Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നര കോടിയല്ല, 6.3 കോടി? കുഴല്‍പണ കേസില്‍ ബിജെപിയ്ക്ക് ക്ലീന്‍ ചിറ്റില്ല, സുരേന്ദ്രനടക്കം സംശയനിഴലില്‍ തന്നെ

തിരുവനന്തപുരം: കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ സാക്ഷികളാണ്. എന്നാല്‍ അതുകൊണ്ട് ബിജെപി നേതാക്കള്‍ കുഴല്‍പണ കേസില്‍ നിന്ന് രക്ഷപ്പെട്ടു എന്ന് അര്‍ത്ഥമില്ല. കുഴല്‍പണം സംബന്ധിച്ച അന്വേഷണം തുടരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മൂന്നര കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നതിനപ്പുറത്തേക്കുള്ള കാര്യങ്ങളാണ് കുറ്റപത്രത്തില്‍ പറയുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 6.3 കോടി രൂപ തൃശൂരിലെ ബിജെപി നേതാക്കളെ എല്‍പിച്ചു എന്നാണ് പറയുന്നത്. സുരേന്ദ്രന്‍ അടക്കമുള്ള ചില നേതാക്കള്‍ക്ക് പണം എത്തുന്നത് സംബന്ധിച്ച് അറിയാമായിരുന്നു എന്നും പറയുന്നുണ്ട. എന്താകും ഇനി കേസിന്റെ ഭാവി?

സാക്ഷികള്‍ ഈ കേസില്‍

സാക്ഷികള്‍ ഈ കേസില്‍

കുഴല്‍പണ കവര്‍ച്ചാ കേസില്‍ ആണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സാക്ഷികള്‍. കവര്‍ച്ചാ കേസില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്ന് പോലീസ് ആദ്യമേ പറയുകയും ചെയ്തിരുന്നു. അതേസമയം കുറ്റപത്രത്തില്‍ ബിജെപി നേതാക്കള്‍ക്കുള്ള കെണികളും ബാക്കിയാണ്.

സുരേന്ദ്രനും രണ്ട് നേതാക്കളും

സുരേന്ദ്രനും രണ്ട് നേതാക്കളും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റ് രണ്ട് ബിജെപി നേതാക്കള്‍ക്കും പണം എത്തുന്നത് സംബന്ധിച്ച് അറിയാമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആ നേതാക്കള്‍ കേന്ദ്ര മന്ത്രിയായ വി മുരളീധരനും സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനും ആണെന്ന രീതിയില്‍ നേരത്തേ തന്നെ ചില വാര്‍ത്തകള്‍ വന്നിരുന്നു.

6.3 കോടി രൂപ

6.3 കോടി രൂപ

തൃശൂരിലെ ബിജെപി നേതാക്കളെ 6.3 കോടി രൂപ എല്‍പിച്ചിട്ടുണ്ട് എന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊടകര സംഭവത്തിന് മുമ്പും ധര്‍മരാജന്‍ പണം കേരളത്തിലേക്ക് കടത്തിയിട്ടുണ്ട് എന്നും കുറ്റപത്രത്തെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണിത്.

ഏല്‍പിച്ചത് ബിജെപി നേതാക്കള്‍ തന്നെ

ഏല്‍പിച്ചത് ബിജെപി നേതാക്കള്‍ തന്നെ

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി എത്തിച്ചതാണെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ബിജെപി നേതാക്കള്‍ തന്നെയാണ് ധര്‍മരാജനെ ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയത് എന്നാണ് പറയുന്നത്. പണം എത്തിയത് കര്‍ണാടകത്തില്‍ നിന്നാണെന്നും പറയുന്നു.

ബിജെപിയ്ക്ക് വെല്ലുവിളി

ബിജെപിയ്ക്ക് വെല്ലുവിളി

കേസില്‍ അന്വേഷണം തുടരുമെന്ന് കുറ്റപത്രത്തില്‍ പറയുന്നത് ബിജെപിയ്ക്ക് വലിയ വെല്ലുവിളിയാണ്. കവര്‍ച്ച ചെയ്യപ്പെട്ടത് കള്ളപ്പണം ആണെന്നും അതിന്റെ ഉറവിടെ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന ആവശ്യവും കുറ്റപത്രത്തില്‍ പോലീസ് ആവശ്യപ്പെടുന്നുണ്ട്.

തിരഞ്ഞെടുപ്പ് ചട്ടം

തിരഞ്ഞെടുപ്പ് ചട്ടം

തിരഞ്ഞെടുപ്പ് ചട്ടം ബിജെപി ലംഘിച്ചു എന്നത് ഏറെക്കുറേ വ്യക്തമാക്കുന്നതാണ് കുറ്റപത്രത്തില്‍ പറയുന്നത്. കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് ബിജെപി പണം ചെലവഴിച്ചത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തെ കുറിച്ചും അന്വേഷിക്കണം എന്നാണ് പറയുന്നത്. ഇതും ബിജെപിയുടെ വലിയ പ്രതിരോധത്തിലേക്ക് തള്ളിവിടും.

എത്തിയത് 400 കോടി

എത്തിയത് 400 കോടി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലേക്ക് ബിജെപി എത്തിച്ചത് 400 കോടി രൂപയാണെന്ന രീതിയില്‍ നേരത്തേ തന്നെ ചില വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ 156 കോടി രൂപ മാത്രമാണ് ചെലവഴിച്ചത് എന്നായിരുന്നു ആരോപണം. ബാക്കി പണം നേതാക്കള്‍ തിരിമറി നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

മറ്റ് കേസുകള്‍

മറ്റ് കേസുകള്‍

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിലും സികെ ജാനു കോഴ കേസിലും അനധികൃതമായ പണമിടപാടുകള്‍ നടന്നു എന്നാണ് ആരോപണം. കുഴല്‍പണം സംബന്ധിച്ച് സമഗ്രാന്വേഷണം നടക്കുകയാണെങ്കില്‍ ഈ കേസുകളും അതിന്റെ പരിധിയില്‍ വരുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്തായാലും ബിജെപിയെ സംബന്ധിച്ച് ഇനിയുള്ള നാളുകള്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞതാകുമെന്ന് ഏറെക്കുറേ ഉറപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+