ചാരക്കേസില്‍ എംഎം ഹസന്റെ ഏറ്റുപറച്ചില്‍; കോണ്‍ഗ്രസില്‍ പുതിയ ചര്ച്ചാമുഖം തുറന്നു
കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് എം.എം ഹസന്റെ തുറന്നുപറച്ചില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് ലീഡര്‍ കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചതില്‍ കുറ്റബോധമുണ്ടെന്നായിരുന്നു ഹസന്റെ ഏറ്റുപറച്ചില്‍. കെ കരുണാകരന് ഏഴാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡി സി സിയില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചീമേനി കൊല: ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ ശേഖരിച്ചു; മുഖംമൂടി വാങ്ങിയത് രണ്ട് പേര്
ലീഡറുടെ ശൈലിമാറ്റം ആവശ്യപ്പെട്ടു കൊണ്ടാണ് കെ കരുണാകരനെതിരെയുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്. അത് നടക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്ന ആവശ്യം ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ലീഡറോട് കാണിച്ചത് കടുത്ത അനീതിയായിരുന്നു. അതില്‍ താന്‍ അതീവ ദു:ഖിതനാണ്. മുഖ്യമന്ത്രി സ്ഥാനത്ത് കാലവാധി പൂര്‍ത്തികരിക്കാന്‍ കരുണാകരന് അവസരം കൊടുക്കേണ്ടതായിരുന്നു. ലീഡറെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ പ്രചരണം നടക്കുമ്പോള്‍ ഒരു കാരണവശാലും ലീഡറെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ കെ ആന്റണി. എന്നാല്‍, ലീഡറെ രാജിയിലേക്ക് നയിച്ചത് എ കെ ആന്റണിയാണന്ന് മാധ്യമങ്ങള്‍ വരെ വാര്‍ത്തനല്‍കിയ ഘട്ടത്തിലും അദ്ദേഹം മൗനം പാലിച്ചു.

മുമ്പ് പിടി ചാക്കോയെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയപ്പോഴാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്. അതേപോലെ കരുണകരനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് അത് ദോഷകരമാകുമെന്ന് ആന്റണി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് തിരിഞ്ഞു നോക്കുമ്പോള്‍ അതു സത്യമായി. ലീഡറെ പുറത്താക്കിയതിന് കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും ഹസ്സന് പറഞ്ഞു. അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ ആജ്ഞയെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് എ കെ ആന്റണി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. പിന്നീട് മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും ഹസ്സന് പറഞ്ഞു.
ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷകരമായ ഘട്ടത്തിലും തിരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങളില്ലാതെ വിജയം കൈവരിക്കാന്‍ പാര്‍ട്ടിയെ നയിച്ച നേതാക്കളായിരുന്നു കെ കരുണാകരനും എ കെ ആന്റണിയും. ഗ്രൂപ്പിസത്തിനതീതമായി പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടു പോകണമെന്നതില്‍ മികച്ച മാതൃക നല്കിയ നേതാക്കളായിരുന്നു ഇരുവരും. താന്‍ ഉള്‍പ്പെടെയുള്ളവര്‍ ലീഡര്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയപ്പോഴും ഒരു നീരസവും കാണിച്ചിരുന്നില്ലെന്നും അദ്ദേഹം അനുസ്മരിച്ചു. ഡി സി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് അദ്ധ്യക്ഷനായിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications