പോലീസ് നിയമ ഭേദഗതി: പിബി കലിപ്പില്‍, തിരുത്താന്‍ നിര്‍ദേശം, എല്‍ഡിഎഫ് സര്‍ക്കാരിന് വീണ്ടും തിരിച്ചടി
ദില്ലി: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവാദ പോലീസ് നടപടിയില്‍ കടുത്ത എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വം. അഭിപ്രായ സ്വാതന്ത്ര്യത്തേയും മാധ്യമ സ്വാതന്ത്ര്യത്തേയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമമെന്ന് വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം തന്നെ രംഗത്തെത്തിയത്. ഭേദഗതിയില്‍ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന ഘടകത്തില്‍ പൊളിറ്റ് ബ്യൂറോ നിര്‍ദേശം നല്‍കും. വിമര്‍ശനങ്ങളെ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് നേരത്തെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചിരുന്നു.

കേന്ദ്ര നേതാക്കള്‍ കടുത്ത അതൃപ്തി പോലീസ് നിയമ ഭേദഗതിയില്‍ അറിയിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും, എന്നിട്ട് മാത്രമേ മുന്നോട്ട് പോകാവൂ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. നിയമ ഭേദഗതിക്കെതിരെയുള്ള എല്ലാ ക്രിയാത്മ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം വ്യക്തമാക്കി. നേരത്തെ ഈ നിയമത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചിദംബരം ചോദിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ പോലീസ് നിയമ ഭേദഗതി എതിരല്ലെന്ന് മുഖ്യമന്ത്രി നരേത്തെ വിശദീകരിച്ചിരുന്നു. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്കുന്നവരില് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട്. കുടുംബ ഭദ്രതയെ പോലും തകര്‍ക്കുന്ന വിധമാണ് സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തുന്നതെന്നും പിണറായി പറഞ്ഞു.
നിരവധി കുടുംബങ്ങള്‍ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുണ്ട്. അശ്ലീലം മുതല്‍ തീര്‍ത്തും വ്യാജമായ കാര്യങ്ങള്‍ വരെ പ്രചരിപ്പിക്കലാണ് ഇതിലൂടെ സംഭവിക്കുന്നത്. രാഷ്ട്രീയമായ താല്പര്യങ്ങള് അടക്കം കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള പ്രതികാര നിര്വഹണത്തിനായിട്ടാണ് ഇവര്‍ ഉപയോഗിക്കുന്നത്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ദാരുണമായ ദുരന്തങ്ങള്‍ സൈബര്‍ ആക്രമണത്തിലൂടെ പല സ്ഥലത്തും നടക്കുന്നുണ്ട്. വ്യക്തിപരമായ പക വീട്ടലുകളാണ് നടക്കുന്നത്. ഇത് മാധ്യമപ്രവര്‍ത്തനമല്ല. പണമുണ്ടാക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications