സംസ്ഥാന സ്‌കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം; പോലീസും വിദ്യാർത്ഥികളും തമ്മിൽ കൈയ്യാങ്കളി
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെ സംഘർഷം. പ്രതിഷേധവുമായി ഒന്നിലധികം സ്‌കൂളുകളിലെ വിദ്യാർത്ഥികൾ രംഗത്ത് വന്നതോടെയാണ് സ്ഥലത്ത് സംഘർഷ സാഹചര്യം ഉണ്ടായത്. സമ്മാനദാനത്തിൽ ഉദ്യോഗസ്ഥ ഇടപെടൽ ആരോപിച്ചുകൊണ്ടാണ് സ്‌കൂളുകൾ രംഗത്ത് വന്നത്. മാർ ബേസിൽ, നാവാമുകുന്ദ സ്‌കൂളുകളാണ് ഈ ആരോപണവുമായി രംഗത്ത് വന്നത്.
ജിവി രാജ സ്‌കൂളിന് മീറ്റിൽ രണ്ടാം സ്ഥാനം നൽകിയതാണ് ഈ സ്‌കൂളുകളെ പ്രകോപിപ്പിച്ചത്. സ്‌പോർട്‌സ് സ്‌കൂളുകളെ പരിഗണിച്ചതിൽ അതൃപ്‌തി അറിയിക്കുകയും ചെയ്‌തുകൊണ്ട് ഇവർ പരിസരത്ത് ഒത്തുകൂടുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വേദിയിലിരിക്കെയാണ് പ്രതിഷേധം ഉണ്ടായത്. തുടർന്ന് ചടങ്ങുകൾ വെട്ടിച്ചുരുക്കുകയായിരുന്നു.

ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ അരുവിക്കര ജിവി രാജ സ്‌കൂളിന്റെ പേരില്ലായിരുന്നു എന്നാണ് കോതമംഗലം മാർ ബേസിൽ, തിരുനാവായ നാവാമുകുന്ദ സ്‌കൂളുകൾ ആരോപിക്കുന്നത്. വിഷയത്തിൽ സ്ഥലത്ത് ഇപ്പോഴും സംഘർഷ സാഹചര്യമാണുള്ളത്. വിദ്യാർത്ഥികൾ മാത്രമല്ല, അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ കടുത്ത പ്രതിഷേധമാണ് സംഘാടകരുടെ നടപടിക്കെതിരെ രംഗത്ത് വന്നത്.
പോലീസ് തങ്ങളെ അകാരണമായി മർദിച്ചുവെന്നും വനിതാ താരങ്ങൾക്ക് എതിരെ പോലും അക്രമം അഴിച്ചുവിട്ടുവെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. വിദ്യാർത്ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സ്ഥലത്ത് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒക്കെ തടിച്ചുകൂടിയിരിക്കുകയാണ് ഇപ്പോഴും. പലരും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുമുണ്ട്.
അതേസമയം, ഇത്തവണ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ചരിത്രപരമായ ഫലമാണ് ഉണ്ടായത്. ആദ്യമായി മലപ്പുറം ജില്ല അത്‌ലറ്റിക്‌സിൽ ചാമ്പ്യന്മാരാവുന്ന കാഴ്‌ചക്കാണ് ഇക്കുറി കേരളം സാക്ഷ്യം വഹിച്ചത്. എന്നാൽ തിരുവനന്തപുരം ജില്ലയാണ് ഇത്തവണ മേളയിലെ ഓവറോൾ ചാമ്പ്യൻമാർ എന്ന പട്ടം സ്വന്തമാക്കിയത്.
1926 പോയിന്റുകളുമായാണ് തിരുവനന്തപുരം മേളയിലെ ഓവറോൾ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. എന്നാൽ അത്‌ലറ്റിക്‌സിൽ ഇക്കുറി 245 പോയിന്റുമായി മലപ്പുറം ഒന്നാമതെത്തുകയായിരുന്നു. 214 പോയിന്റ് നേടിയ പാലക്കാടാണ് ഇതിൽ രണ്ടാമതെത്തിയത്. കോഴിക്കോട് ജില്ലയുടെ അൽക്ക ഷിനോ നാല് സ്വർണവുമായാണ് മേളയുടെ താരമായത്.
സ്‌കൂളുകളിൽ മുന്നിൽ എത്തിയത് ഐഡിയൽ സ്‌കൂളാണ്. 80 പോയിന്റോടെയാണ് അവർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. മൂന്നാം സ്ഥാനത്തുളള കോതമംഗലം മാർ ബേസിലിന് ലഭിച്ചിരിക്കുന്നത് 43 പോയിന്റാണ്.
അത്‌ലറ്റിക്‌സിൽ പാലക്കാടിന്റെ കുതിപ്പ് തടഞ്ഞുകൊണ്ടാണ് ഇക്കുറി മലപ്പുറം മുന്നേറിയത്. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു ഈ വിഭാഗത്തിൽ കിരീടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടിയിരുന്നു. എന്നാൽ ഇക്കുറി മലപ്പുറം മുന്നേറുകയായിരുന്നു. ഈ വർഷം ഗെയിംസിൽ തിരുവനന്തപുരം തന്നെയാണ് ഒന്നാമത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications