Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയെ കൈവിട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും; അനാവശ്യ പരാമര്‍ശം, രാഷ്ട്രീയമായി ദോഷം ചെയ്യും

തിരുവനന്തപുരം: കെകെ രമയ്‌ക്കെതിരെയുള്ള വിധവ പരാമര്‍ശത്തില്‍ എംഎം മണിക്കെതിരെ പാര്‍ട്ടിയിലും അതൃപ്തി. മണിയുടെ പരാമര്‍ശത്തോട് യോജിക്കാനാവില്ലെന്ന നിലപാടിലാണ് സിപിഎം. വെള്ളിയാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. അനാവശ്യ പരാമര്‍ശം രാഷ്ട്രീയമായും ദോഷം ചെയ്യുമെന്നാണ് സെക്രട്ടേറിയേറ്റിലെ വിലയിരുത്തല്‍.

1

സംഭവത്തില്‍ മാപ്പുപറയില്ലെന്ന കര്‍ശന നിലപാടാണ് മണി സ്വീകരിച്ചിരിക്കുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, പരാമര്‍ശത്തില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ മണിയെ പിന്തുണച്ച മുഖ്യമന്ത്രി, പിന്നീട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

വിധവയായി പോയത് അവരുടെ വിധിയെന്നായിരുന്നു മണിയുടെ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ മണിയെ അധിക്ഷേപിച്ചിരുന്നു. ഇതും വലിയ വിവാദമായിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ് മണിയുടെ വാക്കുകള്‍ എന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്.

മഹതി വിധവയായി പോയി, അതവരുടെ വിധി എന്നീ പരാമര്‍ശങ്ങള്‍ പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല ഇടതുസഹയാത്രികരില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെ സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്തത്.

മണിയുടെ പ്രസ്താവനയ്‌ക്കെതിരെ അംഗങ്ങള്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഒരാളും മണിയുടെ പ്രസ്താവനയെ അനുകൂലിച്ചില്ല. രാഷ്ട്രീയമായി വിപരീത ഫലം ഉണ്ടാക്കുന്നതാണ് കെകെ രമയ്‌ക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ എന്നാണ് സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍.

രമ തുടര്‍ച്ചയായി നിയമസഭയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതിന്റെ പേരില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നത് രമയെ ചര്‍ച്ചാ കേന്ദ്രമാക്കി നിര്‍ത്തും. അത്തരം സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉയര്‍ന്ന അഭിപ്രായം. അതേസമയം മണി മാപ്പുപറയുമോ എന്നാണ് ഇനി അറിയേണ്ടത്.

മണിയുടേത് സെല്‍ഫ് ഗോളായി പോയി എന്ന തരത്തില്‍ അഭിപ്രായങ്ങളുയര്‍ന്നെങ്കിലും തിരുത്തണം എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ വന്നിട്ടില്ല. തുടര്‍ച്ചയായി ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയായ കാര്യമാണോ എന്ന് മണി തന്നെയാണ് ചിന്തിക്കേണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും മണിയെ തള്ളിയിരുന്നില്ല.

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

മണിയെ ന്യായീകരിക്കുന്നുണ്ടോ എന്ന ചോദ്യം വന്നപ്പോള്‍ വിഷയമേ ചര്‍ച്ച ചെയ്തില്ലെന്നായിരുന്നു കോടിയേരി പറഞ്ഞത്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ മണി പങ്കെടുത്തിരുന്നില്ല. അതേസമയം പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മണിയോട് മാപ്പുപറയാന്‍ സിപിഎം ആവശ്യപ്പെടുമോ എന്നാണ് ഇനി അറിയാനുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+