Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷാജഹാനെ കൊന്നത് രക്ഷാബന്ധനില്‍ പങ്കെടുത്ത് വന്ന ആര്‍.എസ്.എസുകാര്‍'; വിശദീകരണവുമായി സിപിഎം

പാലക്കാട്: സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ കൊലപ്പെടുത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് എന്ന ആരോപണം തള്ളി പാലക്കാട് സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കൊലയാളി സംഘത്തില്‍പ്പെട്ട ശബരീഷ്, അനീഷ് എന്നിവര്‍ മുന്‍പ് പാര്‍ട്ടി അനുഭാവികളായിരിക്കാം എന്നും എന്നാല്‍ ഇപ്പോള്‍ ആര്‍ എസ് എസിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊലയാളി സംഘാംഗങ്ങള്‍ നേരത്തെ തന്നെ സി പി ഐ എം വിട്ടവരാണ് എന്നും ഇവര്‍ ആര്‍ എസ് എസിന്റെ സജീവ പ്രവര്‍ത്തകരാണ് എന്നും അദ്ദേഹം ആരോപിച്ചു. എത്രയോ വര്‍ഷം മുന്‍പ് പാര്‍ട്ടി വിട്ടവരാണ് അനീഷും ശബരിയും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസാണ് ഇവര്‍ക്ക് സഹായം നല്‍കി വന്നത് എന്നും ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

1

പാലക്കാട് ശ്രീനിവാസന്‍ കൊല്ലപ്പെട്ടപ്പോള്‍ വിലാപയാത്രയില്‍ പങ്കെടുത്തവരാണ് ഇവര്‍. കഴിഞ്ഞ ദിവസം രക്ഷാബന്ധന്‍ ചടങ്ങിലും പങ്കെടുത്തിരുന്നു. പിന്നെങ്ങിനെയാണ് ഇവര്‍ സി പി ഐ എം പ്രവര്‍ത്തകരാണ് എന്ന് പറയുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

2

ഷാജഹാനൊപ്പം മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാര്‍ട്ടി ഇ എന്‍ സുരേഷ് ബാബു ചോദിച്ചു. സി പി ഐ എമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം വ്യക്തിവിരോധവും സി പി ഐ എം കൊലപാതകങ്ങളില്‍ അത് രാഷ്ട്രീയ കൊലപാതകവും ആക്കാന്‍ ചിലര്‍ വ്യഗ്രതപ്പെടുന്നുണ്ട് എന്നും അതാണ് ഇവിടേയും കാണുന്നത് എന്നും സുരേഷ് ബാബു പറഞ്ഞു.

3

ഞായറാഴ്ച രാത്രി 9.15 ഓടെയാണ് മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ വെച്ച് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായെത്തിയ അക്രമി സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഷാജഹാന് കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റിരുന്നു. ഇദ്ദേഹത്തെ ഉടന്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

4

ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികള്‍ എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം ഷാജഹാനെ കൊന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് എന്ന ആരോപണവുമായി ദൃക്‌സാക്ഷിയും ഷാജഹാന്റെ സുഹൃത്തുമായ സുരേഷ് പറഞ്ഞിരുന്നു.

5

അനീഷും ശബരീഷും പാര്‍ട്ടി പ്രവര്‍ത്തകരാണ് എന്നും സുരേഷ് ആരോപിച്ചിരുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ സി പി ഐ എം വിഭാഗീയതയാണ് എന്ന് ബി ജെ പി പ്രതികരിച്ചു. ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞത്.

6

കേസില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്നും എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികള്‍ പിടിയിലായാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ആര്‍ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+