Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ രാജി തേടി പ്രതിഷേധം; ലാത്തിവീശി പോലീസ്, ഫിറോസും രാഹുൽ മാങ്കൂട്ടത്തിലും അറസ്‌റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ തലസ്ഥാന നഗരിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷ സാഹചര്യം ഉടലെടുത്തത്. ആദ്യം ഇവിടെ ഉന്തുംതള്ളും ഉണ്ടാവുകയായിരുന്നു. പ്രവർത്തകരെ തടയാൻ പോലീസ് ഇതിന് പിന്നാലെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു.

ഇതിനിടെ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും അറസ്‌റ്റിലായി. ജലപീരങ്കി മുൻപിലും വഴങ്ങാതെ പ്രവർത്തകർ പ്രതിഷേധം തുടർന്നതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. ഇതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രതിപക്ഷത്തെ യുവജന നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകിയത്.

pinarayiprotest

സമീപകാലത്ത് ഉണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ യുവജന സംഘടനകൾ സംയുക്തമായി മാർച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖത്തിലെ മലപ്പുറം പരാമർശവും പോലീസിലെ ക്രിമിനൽവൽക്കരണവും ഒക്കെ ചൂണ്ടിക്കാട്ടിയായിരുന്നു മാർച്ച്. വനിതകൾ ഉൾപ്പെടെ മാർച്ചിൽ പങ്കെടുത്തിരുന്നു.

അതേസമയം, സഭയിലും പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. എന്നാൽ എഡിജിപി-ആർഎസ്എസ് ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന്റെ ചർച്ചയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ചർച്ചയിൽ പങ്കെടുക്കാതിരുന്നത്.

സഭയ്ക്ക് അകത്തും പുറത്തും കൂടുതൽ ശക്തമായ സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്നും സഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. ഇന്നലെ നാല് പ്രതിപക്ഷ എംഎൽഎമാർക്ക് സ്‌പീക്കർ താക്കീത് നൽകിയിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. എന്നാൽ ഇത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു.

മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്‌ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്ക് എതിരേയായിരുന്നു നടപടി എടുത്തത്. ഇതിന് പുറമേ യാതൊരു ചർച്ചകളും കൂടാതെ സഭ നിർത്തിവച്ചതും പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കി. ഇതിന് പുറമേയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറലും കൂടി വന്നത്.

അതേസമയം, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രിയുടെ അഭാവത്തിൽ ചർച്ച നടന്നപ്പോഴും വിമർശനത്തിന് കുറവുണ്ടായിരുന്നില്ല. എംആർ അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനായാണ് ആർഎസ്എസ് നേതാക്കളെ കണ്ടെതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത് കൊണ്ടായിരുന്നു പ്രതിപക്ഷ വിമർശനം എന്നതും ശ്രദ്ധേയമായ കാര്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+