Get Updates
Get notified of breaking news, exclusive insights, and must-see stories!

Periya Murder Case Verdict: പെരിയ ഇരട്ടക്കൊലപാതകം; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പ്രതികൾക്ക് 5 വർഷം തടവ്

കൊച്ചി: കാസർഗോഡ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 1 മുതൽ 8 വരെയുളള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. നാല് പ്രതികൾക്ക് അഞ്ച് വർഷം തടവും വിധിച്ചിട്ടുണ്ട്.

ഇരട്ട ജീവപര്യന്തത്തിന് പുറമേ പത്ത് പ്രതികൾക്ക് 2 ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎം വാദത്തെ ഒന്നാകെ കടപുഴക്കുന്ന ശിക്ഷാവിധിയാണ് സിബിഐ കോടതി പുറപ്പെടുവിച്ചത്.

periyacase

എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വിചാരണ നേരിട്ട ആകെ 24 പ്രതികളിൽ 14 പേർ കുറ്റം കുറ്റം ചെയ്‌തുവെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെന്നും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. പല സാക്ഷി മൊഴികളിലും വൈരുധ്യം ഉണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് കോടതിയിൽ പ്രതിഭാഗം വാദിച്ചത്. മാത്രമല്ല കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. നേരത്തെ കേസിൽ വിചാരണ നേരിട്ട പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ കേസിൽ ഇനി ശേഷിക്കുന്നത് പതിനാല് പ്രതികൾ മാത്രമാണ്. ഇവർക്കുള്ള ശിക്ഷയാണ് ഇന്ന് കോടതി വിധിച്ചത്.

ആറ് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്കും ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഭൂരിഭാഗവും സിപിഎം നേതാക്കളും അനുഭാവികളും ഒക്കെയാണ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കേസിലെ ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്‌ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ കണ്ടെത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഈ പ്രതികൾക്ക് എതിരെ ചുമത്തിയത്.

2019 ഫെബ്രുവരി 17 നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം പ്രതികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് കുടുംബങ്ങളുടെ ഭാവി പ്രതീക്ഷയായിരുന്നു പ്രതികൾ തല്ലിക്കെടുത്തിയത്. വ്യക്തിവൈരാഗ്യമെന്ന് സിപിഎം ലാഘവത്തോടെ പറഞ്ഞ കേസിലാണ് ഇപ്പോൾ മുതിർന്ന നേതാക്കൾ ഉൾപ്പെടെ അഴിക്കുള്ളിലേക്ക് പോവേണ്ടി വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+