Get Updates
Get notified of breaking news, exclusive insights, and must-see stories!

ലളിതമായ ജീവിതം, പുരോഗമനപരമായ തീരുമാനങ്ങൾ; 'ഓട്ടം പൂർത്തിയാക്കി' പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ

സഭാ ഭരണ കാര്യങ്ങളിലടക്കം സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കിയ ഭരണാധികാരി

കോട്ടയം: ഓർത്തഡോക്സ് സഭയെ നയിക്കാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഇടയനാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എന്ന വലിയ മെത്രപ്പൊലീത്ത. തന്നിൽ ഏൽപ്പിച്ചിരുന്ന ഉത്തരവാദിത്വം നിറവേറ്റി, തന്റെ ഓട്ടം പൂർത്തിയാക്കിയിരിക്കുകയാണ് വലിയ ഇടയാൻ. കാലത്തിന്റെ ഓർമ്മകളിലേക്ക് പൗലോസ് ദ്വിതീയൻ ബാവയും മറയുമ്പോൾ ചരിത്രത്തിൽ അയാൾ ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി അറിയപ്പെടും.

ആഘോഷ ലഹരിയില്‍ പുരി ജഗന്നാഥ ക്ഷേത്രം; രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ കാണാം

Orthodox church

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ പിൻഗാമിയായാണ് 2010 നവംബർ ഒന്നിന് ഓർത്തഡോക്സ് സഭാ തലപ്പത്തേക്ക് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എത്തുന്നത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയുടെ സഹവികാരിയായിരുന്ന പോളച്ചനിൽ നിന്ന് സഭയുടെ തലവനിലേക്കുള്ള യാത്രയിലെല്ലാം തന്രേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പൗലോസ് ദ്വിതീയൻ കോതിലിക്ക ബാവ.

1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്. തൃശൂർ ജില്ലയിലെ കുന്നംകുളമാണ് ജന്മദേശം. മാതാപിതാക്കൾ പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയും ഐപ്പും. പഴഞ്ഞിയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദം നേടിയ അദ്ദേഹം കോട്ടയം സെമിനാരിയിലാണ് വൈദികപഠനത്തിന് ചേർന്നത്. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂൺ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു.

ചെറിയ ഉത്തരവാദിത്വങ്ങളിലായിരിക്കുമ്പോൾ തന്നെ ലാളിത്യംകൊണ്ടും കൃത്യനിഷ്ടതകൊണ്ടും തന്നെ അടയാളപ്പെടുത്തിയ അദ്ദേഹം സഭാ തലപ്പത്തേക്ക് എത്തിയപ്പോഴും അതിലൊന്നും മാറ്റം വരുത്തിയില്ല. എല്ലാവരെയും ഒരുപോലെ കണാൻ സാധിക്കുന്ന, തുറന്ന മനസോടെ അവരോട് ഇടപഴകാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ മുഖത്തെ അണയാത്ത പുഞ്ചിരിയാണ് അറിഞ്ഞവർ അറിഞ്ഞവരുടെ ഹൃദയത്തിൽ പൗലോസ് ദ്വിതീയനെ ആഴത്തിൽ പതിപ്പിച്ചത്.

കാതോലിക്ക എന്ന വലിയ സ്ഥാനത്ത് ഇരിക്കുമ്പോഴും തന്റെ ദിനചര്യകളിൽ മാറ്റം വരുത്താതെയിരുന്ന അദ്ദേഹം ആഡംബര ജീവിതത്തോടും മുഖം തിരിച്ചു. ബ്രാൻഡഡ് വസ്തുക്കളോ അധികാരത്തിന്റെ തോന്നലോ അദ്ദേഹത്തെ തെല്ലുപോലും സ്വാധീനിച്ചില്ല. ഉപയോഗിക്കുന്ന ഡയറികൾക്ക് നെടുകെയും കുറുകെയും രണ്ടു റബർ ബാൻഡുകൾ ഇടുന്നത് മുതൽ തന്റേതായ വ്യക്തിമുദ്ര എല്ലായിടത്തും അദ്ദേഹം പതിപ്പിച്ചിരുന്നു. അരമനയിൽ സഹായികളേറെയുണ്ടെങ്കിലും തന്നെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങളെല്ലാം സ്വയമേ ചെയ്യുവാൻ ഇഷ്ടപ്പെട്ടിരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

കൃത്യനിഷ്ഠയായിരുന്നു തിരുമേനിയുടെ മറ്റ് സവിശേഷതകളിൽ ഒന്ന്. സമയം തെറ്റുന്നത് വല്ലാതെ അസ്വസ്ഥനാക്കിയിരുന്ന അദ്ദേഹം അതുകൊണ്ട് തന്നെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. താൻ സമയം പാലിക്കുന്നതുപോലെ തന്നെ പൊതുപരിപാടികളും മറ്റും നിശ്ചയിച്ച സമയത്തുതന്നെ തീർക്കണമെന്നും നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. വൈദികൻ സമയനിഷ്ഠ പാലിക്കണമെന്ന് അദ്ദേഹം എപ്പോഴും ഓർമിപ്പിച്ചിരുന്നു. ആത്മീയ ജീവിതത്തിൽ ഇതിന്റെ പ്രാധാന്യം നന്നായി മനസിലാക്കിയ ആളാണ് അദ്ദേഹം.

മമ്മൂക്കയെ കണ്ണുവച്ച സുന്ദരി; മലയാളികളുടെ പ്രിയ നടി നിഖില വിമലിനെകുറിച്ചറിയാം ഒപ്പം ഏറ്റവും പുതിയ ചിത്രങ്ങളും

സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ചൂടേറിയ ചർച്ചകളും സംവാദങ്ങളും നടക്കുന്ന ഇക്കാലത്തു സ്ത്രീകളെ സഭാഭരണത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കാണിച്ചു. സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകൾക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം.

38-ാം വയസിൽ മെത്രാപൊലീത്ത ആകുമ്പോൾ മറ്റൊരു ചരിത്രംകൂടിയാണ് അദ്ദേഹം എഴുതി ചേർക്കുന്നത്. 1985 മേയ് 15 നാണ് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുന്നത്. അന്ന് ഏറ്റവും ചെറിയ പ്രായത്തിൽ മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് എത്തുന്ന രണ്ടാമത്തെ പിതാവായിരുന്നു അദ്ദേഹം. 28-ാം വയസ്സിലാണ് പരിശുദ്ധ പരുമല തിരുമേനി മെത്രാപ്പൊലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.

മലങ്കര സഭയെ നയിച്ച പല മെത്രാപ്പോലീത്തമാരും പിൻഗാമികളെ സ്വയം വാഴിച്ചിട്ടുണ്ടെങ്കിലും ഒരു കാതോലിക്കാ തന്റെ പിൻഗാമിയെ വാഴിക്കുന്നത് മലങ്കര സഭയിൽ അത് ആദ്യമായിട്ടായിരുന്നു. മലങ്കര സഭയിൽ കാതോലിക്കേറ്റ് പുനഃസ്‌ഥാപിച്ച ശേഷം കാതോലിക്കാ സ്‌ഥാനത്തേക്ക് ഉയർത്തപ്പെട്ട എട്ടാമത്തെ കാതോലിക്കായാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. 21-ാം മലങ്കര മെത്രാപ്പോലീത്തയുമായ മോര്‍ പൗലോസ് ദ്വിതിയന്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പരമാചാര്യന്‍മാരില്‍ ഒരാളുമായിരുന്നു.

Recommended Video

cmsvideo
    Lambda variant found in 31 countries | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+