ബോറിസ് ജോണ്‍സന് നേരെ പെഗാസസ് ആക്രമണം: യുഎഇയുടെ നീക്കമെന്ന് റിപ്പോർട്ട്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസിന് നേർക്ക് സ്‌പൈവെയര്‍ ആക്രമണം. ഇസ്രാഈലി എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള സ്‌പൈവെയര്‍ ആക്രമണമാണ് നടന്നത്. 2020ലും 2021ലും പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആക്രമണം നടന്നുവെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് അറിയിച്ചത്.
വിമതരെയും ശത്രുക്കളേയും നിരീക്ഷിക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ ഉപയോഗിക്കുന്ന ഇസ്രായേലി സ്പൈവെയർ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഫോണിലും കണ്ടെത്തിയെന്നാണ് ന്യൂയോർക്കർ മാഗസിൻ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ബോറിസ് ജോൺസന്റെ ഫോൺ ഉൾപ്പെടെ യുകെ പ്രധാനമന്ത്രി മന്ത്രാലയത്തിന്റെയും വിദേശകാര്യ ഓഫീസിന്റെയും സെർവവറുകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം.

ജോൺസണെതിരായ സൈബർ ആക്രമണം യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്നാണ് ആരംഭിച്ചതെന്ന് ടൊറന്റോ സർവകലാശാലയിലെ സിറ്റിസൺ ലാബിലെ വിദഗ്ധർ അവകാശപ്പെടുന്നത്. യുഎഇ, ഇന്ത്യ, സൈപ്രസ്, ജോർദാൻ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിദേശകാര്യ ഓഫീസിന്റെ ഉപകരണങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം. മുന്‍ ഭാര്യയുടെ ഫോണ്‍ ദുബായ് ഭരണാധികാരി അധികാരം ദുരുപയോഗം ചെയ്ത് ചോര്‍ത്തിയിരുന്നതായി ബ്രിട്ടീഷ് കോടതി കഴിഞ്ഞ ഒക്ടോബറില്‍ കണ്ടെത്തിയിരുന്നു. മുന്‍ ഭാര്യയുടേയും അവരുടെ അഭിഭാഷകരുടേയും ഫോണ്‍ ചോര്‍ത്താന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം ഉത്തരവിട്ടിരുന്നതായാണ് ബ്രിട്ടനിലെ കോടതി കണ്ടെത്തിയത്.
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍
"മറ്റ് സർക്കാരുകൾക്കെതിരെ അന്താരാഷ്ട്ര ചാരപ്രവർത്തനം നടത്താൻ ഗവൺമെന്റുകൾ സ്പൈവെയർ ഉപയോഗിക്കുന്നതായി സംശയിക്കുന്ന കേസുകൾ ഞങ്ങൾ ഇടയ്ക്കിടെ നിരീക്ഷിക്കും," സിറ്റിസൺ ലാബ് ഡയറക്ടറും ടൊറന്റോ യൂണിവേഴ്സിറ്റിയിലെ മങ്ക് സ്കൂൾ ഓഫ് ഗ്ലോബൽ അഫയേഴ്സ് പബ്ലിക് പോളിസിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറുമായ റോൺ ഡീബർട്ടിനെ ഉദ്ധരിച്ച് ന്യൂയോർക്കർ റിപ്പോർട്ട് ചെയ്യുന്നു.
2020-ലും 2021-ലും പെഗാസസ് ആക്രമണം സംശയിക്കുന്ന സംഭവങ്ങൾ കണ്ടെത്തിയതായി ഡീബർട്ടിന്റെ സംഘം യുകെ സർക്കാരിനെ അറിയിക്കുകയായിരുന്നു. എന്‍ എസ് ഒ ഗ്രൂപ്പ് എന്ന സ്വകാര്യ ഇസ്രായേലി കമ്പനി വികസിപ്പിച്ച പെഗാസസ് സോഫ്റ്റ്‌വെയർ, ഫോണിന്റെ മുഴുവൻ ഉള്ളടക്കങ്ങളിലേക്കും ഹാക്കർമാർക്ക് ആക്‌സസ് നൽകുകയും അതിന്റെ ക്യാമറയും മൈക്രോഫോണും ഇഷ്ടാനുസരണം രഹസ്യമായി ഉപയോഗിക്കാനും സാധിക്കും. പല സന്ദർഭങ്ങളിലും, പത്രപ്രവർത്തകരെയും എതിരാളികളെയും സിവിൽ സൊസൈറ്റി പ്രവർത്തകരെയും ലക്ഷ്യം വയ്ക്കാൻ ഭരണകൂടങ്ങൾ പെഗാസസ് ഉപയോഗിച്ചതായി ആരോപണങ്ങളുണ്ട്.
തങ്ങളുടെ സോഫ്റ്റ്‌വെയർ മനുഷ്യാവകാശ സംരക്ഷകർക്കെതിരെ ഉപയോഗിക്കുന്നില്ലെന്നും പകരം "തീവ്രവാദികൾ, പീഡോഫൈലുകൾ, കൊടും കുറ്റവാളികൾ" എന്നിവയ്‌ക്കെതിരെ പോരാടുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നുവെന്നുമാണ് എന്‍ എസ് ഒ വാദിക്കുന്നത്












Click it and Unblock the Notifications