Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 175 പേർ നിപ സമ്പര്‍ക്ക പട്ടികയില്‍, മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 151 പേര്‍

മലപ്പുറം: നിപ വൈറസുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. നിപയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കടുത്ത ജാഗ്രത തുടരുകയാണ്. ജില്ലയില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

126 പ്രാഥമിക കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി സമ്പര്‍ക്ക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള പത്ത് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും മന്ത്രി അറിയിച്ചു.

nipah-virus-contact-list

അതേസമയം കഴിഞ്ഞ തിങ്കളാഴ്ച്ച മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടിക വിപുലീകരിച്ചു. യുവാവിന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. സെപ്റ്റംബര്‍ നാലിനാണ് യുവാവിന് രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീട്ടില്‍ തന്നെയായിരുന്നു. ആറാം തിയതി രാവിലെ 11.30 മുതല്‍ 12 ഫാസില്‍ ക്ലിനിക്കിലായിരുന്നു. വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും, അന്ന് രാത്രി 8.18 മുതല്‍ 13.30 വരെ ജെഎംസി ക്ലിനിക്കിലും ചെലവഴിച്ചു.

യുവാവ് സന്ദര്‍ശിച്ച രണ്ട് ക്ലിനിക്കുകളും വണ്ടൂരിലാണ് ഉള്ളത്. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്. ഏഴാം തിയതി നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനിലും യുവാവ് എത്തിയിട്ടുണ്ട്. പിന്നീടാണ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി എത്തുന്നത്. എട്ടാം തിയതിയാണ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നത്.

യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഇതുവരെ 151 പേരാണ് ഉള്ളത്. 24കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വിആര്‍ വിനോദ് പ്രഖ്യാപിച്ചു. അതേസമയം മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ നിപ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മരിച്ച വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളിലായി തിരിഞ്ഞ് ഫീല്‍ഡ് സര്‍വേയും ആരംഭിച്ചിട്ടുണ്ട്. മമ്പാട് പഞ്ചായത്തിലെ 590 വീടുകളിലും വണ്ടൂരിലെ 447 വീടുകലിലും തിരുവാലിയിലെ 891 വീടുകളിലും അടക്കം ആകെ 1928 വീടുകളിലും സര്‍വേ നടത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+