'ഇപിയെ മാത്രമല്ല, കേരളത്തിലെ എല്ലാ കോൺഗ്രസ് എംപിമാരെയും കണ്ടിരുന്നു'; അടുത്ത വെടിപൊട്ടിച്ച് ജാവദേക്കർ
തിരുവനന്തപുരം: നേതാക്കളുടെ ബിജെപി പ്രവേശവും അതുമായി ബന്ധപ്പെട്ട ചർച്ചകളും കൊഴുക്കുന്നതിനിടെ കോൺഗ്രസിനെ വെട്ടിലാക്കി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുടെ വെളിപ്പെടുത്തൽ. കേരളത്തിൽ ഇപി ജയരാജനെ മാത്രമല്ല കണ്ടതെന്നും എല്ലാ കോൺഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നുവെന്നും ജാവദേക്കർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് എന്ന നിലയിലാണ് പ്രകാശ് ജാവദേക്കർ ഇവിടെ എത്തുന്നത്. ഈ സമയത്ത് താൻ സിപിഎം, സിപിഐ നേതാക്കളുമായും കോൺഗ്രസ് എംപിമാരുമായും കൂടിക്കാഴ്‌ച നടത്തിയെന്നാണ് ജാവദേക്കർ അവകാശപ്പെടുന്നത്. കേരളത്തിൽ സിപിഎമ്മിന് ഒരു എംപി മാത്രമാണുള്ളതെന്ന് പറഞ്ഞ ജാവദേക്കർ ബാക്കിയുള്ളവരെ കണ്ടിരുന്നു എന്നും വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കൾ പരസ്‌പരം നടത്തുന്ന കൂടിക്കാഴ്‌ചകളിൽ എന്ത് തെറ്റാണ് ഉള്ളതെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ജാവദേക്കർ ചോദിക്കുകയുണ്ടായി. എന്നാൽ ഇപി ജയരാജനുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ആ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പോട് കൂടി അവസാനിച്ചെന്നായിരുന്നു ജാവദേക്കറുടെ മറുപടി.
അതേസമയം, കേരളത്തിൽ പുതിയൊരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരി കൊളുത്താൻ കെൽപ്പുള്ളതാണ് ജാവദേക്കറുടെ ഈ വെളിപ്പെടുത്തൽ. പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഇപി ജയരാജൻ ജാവദേക്കറിനെ കണ്ട കാര്യം വലിയ രീതിയിൽ കോൺഗ്രസ് വിമർശന വിധേയമാക്കുകയും അതിന്റെ പേരിൽ സിപിഎമ്മിനെ ഉൾപ്പെടെ കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്‌ത സാഹചര്യത്തിൽ.
ഇതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് കോൺഗ്രസ് എംപിമാരെയും താൻ കണ്ടിരുന്നെന്ന് ജാവദേക്കർ വെളിപ്പെടുത്തുന്നത്. എന്നാൽ ആരൊക്കെയാണ് ഇതിൽ ഉള്ളതെന്ന കാര്യം ജാവദേക്കർ പേരെടുത്ത് പറഞ്ഞിട്ടില്ല. ജയരാജൻ വിവാദത്തിൽ പ്രതിരോധത്തിലായ സിപിഎമ്മിന് ഈ തുറന്നുപറച്ചിൽ പിടി വള്ളിയാകും എന്നുറപ്പാണ്.
നേരത്തെ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഇപി ജയരാജൻ സിപിഎം വിട്ട് ബിജെപിയിലേക്ക് പോവുമെന്ന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത് വന്നത്. അതിന് മുന്നോടിയായി ശോഭ സുരേന്ദ്രനുമായി ഇപി ചർച്ച നടത്തിയെന്നും സുധാകരൻ ആരോപിച്ചിരുന്നു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഇപി ആവട്ടെ പ്രകാശ് ജാവദേക്കറെ കണ്ടെന്ന കാര്യം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കൂടിക്കാഴ്‌ചയ്ക്ക് സാക്ഷിയായി ദല്ലാൾ നന്ദകുമാർ കൂടെ ഉണ്ടായിരുന്നുവന്നും ഇപി ജയരാജൻ സമ്മതിച്ചു. ഇതോടെ കോൺഗ്രസ് വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ











Click it and Unblock the Notifications