ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. അര്‍ഹരായ ആര്‍ക്കും സ്കോളര്‍ഷിപ്പ് നഷ്ടമാകില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അനാവശ്യമായ വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്ന് പറയുന്നത് എന്തുകൊണ്ട് എന്നറിയില്ല. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് മാറി വരുന്ന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്. എല്ലാവര്ക്കും അര്‍ഹമായത് ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറച്ചുവെക്കല്‍ സര്‍ക്കാരിന്റെ ഭാഗത്തില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റു ചില തല്പ്പര്യങ്ങളുള്ളവരാണ്. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എല്ലാ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനായി അധിക തുക അനുവദിച്ചു. ആര്‍ക്കും പരാതിയില്ലാത്ത വിധമാണ് പ്രശ്നം പരിഹരിച്ചത്. ചിലര്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ നോക്കുന്നുണ്ട്. ചര്‍ച്ച ചെയ്ത് എല്ലാം പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

മുസ്ലിം പിന്നാക്കവസ്ഥ സംബന്ധിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കനാണ് പാലൊളി കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി നിരവധി ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ചില പദ്ധതികളില്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു. 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം ക്രൈസ്തവര്‍ക്കുമായി നീക്കിവച്ചു. തുല്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ആനുപാതം തടഞ്ഞതും പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും.
സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നതിലെ അനൗചിത്യം അപ്പില്‍ നല്കുമ്പോള് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ പദ്ധതി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സച്ചാര്‍, പാലൊളി കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ളത് തങ്ങള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്ക് പ്രത്യേക പദ്ധതികളും നടപ്പാക്കണമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. ഈ വിഷയത്തില്‍ കാന്തപുരം എപി വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications