Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലമ്പൂര്‍ സംഭവത്തില്‍ വ്യാജഫോട്ടോ പ്രചരിപ്പിച്ചവര്‍ കുടുങ്ങും;ജനവികാരം ഇളക്കിവിടാനെന്ന് പരാതി

കഴിഞ്ഞ വര്‍ഷം ഒകിടോബറില്‍ ഛത്തീസ്ഗഡ്-ഒഡിഷ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് നിലമ്പൂരിലെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്

തിരുവനന്തപുരം: നിലമ്പൂരില്‍ കൊല്ലപ്പെട്ട യുവതിയുടെ സമീപം നിന്ന് പോലീസുകാര്‍ എടുത്ത സെല്‍ഫി എന്ന പേരില്‍ ഫോട്ടോ പ്രചരിച്ചവര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പോലീസിനും സര്‍ക്കാരിനും എതിരെ ജനവികാരം ഇളക്കി വിടാനാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പോലീസ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒകിടോബറില്‍ ഛത്തീസ്ഗഡ്-ഒഡിഷ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചിത്രമാണ് നിലമ്പൂരിലെന്ന പേരില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഡിജിപി രാജേഷ് ദിവാന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒഡിഷയില്‍ നിന്നുള്ള ഒരു വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതായിരുന്നു ചിത്രമെന്ന് പോലീസ് പറയുന്നു.

 മാവോയിസ്റ്റ്

മാവോയിസ്റ്റ്

നവംബര്‍ 24നാണ് നിലമ്പൂരിലെ കരുളായി വനമേഖലയില്‍ മാവോവാദികളായ കുപ്പുസ്വാമി ദേവരാജും അജിതയും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

 അന്വേഷണം

അന്വേഷണം

വ്യാജ ഫോട്ടോ പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്ലും ഹൈടെക് സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 കടുത്ത നടപടികള്‍

കടുത്ത നടപടികള്‍

ഇത്തരം വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ ഭീകരവാദത്തെ ശക്തിപ്പെടുത്തുകയാണെന്നും അവര്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യമാണെന്നും ഡിജിപി രാജേഷ് ദിവാന്‍ പറഞ്ഞു.

വിമര്‍ശനം

വിമര്‍ശനം

പോലീസിനെതിരെ കടുത്ത വിമര്‍ശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+