ഇബ്രാഹിം കുഞ്ഞ് എന്തു പിഴച്ചു? പണം പലിശ സഹിതം തിരിച്ചുകിട്ടി; ഉമ്മന്‍ ചാണ്ടി പറയുന്നു
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാലം നിര്‍മാണം ഏറ്റെടുത്ത കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തുവെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പരാതി. അതിന്റെ പലിശ സഹതം സര്‍ക്കാരിന് തിരിച്ചുകിട്ടിയിട്ടുണ്ട്. ഈ സര്‍ക്കാരും മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്. പാലം പൊളിക്കേണ്ട വിധം അഴിമതി നടന്നു എന്നാണെങ്കില്‍ എന്തുകൊണ്ട് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയില്ല. അതേ കമ്പനിക്ക് കോടികളുടെ പദ്ധതി ഇടതുസര്‍ക്കാര്‍ നല്കിയില്ലേ എന്നും ഉമ്മന്‍ ചാണ്ടി ചോദിക്കുന്നു.

പാലാരിവട്ടം പാലം കരാറെടുത്ത കമ്പനിക്ക് തന്നെ വീണ്ടും വീണ്ടും പുതിയ കരാറുകള്‍ സര്‍ക്കാര്‍ നല്കുന്നു. അത് എന്തുകൊണ്ടാണ്. തിരുവനന്തപുരം നഗരത്തില്‍ മാത്രം ആയിരം കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ കമ്പനിയെ ഏല്‍പ്പിച്ചത്. ഇപ്പോള്‍ നടന്നിരിക്കുന്ന അറസ്റ്റ് സര്‍ക്കാരിനെതിരായ കുറ്റങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാനാണ്. വളരെ പ്രാധാന്യത്തോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. 70 ശതമാനം ജോലി പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. ബാക്കി എല്‍ഡിഎഫ് സര്‍ക്കാരും. പാലത്തിന്റെ ഉദ്ഘാടനം എല്‍ഡിഎഫ് സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിച്ചിരുന്നു. അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും. ടാറിങ് ഉള്‍പ്പെടെയുള്ള പണികള്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ കേസ് സര്‍ക്കാരിന് തിരിച്ചടിയാകും. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത് നാണം കെട്ട രാഷ്ട്രീയക്കളിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അറസ്റ്റ് ഉണ്ടാകുമെന്ന് ഞങ്ങള്‍ നേരത്തെ അറിഞ്ഞു. എങ്ങനെ അറസ്റ്റ് ചെയ്യണം എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പലതവണ യോഗം നടന്നിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ സാധ്യമല്ലാത്ത കേസില്‍ രാഷ്ട്രീയ ഇടപെടലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തുടര്‍നടപടി സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാലാരിവട്ടം അഴിമതികേസില്‍ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേക്ക് നയിച്ചത് കേസിലെ മറ്റൊരു പ്രതിയായ ടിഒ സൂരജിന്റെ മൊഴിയാണ്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. കരാര്‍ എടുത്ത കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് എന്നാണ് സൂരജിന്റെ മൊഴി. കമ്പനിക്ക് എട്ട് കോടി രൂപ മുന്‍കൂറായി നല്കി എന്നാണ് കേസ്. ഉദ്യോഗസ്ഥര്‍ നല്കിയ ഫയലില്‍ ഒപ്പിടുകയാണ് മന്ത്രി ചെയ്തതെന്ന് പ്രതിപക്ഷം പറയുന്നു.
Recommended Video
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications