Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നടന്ന യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ചിലാണ്‌ സംഘർഷമുണ്ടായത്. മാർച്ച് പോലീസ് തടഞ്ഞതോടെയായിരുന്നു സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. സെക്രട്ടറിയേറ്റ് പരിസരത്ത് വച്ചായിരുന്നു പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത്.

നേതാക്കൾ പ്രസംഗിച്ചു കഴിഞ്ഞതിന് പിന്നാലെയായിരുന്നു സംഭവം. പോലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് ഉള്ളിലേക്ക് കടക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ബാരിക്കേഡിന് മുകളിൽ നിന്ന് യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും കൂടി ചെയ്‌തതോടെ പോലീസ് ഇടപെടുകയായിരുന്നു. പ്രവർത്തകർ കൊടികൾ കെട്ടിയ വടി പോലീസിന് നേരെ എറിയുകയും ചെയ്‌തിരുന്നു.

youthleaguemarch

ഇതിന് പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി-യുവജന സംഘടനകൾ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം ഉണ്ടായിരിക്കുന്നത്. സെക്രട്ടറിയേറ്റ് പരിസരത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

ആയിരത്തോളം യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്തെ സമരം നടന്നത്. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുതിർന്ന മുസ്ലീം ലീഗ് നേതാക്കളും സമരത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചിരുന്നു.

ഇന്ന് പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നാണ് പികെ ഫിറോസ് മുന്നറിയിപ്പ് നൽകിയത്. കടുത്ത ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ. നൂറു കണക്കിന് വിദ്യാർത്ഥികളെ വി ശിവൻകുട്ടി പെരുവഴിയിൽ നിർത്തിയെന്നും ടൂർ അടിക്കാനും സ്വിമ്മിംഗ് പൂൾ പണിയാനും പണമുണ്ടെങ്കിലും പുതിയ ബാച്ച് അനുവദിക്കാൻ സർക്കാരിന് പണമില്ലെന്നുമായിരുന്നു പികെ ഫിറോസിന്റെ വിമർശനം.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ താൽക്കാലിക ബാച്ച് അല്ല, ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ കൊങ്ങക്ക് പിടിച്ചു ബാച്ച് അനുവദിപ്പിക്കാൻ യൂത്ത് ലീഗിന് അറിയാം. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തുമെന്നും പികെ ഫിറോസ് പ്രഖ്യാപിച്ചു.

അതേസമയം, പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിച്ചിരുന്നു. ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. എസ്എഫ്ഐയും വിഷയത്തിൽ പ്രതിഷേധത്തിന് ഇറങ്ങിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+