ഹജ്ജ് സബ്സിഡിക്ക് മുമ്പ് അവസാനിപ്പിക്കേണ്ടത് വിമാന കമ്പനികളുടെ കൊള്ള: മുസ്ലിം ലീഗ്
കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്സിഡി ഘട്ടം ഘട്ടമായി പത്തു വര്‍ഷത്തിനകം നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ധൃതി പിടിച്ച് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധതയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് നടത്തുന്നതെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഹജ്ജ് കപ്പല്‍ സര്‍വ്വീസ് നിര്‍ത്തലാക്കി ചെലവ് കൂടിയ വിമാനയാത്രയാക്കിയയപ്പോള്‍ 1974ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് സമാശ്വാസമായി സബ്സിഡിക്ക് തുടക്കം കുറിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ പൂര്‍ത്തീകരിച്ച് അപേക്ഷ ക്ഷണിക്കലും കഴിഞ്ഞ തെരെഞ്ഞെടുപ്പ് ഏറെകുറെ പൂര്‍ത്തിയായപ്പോഴാണ് പൊടുന്നനെയുള്ള പ്രഖ്യാപനം. ഇത് ഈ വര്‍ഷം ഹജ്ജിന് പോകുന്ന 1.70 ലക്ഷം തീര്‍ഥാടകരെ വലിയ തോതില്‍ ബാധിക്കും. വിമാനക്കമ്പനികളുടെ കഴുത്തറുപ്പന്‍ നിരക്കിന് കടിഞ്ഞാണിടാതെ ഏകപക്ഷീയമായി ധൃതിപിടിച്ച് സബ്സിഡി നിര്‍ത്തുന്നതായ പ്രഖ്യാപനം തെറ്റിദ്ധാരണ പരത്തുന്നതാണ്.

ഹജ്ജ് യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ മറ്റൊരു കാലത്തുമില്ലാത്ത കൊള്ള നിരക്കാണ് ഈടാക്കുന്നത്. അത്തരം ചൂഷണത്തിന്റെ പ്രഹരം കുറക്കുമെന്ന ആശ്വാസമായി മാത്രമായി സമീപകാലത്ത് ഹജ്ജ് സബ്സിഡി പരിമിതപ്പെട്ടിരുന്നു. വിമാന കമ്പനികളില്‍ നിന്ന് ആഗോള ടെണ്ടര്‍ ക്ഷണിച്ച് കുറഞ്ഞ നിരക്ക് സാധ്യമാക്കിയാല്‍ മാത്രം ഇപ്പോഴത്തെ സബ്സിഡിയെക്കാള്‍ തീര്‍ത്ഥാടകര്‍ക്ക് ഗുണം ചെയ്യും.
പുതിയ ഹജ്ജ് നയം രൂപീകരിക്കുമ്പോള്‍ അക്കാര്യവും പരിശോധിക്കണമെന്നും മുസ്്ലിംലീഗ് ഉള്‍പ്പെടെയുളള സംഘടനകളും ജന പ്രതിനിധികളും ആവശ്യപ്പെട്ടു വരികയായിരുന്നു. 700 കോടിയോളം രൂപ സബ്സിഡി നല്‍കിയിരുന്നേടത്തു നിന്ന് ക്രമേണ കുറച്ച് കഴിഞ്ഞ വര്‍ഷം 450 കോടി രൂപയാണ് സബ്സിഡിക്കായി സര്‍ക്കാര്‍ നീക്കിവെച്ചത്. ഹജ്ജ് സബ്സിഡി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരും സുപ്രീം കോടതിയില്‍ പോയിരുന്നില്ല. ചൂഷണ മുക്തമാക്കി പൗരന്മാരോട് നീതി കാണിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് ചെവികൊടുക്കാതെയുള്ള എടുത്തുചാട്ടം പ്രതിഷേധാര്‍ഹമാണ്.
ഹരിയാണ പീഡനക്കേസ്: മരിച്ച നിലയില്‍ കണ്ടെത്തിയത് കുറ്റവാളി! ഇരുട്ടില്‍ തപ്പി പോലീസ്!!
സബ്്സിഡി തുക മുസ്്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി വിനിയോഗിക്കുമെന്ന കേന്ദ്ര ഹജ്ജ് മന്ത്രിയുടെ പ്രഖ്യാപനവും ശുദ്ധ തട്ടിപ്പാണ്. രാജ്യത്തെ പൗരന്മാരായ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്കാന് ഭരണകൂടത്തിന് ബാധ്യതയുണ്ട്. മുസ്്ലിം ന്യൂനപക്ഷ ദളിത് ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ പോലും യഥാവിധി നടപ്പാക്കാതെ പുറം തിരിഞ്ഞ് നില്ക്കുന്നവരുടെ പൊയ്മുഖമാണ് വ്യക്തമായതെന്നും കെ.പി.എ മജീദ് ചൂണ്ടിക്കാണിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications