Madhu Case Verdict: 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ മാറ്റിനിര്‍ത്തി; ശിക്ഷ നാളെ
പാലക്കാട്: അട്ടപ്പാടി മധുകേസില്‍ വിധി പ്രഖ്യാപിച്ച് കോടതി. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി ഹുസൈനും രണ്ടാം പ്രതി മരക്കാറും കുറ്റക്കാരെന്ന് എന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതിക്കെതിരെ 304 -ാം വകുപ്പ് തെളിഞ്ഞിരിക്കുന്നു എന്നും കോടതി പറഞ്ഞു. ആദ്യ രണ്ട് പ്രതികള്‍ക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞു എന്ന് കോടതി നിരീക്ഷിച്ചു.
അനധികൃത സംഘം ചേരല്‍, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്ക്കും എന്ന് കോടതി അറിയിച്ചു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ മാറ്റി നിര്‍ത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും എന്നും കോടതി പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപനം വന്നിരിക്കുന്നത്. മണ്ണാര്‍ക്കാട് എസ് സി - എസ് ടി ജഡ്ജി കെഎം രതീഷ് കുമാര്‍ ആണ് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

കേസില്‍ 16 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് പത്തിനാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. നേരത്തെ കേസ് വിധി പറയാന്‍ രണ്ട് തവണ മാറ്റിവെച്ചിരുന്നു. കേസില്‍ 127 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഇതില്‍ 24 പേര് കൂറുമാറിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തുന്നത്.
മധുവിന് മാനസികമായ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മുക്കാലിക്ക് സമീപത്തെ വനത്തിന് ഉള്ളില്‍ നിന്നാണ് മധുവിനെ പിടികൂടി പ്രതികള്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. മധു താമസിച്ച ആണ്ടിയാളചാളയില്‍ എന്ന സ്ഥലത്ത് നിന്നും കണ്ടെടുത്ത അരിയും സാധനങ്ങളുമെല്ലാം ചാക്കിലാക്കി അത് മധുവിന്റെ ചുമലില്‍ തന്നെ വെച്ച് നല്കി പ്രതികള്‍ മുക്കാലിയിലേക്ക് നടത്തിക്കുകയായിരുന്നു.
താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്, കള്ളമല മുക്കാലി കിളയില്‍ മരക്കാര്‍, കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്, മുക്കാലി രാധാകൃഷ്ണന്, കല്ക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ്, ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍, മുക്കാലി പടിഞ്ഞാറെപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ്, കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് എന്നിവരാണ് കേസിലെ ആദ്യ എട്ട് പ്രതികള്‍.
മുക്കാലി വരുത്തിയില് നജീബ്, കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടില്‍ ജൈജുമോന്‍, കള്ളമല മുക്കാലി ചോലയില്‍ അബ്ദുല്‍ കരീം, കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ്, കള്ളമല മുക്കാലി മുരിക്കട സതീഷ്, മുക്കാലി ചെരുവില്‍ ഹരീഷ്, മുക്കാലി ചെരുവില്‍ ബിജു, മുക്കാലി വിരുത്തിയില്‍ മുനീര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ഇതിന്റെ ദൃശ്യങ്ങളെല്ലാം പ്രതികള്‍ തന്നെയാണ് ചിത്രീകരിച്ചത്. ഇത് കേസില്‍ നിര്‍ണായക തെളിവായി. പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മധുവിനെ പൊലിസ് വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications