മലപ്പുറത്തെ നിപ ഭീതി; സമ്പർക്ക പട്ടികയിൽ ആകെ 58 പേർ, അതിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ്
മലപ്പുറം: വളാഞ്ചേരിയിൽ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ 13 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്. ആകെ 58 പേരാണ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഒരാള്‍ക്കാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്.
7 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവിലാണ് ചികിത്സയിൽ കഴിയുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാക്കിയ റൂട്ട് മാപ്പ് പ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് 42 വയസുള്ള സ്ത്രീക്ക് പനിയുൾപ്പെടയുള്ള ലക്ഷണങ്ങൾ തുടങ്ങിയത്.

തുടർന്ന് ഇവർ ഏപ്രിൽ 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രോഗിയുടെ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാനാണ് ആരോഗ്യ പ്രവർത്തകരുടെ തീരുമാനം. ഇതിന്റെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ അറിയിച്ചിരുന്നു. നിപ സ്ഥിരീകരിച്ച യുവതിയുടെ വീട്ടിലെ വളർത്തു പൂച്ച അടുത്തിടെ ചത്തിരുന്നു. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയക്കാനാണ് തീരുമാനം. നിലവിൽ 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. എങ്കിലും ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്നതാണ് പ്രധാന ആശ്വാസം. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് യുവതിക്ക് രോഗം സ്ഥിരീകരിച്ചത്.
ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്. ഇപ്പോഴത്തെ കേസിൽ ഇതുവരെയും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്ന പ്രധാന കാര്യം. അടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ലെന്നും അണുബാധയുടെ ഒരു സാധാരണ ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പർക്കം പുലർത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയന്നുണ്ട്.
രോഗം സ്ഥിരീകരിച്ച യുവതിയുടെ കോഴികൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചത്തുപോയതായി കുടുംബം നേരത്തെ പറഞ്ഞിരുന്നു. ഇത് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ടിരിക്കുമോ എന്ന് വിദഗ്‌ധർ പരിശോധിക്കുന്നുണ്ട്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും, പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ നേരത്തെ റിപ്പോർട്ട് ചെയ്യാനും, രോഗികളായ വ്യക്തികളുമായോ മൃഗങ്ങളുമായോ ഉള്ള സമ്പർക്കം ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications