോട്ടിയില്‍ പി ജിജി. കോട്ടക്കലില്‍ പ്രീതി -
വിലക്കയറ്റം മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; വോട്ടിനെ സ്വധീനിക്കുമോ ഈ വെല്ലുവിളികൾ -
ചരിത്രം രചിച്ചവര്‍; രാഷ്ട്രീയത്തിലെ ക്യാപ്റ്റനും ദീദിയും: തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രിമാര്‍ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ












Click it and Unblock the Notifications