Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമ കൊച്ചിയിലെ യാത്രക്കാരുടെ ദുരിതം തുടരുന്നു; രണ്ട് ബോട്ടുകൾ ഇപ്പോഴും കട്ടപ്പുറത്ത്, പ്രതിഷേധം

കൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ (എസ്‌ഡിബ്ള്യുടിഡി) എഫ്‌സി-1, എഫ്‌സി-4 എന്നീ യാത്രാബോട്ടുകൾ സർവീസിൽ തിരിച്ചെത്തിക്കാത്തതിനാൽ പടിഞ്ഞാറൻ കൊച്ചിയിലെ യാത്രക്കാർ അനുഭവിക്കുന്നത് കടുത്ത ദുരിതം. ഒരു മാസം മുൻപ് അറ്റകുറ്റപ്പണികൾക്കായി പിൻവലിച്ച ബോട്ടുകളുടെ ജോലികൾ ഇതുവരെ തീർന്നിട്ടില്ലെന്നാണ് വിവരം. ഇത് സാധാരണ യാത്രക്കാരിൽ പ്രതിഷേധത്തിന് വഴിയൊരുക്കി.

അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ഉദ്‌ഘാടനം കാത്ത് യാത്രക്കാർ, ദൈർഘ്യം കൂടിയതിനാൽ ഇനിയും വൈകും?
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; ഉദ്‌ഘാടനം കാത്ത് യാത്രക്കാർ, ദൈർഘ്യം കൂടിയതിനാൽ ഇനിയും വൈകും?

ഫോർട്ട് കൊച്ചിയിലേക്കും വൈപ്പിനിലേക്കുമുള്ള കനത്ത തിരക്ക് നിലവിൽ എഫ്‌സി-2, എഫ്‌സി-3, എഫ്‌സി-5 എന്നീ മൂന്ന് ബോട്ടുകളെ മാത്രം ആശ്രയിച്ചാണ് ഉള്ളത്. യാത്രാബോട്ടുകളുടെ കുറവ് കാരണം ജലഗതാഗത വകുപ്പിന് പ്രതിദിനമുള്ള 62 സർവീസുകൾ വെട്ടിച്ചുരുക്കേണ്ടി വന്നു. രാവിലത്തെയും വൈകുന്നേരത്തെയും തിരക്കേറിയ പ്രധാന സർവീസുകൾ മുടങ്ങിയത് നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.

kochi

രണ്ട് ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി സർവീസിൽ നിന്ന് പിൻവലിച്ചിട്ട് ഏതാണ്ട് ഒരു മാസമായെന്ന് വെസ്‌റ്റ് കൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എംഎം അബ്ബാസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു. 'രാവിലത്തെ തിരക്ക് സമയത്ത് ഫോർട്ട് കൊച്ചിയിൽ നിന്ന് 8.15നും 9.35നും തിരിച്ചുമുള്ള പ്രധാന സർവീസുകൾ റദ്ദാക്കാൻ ഇത് നിർബന്ധിതരാക്കി' അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ആഴ്‌ച സ്‌കൂളുകൾ തുറക്കുന്നതോടെ സ്ഥിതി താറുമാറാകുമെന്നാണ് യാത്രക്കാർ മുന്നറിയിപ്പ് നൽകുന്നത്. അധികൃതർ ഉടൻ അധിക ബോട്ടുകൾ വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനോട് പ്രതികരിച്ച്, അറ്റകുറ്റപ്പണികൾ അതിവേഗം പുരോഗമിക്കുകയാണെന്നും ബോട്ടുകൾ ഉടൻ സർവീസിൽ തിരിച്ചെത്തുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

മട്ടാഞ്ചേരി റൂട്ടിലെ സർവീസുകളും കായൽ പാതയിലെ മണൽ നിക്ഷേപം കാരണം ബുദ്ധിമുട്ടിലാണ്. ഈ വർഷം ആദ്യം ഭാഗികമായി ഡ്രഡ്‌ജിഗ് നടത്തിയെങ്കിലും, ബോട്ടുകൾക്ക് ഉയർന്ന വേലിയേറ്റ സമയങ്ങളിൽ മാത്രമേ സർവീസ് നടത്താനാകൂ എന്നതാണ് ന്യൂനത. 4 കോടി രൂപയുടെ ഡ്രഡ്‌ജിഗ് പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല.

ജെട്ടിക്ക് സമീപമുള്ള ഡ്രഡ്‌ജിഗിന്റെ അവസാനഘട്ടം തടസ്സപ്പെട്ടിരിക്കുകയാണെങ്കിലും, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷ നൽകുന്നത്. കൊച്ചിൻ പോർട്ട് ട്രസ്‌റ്റുമായുള്ള ലൈസൻസിംഗ് തർക്കങ്ങൾ പരിഹരിച്ചു. നിലവിലെ സമയക്രമം തടസപ്പെടുത്താതെ ഒരു മാസത്തിനുള്ളിൽ ശേഷിക്കുന്ന ഡ്രഡ്‌ജിഗ് ജോലികൾ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന ജലഗതാഗത വകുപ്പ് ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിൽ ദിവസേന പാസഞ്ചർ ഫെറികൾ സർവീസ് നടത്തുന്നു. രാവിലെ 6:30 മുതൽ രാത്രി 9:30 വരെ, സാധാരണയായി 10 മുതൽ 15 മിനിറ്റ് ഇടവേളകളിൽ ഈ ബോട്ടുകൾ ലഭ്യമാണ്. ഏകദേശം 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ നേരിട്ടുള്ള ബോട്ട് യാത്രക്ക് 6 രൂപ മുതൽ 10 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ഫോർട്ട് കൊച്ചി- വൈപ്പിൻ റോ റോ സർവീസ്; അറ്റകുറ്റപ്പണി വലിയ തലവേദന, ദുരിതത്തിലായി യാത്രക്കാർ
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ റോ സർവീസ്; അറ്റകുറ്റപ്പണി വലിയ തലവേദന, ദുരിതത്തിലായി യാത്രക്കാർ

എന്നാൽ അടുത്തകാലത്തായി ചില യാത്രാ ഫെറികൾ അറ്റകുറ്റപ്പണികളിലായതിനാൽ, ഓപ്പറേറ്റർമാർക്ക് പ്രതിദിന സർവീസുകളുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഇത് തിരക്കേറിയ സമയങ്ങളിലെ ഫ്രീക്വൻസിയെ ചിലപ്പോൾ ബാധിക്കാറുണ്ട്. ജൂൺ മുതൽ വീണ്ടും സ്‌കൂളുകൾ തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാവുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+