ഓണം ബമ്പർ പത്തുകോടി അടിച്ചത് പരപ്പനങ്ങാടിയിൽ! കോടീശ്വരനെ കാണാനില്ല... ആർക്കും ഓർമ്മയുമില്ല...
മലപ്പുറം തിരൂരിലെ കെഎസ് ലോട്ടറി ഏജൻസിയിൽ നിന്നും പരപ്പനങ്ങാടി ഐശ്വര്യ ഏജൻസിയിലേക്കെത്തിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Recommended Video
മലപ്പുറം: ഓണം ബമ്പർ നറുക്കെടുപ്പിൽ പത്തുകോടി ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായില്ല. ഒന്നാം സമ്മാനത്തിനർഹമായ AJ442876 എന്ന ടിക്കറ്റിന്റെ ഉടമസ്ഥൻ ആരാണെന്നറിയാനുള്ള നെട്ടോട്ടത്തിലാണ് ലോട്ടറി ഏജൻസികൾ. ഇതിനിടെ ഭാഗ്യവാനാണെന്ന പേരിൽ പലരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ ഭാഗ്യശാലി പുറത്തെത്തിയിട്ടില്ലെന്നാണ് ഏജൻസിക്കാർ പറയുന്നത്.
ബാറിൽ മദ്യം വിളമ്പാൻ നാത്തൂന്മാരായ പെൺപുലികളും! ചരിത്രം രചിച്ച് ജൊവാൻസ് റീജൻസി....
ഇരുകാലുകളും തളർന്ന നസീറ പെൺവാണിഭ സംഘത്തിന്റെ നേതാവ്! ഒട്ടേറെ യുവതികൾ, ഫോട്ടോ കണ്ടാൽ ആരും വീഴും...
മലപ്പുറം തിരൂരിലെ കെഎസ് ലോട്ടറി ഏജൻസിയിൽ നിന്നും പരപ്പനങ്ങാടി ഐശ്വര്യ ഏജൻസിയിലേക്കെത്തിച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പക്ഷേ, സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയയാളുടെ മുഖം ആർക്കും ഓർമ്മയില്ല. ഐശ്വര്യ ഏജൻസിയിലെ ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാൻഡിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എന്നാൽ ടിക്കറ്റ് വാങ്ങിയ വ്യക്തി ആരാണെന്ന് ഖാലിദിനും ഓർമ്മയില്ല.
സമ്മാനത്തുകയായ
പത്തുകോടിയിൽ
ഒരു
കോടി
രൂപ
ഏജൻസിക്ക്
കമ്മീഷനായി
ലഭിക്കും.
അതിൽ
നിന്ന്
നികുതി
കിഴിച്ചുള്ള
തുകയിൽ
ഒരു
വിഹിതം
വിൽപ്പനക്കാരനുള്ളതാണ്.
അതിനാൽ
ആ
കോടീശ്വരനെ
കണ്ടെത്തേണ്ടത്
ഇവരുടെയും
ആവശ്യമാണ്.
എന്നാൽ
വിജയിയെ
കണ്ടെത്താനായില്ലെങ്കിലും
തിരൂർ
കെഎസ്
ഏജൻസി
ഒന്നാം
സമ്മാനം
ലഭിച്ചത്
ഗംഭീരമായി
ആഘോഷിച്ചു.
മധുരം
വിതരണം
ചെയ്തു
വാദ്യമേളങ്ങൾ
ഒരുക്കിയുമാണ്
കെഎസ്
ലോട്ടറി
ഏജൻസി
വിജയം
ആഘോഷിച്ചത്.
ആയിശ വീണ്ടും ആതിരയായത് ആർഎസ്എസ് കേന്ദ്രത്തിലെ പീഡനങ്ങൾ കാരണം? ആതിരയ്ക്ക് ഭയവും നിരാശയും...
സിനിമാ ലോകത്തെ കള്ളക്കളികൾ പൊളിച്ചടുക്കുന്നു... ദുൽഖറിന് എത്തിച്ച ആഢംബര കാരവനുകൾ പിടിച്ചെടുത്തു...
കഴിഞ്ഞ വർഷവും പരപ്പനങ്ങാടി ഐശ്വര്യ ഏജൻസിയിൽ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് പരപ്പനങ്ങാടിയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചത്. അന്നും ദിവസങ്ങൾക്ക് ശേഷമാണ് ഭാഗ്യവാനെ കണ്ടെത്താനായത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ കോടീശ്വരൻ പ്രത്യക്ഷപ്പെടുമെന്നാണ് ഏവരുടെയും പ്രതീക്ഷ.