Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ കൊന്ന കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവം പോലീസ് കസ്‌റ്റഡിയിലിരിക്കെ

തിരുവനന്തപുരം: മാവേലിക്കരയിൽ ആറ് വയസ്സുകാരിയായ സ്വന്തം മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തു. ആറ് വയസുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ശ്രീമഹേഷ്. കേസിലെ വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് തിരികെ കൊണ്ട് പോകുന്നതിനിടെയാണ് സംഭവം.

ശാസ്‌താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. മെമു ട്രെയിനിൽ നിന്നാണ് ശ്രീമഹേഷ് പുറത്തേക്ക് ചാടിയത്.

srimahesh

മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂത്രമൊഴിക്കാൻ വേണ്ടിയെന്ന് കള്ളം പറഞ്ഞായിരുന്നു ഇയാൾ പോയത്. കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാരെ തള്ളി മാറ്റിയ മഹേഷ് ട്രാക്കിലേക്ക് ചാടുകയായിരുന്നു.

ഈ വർഷം ജൂണിലായിരുന്നു കേരളത്തെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു കൊണ്ട് ശ്രീമഹേഷ് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു.

ശ്രീമഹേഷിന്റെ ഭാര്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്‌തിരുന്നു. വിദേശത്തായിരുന്ന മഹേഷ് പിതാവ് ട്രെയിൻ തട്ടിമരിച്ചതിന് പിന്നാലെയാണ് നാട്ടിലേക്ക് വന്നത്. മുൻ സൈനികനായ അച്ഛന്റേയും റിട്ട. നഴ്സിം​ഗ് സൂപ്രണ്ടായ അമ്മയുടേയും പെൻഷൻ തുക കൊണ്ടാണ് കഴിഞ്ഞിരുന്നത്. സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഇയാൾക്കുണ്ടായിരുന്നില്ല.

അധികം സുഹൃത്തുക്കളൊന്നും ഇല്ലാത്ത ആളായിരുന്നു മഹേഷ്. മുള്ളിക്കുളങ്ങര എൽപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെടുമ്പോൾ നക്ഷത്ര. ശ്രീമഹേഷിന്റെ ആക്രമണത്തിൽ പരിക്കേറ്റ അമ്മ സുനന്ദയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നേരത്തെ മാവേലിക്കര സബ് ജയിലിൽ കഴിയവേ അവിടെ വെച്ചും ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവിടെ വെച്ച് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+