Periya Murder Case Verdict: പെരിയ ഇരട്ടക്കൊലപാതകം; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പ്രതികൾക്ക് 5 വർഷം തടവ്
കൊച്ചി: കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 1 മുതൽ 8 വരെയുളള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും വിധിച്ചിട്ടുണ്ട്.
ഇരട്ട ജീവപര്യന്തത്തിന് പുറമേ പത്ത് പ്രതികൾക്ക് 2 ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎം വാദത്തെ ഒന്നാകെ കടപുഴക്കുന്ന ശിക്ഷാവിധിയാണ് സിബിഐ കോടതി പുറപ്പെടുവിച്ചത്.

എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിചാരണ നേരിട്ട ആകെ 24 പ്രതികളിൽ 14 പേർ കുറ്റം കുറ്റം ചെയ്‌തുവെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെന്നും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. പല സാക്ഷി മൊഴികളിലും വൈരുധ്യം ഉണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് കോടതിയിൽ പ്രതിഭാഗം വാദിച്ചത്. മാത്രമല്ല കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ കേസിൽ വിചാരണ നേരിട്ട പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ കേസിൽ ഇനി ശേഷിക്കുന്നത് പതിനാല് പ്രതികൾ മാത്രമാണ്. ഇവർക്കുള്ള ശിക്ഷയാണ് ഇന്ന് കോടതി വിധിച്ചത്.
ആറ് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്കും ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഭൂരിഭാഗവും സിപിഎം നേതാക്കളും അനുഭാവികളും ഒക്കെയാണ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്‌ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഈ പ്രതികൾക്ക് എതിരെ ചുമത്തിയത്.
2019 ഫെബ്രുവരി 17 നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം പ്രതികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് കുടുംബങ്ങളുടെ ഭാവി പ്രതീക്ഷയായിരുന്നു പ്രതികൾ തല്ലിക്കെടുത്തിയത്. വ്യക്തിവൈരാഗ്യമെന്ന് സിപിഎം ലാഘവത്തോടെ പറഞ്ഞ കേസിലാണ് ഇപ്പോൾ മുതിർന്ന നേതാക്കൾ ഉൾപ്പെടെ അഴിക്കുള്ളിലേക്ക് പോവേണ്ടി വരുന്നത്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications